പി.വി.അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്. രണ്ടു പേരുടെ പാർട്ടികൾക്കുംഅസോഷ്യേറ്റ് അംഗത്വം നൽകാൻ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ യു.ഡി.എഫിൽഅസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ്തീരുമാനം. അതേസമയം, കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തിൽധാരണയായത്. അങ്ങോട്ട് പോയി ചർച്ച ചെയ്യില്ലെന്നാണ് തീരുമാനം.എന്നാൽ, ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചവിഷ്ണുപുരം ചന്ദ്രശേഖരൻഅസോസിയേറ്റ്അംഗമാകാനില്ലെന്നും വാർത്താസമ്മേളനം വിളിച്ച്യുഡിഎഫിലേക്കില്ലെന്നുംഅറിയിച്ചു. നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻപ്രതികരിച്ചു. ഫെബ്രുവരിയിൽ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കുംജാഥാ ക്യാപ്റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അറിയിച്ചു.
തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽസമ്മിശ്ര പ്രതികരണം
തലസ്ഥാനത്ത് അട്ടിമറി വിജയം നേടി തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തെങ്കിലുംകുത്തകയായിരുന്ന പന്തളം നഗരസഭ നഷ്ടപ്പെട്ടത്എൻ.ഡി.എക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ്പ്രചാരണ വേദികളിൽ ശബരിമല പ്രധാന വിഷയമായി പ്രയോഗിച്ചിരുന്ന എൻ.ഡി.എ, ശബരിമലഏറ്റവും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച നഗരസഭയായിരുന്നു പന്തളം. അതേസമയം, ശബരിമല വിഷയത്തേക്കാൾ കൂടുതൽ വികസനം പ്രചാരണായുധമാക്കിയ തിരുവനന്തപുരംകോർപറേഷനിൽ അട്ടിമറി വിജയം നേടിയത് എൻ.ഡി.എ കേന്ദ്രങ്ങൾക്ക് ആശ്വാസവുമായി. ശക്തികേന്ദ്രങ്ങളിൽ വ്യത്യസ്ത വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.ഡി.എൻപ്രചാരണപ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം കോർപറേഷനിൽവികസനവുംകോർപറേഷൻഭരണത്തിലെ അഴിമതിയും പ്രധാനവിഷയമായിമാറിയപ്പോൾ, അഭിമാനപോരാട്ടം നടന്ന പന്തളത്തും പാലക്കാട്ടുംശബരിമലയായിരുന്നു പ്രധാന പ്രചാരണ വിഷയം. പാലക്കാട്ബി.ജെ.പിക്കുള്ളിലെകലഹംതിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
*ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽവേണ്ടെന്ന് നിർദേശം*
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്‌മി പാർട്ടിനൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ, ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ് ആർ ശ്രീലേഖ.
*വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്‌ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിറദ്ദാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തി യായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോ ആശ്വാസമായി. വൈഷ്ണയെ സപ്ലിമെൻ്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്‌ണയെ വോട്ടർപട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്നഹിയറിങ്ങിൽ വൈഷ്ണയ്ക്കെക്കൊപ്പം പരാതിക്കാരൻ ധനേഷ് കുമാറും ഹാജരായിരുന്നു.
*ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ*
2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുനവ്# പ്രധാനമന്ത്രിശൈഖ് ഹസീനക്ക് വധശിക്ഷ. ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽകണ്ടെത്തിയിരുന്നു. ഹസീന ഗുരുതര കുറ്റം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരെന്നുംകോടതി കണ്ടെത്തി.
*കടുത്ത സമ്മർദം; ജോലി ബഹിഷ്കരിക്കാൻ ബിഎൽഒമാർ; നാളെ പ്രതിഷേധം
എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ്ജീവനൊടുക്കി യതിനു പിന്നാലെ സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻബിഎൽഒമാർ. ബിഎൽഒമാർ കടുത്ത ജോലി സമ്മർദത്തി ലാണെന്ന് BLOമാരുടെ കൂട്ടായ്‌മപറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നുംഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽനാളെ വാർത്താസമ്മേളനം നടത്തും. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക്നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലിഅടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുംജീവനക്കാർ പറയുന്നു.
ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ്
വളാഞ്ചേരി: -വൈക്കത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത്ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു.പ്രദേശത്തെനാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും,എന്യുമറേഷൻ ഫോം പൂരിപ്പിക്കലും ക്യാമ്പിൽവെച്ച് നടന്നു.ഇന്ന് രാവിലെ തുടങ്ങിയ ക്യാമ്പ് ഒരാഴ്ചയോളം സംഘടിപ്പിക്കുമെന്ന് സംഘാടകർപറഞ്ഞു.വരും ദിവസങ്ങളിൽ ക്യാമ്പിൽ വരുംമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുള്ളരേഖകളുമായുo,2002ലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ കണ്ടെത്തി വെക്കണമെന്നും ആയത്ഫോം പൂരിപ്പിക്കുന്നതിന് സഹായകരമാകും.ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ വി.ടിറഫീക്ക്,കെ.പി അസ്‌ക്കർ അലവി,എ.പി നിസാർ,കെ.ടി ഇബ്രാഹിം,എ.പി ഫാരിസ്,ഇ.ടിസൽമാൻ,വി.കെ സൗബാൻ,കെ.ടി ഫാസിൽ തുടങ്ങി ട്രസ്റ്റിൻ്റെ വനിത വിഭാഗം ഭാരവാഹികളായ പി.ഒഫാത്തിമത്ത് നാജിയ,വി.പി മുർഷിദ,കെ.പി ജഹാന ഷെറിൻ,പി.സമീഹ ,കെ.പി ഹൈഫ,കെ.പിഇർഫാന ഷെറിൻ,സാമൂഹ്യ പ്രവർത്തകരായ ഗഫൂർ ഷാ,നൗഷാദ് പാലാറ തുടങ്ങിയവർ ക്യാമ്പിന്നേതൃത്വം നൽകി.
*എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസ്
ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണറെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗികപരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയരാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണറെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകകൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു;
സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐവിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായുംശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയുംഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട്ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ്സിപിഐ കൈക്കൊണ്ടത്.










