കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് SSLC +2 വിജയികൾക്കും യൂണിറ്റ് ഭാരവാഹികൾക്കുമുള്ള അനുമോദനം.
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
കുറ്റിപ്പുറം.. ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ്കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥംബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും *ടീം കുറ്റിപ്പുറവും* സംയുക്തമായി *തിരൂർ ജില്ലാആശുപത്രി ബ്ലഡ് സെന്ററിന്റെ* സഹകരണത്തോടെ കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ സന്നദ്ധരക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 41 രെജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്‌തദാനംനടത്തുകയും ചെയ്തു, ക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറം, അഷ്‌കർ കുറ്റിപ്പുറം, അമീർകുറ്റിപ്പുറം, സിദ്ധീഖ് ചെമ്പിക്കൽ, ഡോ. അബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വ. ഫൈസൽ, ഷാജിസ് മുഹമ്മദ്, റഷീദ്, ഫിറോസ് ബാബു, കാസിം, ബഷീർ, മിർഷാദ്, പ്രവീൺ, ബിഡികെ ജില്ല, താലൂക്ക്, ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു
പെരിന്തൽമണ്ണ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രോടെക് എജുക്കേഷൻ ആൻഡ്ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രൊടെക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ യൂനുസ് സലീം, പ്രോടെക് എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ ഫസൽ, അക്കാദമിപ്രിൻസിപ്പൽ ഷുക്കൂർ , അബ്ദുൽ ഹമീദ് (ഡയറക്ടർ മേലാറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്), അബ്ദു റഷീദ്, ഷിജിൽ , അബ്ദുസലാം എന്നിവർ സംബന്ധിച്ചു.
കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി
പെരിന്തൽമണ്ണ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി. പെരിന്തൽമണ്ണ ജനത ഹോം വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാട്ടുകൽ സ്വദേശിസലീമാണ് മാതൃകയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ്പണവും നിരവധി രേഖകളും അടങ്ങിയ പേഴ്സ് സലീമിന് ലഭിച്ചത്. ഉടന്‍ തന്നെ സലീം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പേഴ്സില്‍ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റൽ ബില്ലിലെ നമ്പറില്‍ വിളിച്ച്പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞു. കടുങ്ങപുരം സ്വദേശി അഫ്സലിന്റേതായിരുന്നു പേഴ്സ്. പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്സലിന് പേഴ്സ് നഷ്ടമായത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് സലീം പേഴ്സിൻ്റെ ഉടമസ്ഥൻ അഫ്സലിന് പണവുംരേഖകളും അടങ്ങിയ പേഴ്സ് കൈമാറി. മാതൃകപരമായ പ്രവർത്തനം നടത്തിയ സലീമിനെപെരിന്തൽമണ്ണ പോലീസ് അഭിനന്ദിച്ചു.
ഒൻപതും പതിനൊന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിക്ക് 2 ഇരട്ട ജീവപര്യന്തം
പെരിന്തല്‍മണ്ണ : പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലെെംഗികമായി പീഡിപ്പിച്ച രണ്ട്കേസുകളിലായി പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒമ്പതും 11ഉം വയസുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബിനെ (38)യാണ് പെരിന്തല്‍മണ്ണഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാർ ശിക്ഷിച്ചത്. 2016-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഒമ്പതുകാരിയെപീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തല്‍ എന്നിവയിൽ പത്തും, ഏഴും വര്‍ഷങ്ങള്‍തടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ. രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ കമ്പികൊണ്ട്വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം. മറ്റു വകുപ്പുകളിലായി പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും 10,000 രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യകുട്ടികള്‍ക്ക് നല്‍കണം. ഇന്‍സ്‌പെക്ടര്‍മാരായ എ എം സിദ്ദീഖ്, സാജു കെ അബ്രഹാം, ജോബിതോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനു വേണ്ടിസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്ത് ഹാജരായി.
തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെഅതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നുംപ്രതികൾക്കെതിരെ കുറ്റമുണ്ട്. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ്കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട്പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘംകസ്റ്റഡിയിലെടുത്തു.
അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ വീട്ടിലെത്തിച്ച് സഹയാത്രികയായഅധ്യാപികയുടെ സ്നേഹതണൽ .
എടപ്പാൾ: അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരുപരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്നേഹത്തണൽ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റർസാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസമാണ്സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയുംജോലിസ്ഥലത്തേക്കു പോകാൻ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽനിന്ന് ഈ ബസിൽ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യംകാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിന് ഒടുവിൽ കരച്ചിൽ ഉയർന്നതോടെഇരുവരും യുവതിക്കരികിലെത്തി. എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ്നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ്കരച്ചിലുയർന്നത്. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന്ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക്വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു. ഒരാൾകൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരുയാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആയുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടിൽതിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു. കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതൽ കോഴിക്കോടുവരെയുള്ളയാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.
ചങ്ങരംകുളം മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു
ചങ്ങരംകുളം: മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു.ആലംകോട് റോഡിൽപലചരക്ക് വ്യാപാരം നടത്തുന്ന ശ്രീനിയെയാണ് തെരുവ് നായ കടയിൽ കയറി അക്രമിച്ചത്.പന്താവൂർസ്വദേശിയായ കുമാരൻ എന്നയാളെയും തെരുവ് നായ അക്രമിച്ചു.വെള്ളിയാഴ്ച വൈകിയിട്ടാണ്സംഭവം.പരിക്കേറ്റവർ തിരൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശങ്ങളിലെതെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു .
എടപ്പാളിൽ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു
എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്തതീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായിവ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും. ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കിനിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട്പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായിവൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾനൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു. പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനംഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐകെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ്തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങരംകുളത്ത് ബൈക്കിടിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം രൂപ കവന്ന സംഭവത്തിൽ പോലീസ്അന്വേഷണം തുടങ്ങി
ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കിടിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം രൂപ കവന്ന സംഭവത്തിൽപോലീസ് അന്വേഷണം തുടങ്ങി. ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ ബൈക്ക് ഇടിച്ച്വീഴ്ത്തിയാണ് സംഘം 20 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന് കളഞ്ഞത്.ഇയാൾ കുഴൽപണം വിതരണംചെയ്യുന്ന ആളാണെന്നാണ് പ്രാഥമിക നിഗമനം.പ്രദേശത്ത് വിതരണം ചെയ്യാൻ കൊണ്ട് പോയപണമാണ് ബൈക്കിലെത്തിയ സംഘം കവർന്നതെന്നാണ് വിവരം.വെള്ളിയാഴ്ച കാലത്ത് 11.30 ഓടെചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ചിയാനൂർ റോഡിലാണ് സംഭവം.യുവാവ് സഞ്ചരിച്ച ബൈക്കിന്പുറകെയെത്തിയ സംഘം യുവാവിന്റെ ബൈക്കിനെ ക്രോസ് ചെയ്ത് ബൈക്ക് മറിച്ചിട്ടശേഷം,പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.രണ്ട് ബൈക്കുകളിലായാണ്നാലംഗ സംഘം പണം കവർന്ന് രക്ഷപ്പെട്ടത്.തിരൂർ ഡിവൈഎസ്പി ബെന്നി,ചങ്ങരംകുളം സിഐബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾരക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

