*ചെറുപുഴ* | ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർകിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കുംകർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ(61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായരാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെരാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായിരാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കുപരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തുംവയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്‌ജിത്ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
കോഴിക്കോട് മാവൂർ റോഡ് കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ,അറസ്റ്റ് ബെംഗളൂരുവിലേക്ക്രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്_* : മാവൂർ റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെയാളുംപിടിയിൽ. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച രാത്രി വയനാട്ടിൽ വെച്ചാണ്ഇയാളെ പിടികൂടിയത്. കൊലയ്ക്കു പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽകൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി നജീബ് മൻസിലിൽ എൻ.നജീബ് (31), പങ്കാളിഅരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ (28) എന്നിവരെ കഴിഞ്ഞ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.വെള്ളിയാഴ്ച്ച രാത്രി 8.47-ന് മാവൂർ റോഡിലായിരുന്നു സംഭവം. ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സിവില്ലയിൽ ആദിൽ റോഷനെ(39) യാണ് കുത്തിക്കൊന്നത്. നജീബിന്റെ ആവശ്യപ്രകാരം വീട്ടിലുള്ളകത്തി കൊണ്ടുവന്നത് നൗഷിദയാണെന്ന് പോലീസ് പറഞ്ഞു. നജീബിൽ നിന്ന് 10,000 രൂപ ആദിൽകടം വാങ്ങി യിരുന്നു. അതിൽ 5000 രൂപ തിരിച്ചു കൊടുക്കാനുണ്ട്. ഇത് നൽകാത്തതിലുംഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വിരോധംകൊണ്ടുമാണ് ആദിലിനെ കുത്തിയതെന്ന്പോലീസ് പറഞ്ഞു.
ആലുവയില്‍ 12-കാരിയെ കാണാതായ സംഭവം: പിടിയിലായ ആണ്‍സുഹൃത്തിന് പോക്സോ കേസ്; ലഹരിക്കേസിലെ പ്രതിയെന്നും പോലീസ്
ആലുവയില്‍ നിന്ന് കാണാതായ 12-കാരിയെ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് കണ്ടെത്തിയസംഭവത്തില്‍, പിടിയിലായ ഓച്ചിറ സ്വദേശിയായ യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ളവകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പോലീസിന്റെ വിവരമനുസരിച്ച്, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ലഹരിക്കേസില്‍പ്രതിയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുമായി ഇയാള്‍പരിചയപ്പെട്ടത് കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണെന്നാണ് കണ്ടെത്തല്‍. പിന്നീട്ഇന്‍സ്റ്റാഗ്രാം ഐഡി കൈമാറിയതോടെ ഇരുവരും സ്ഥിരമായി ആശയവിനിമയം നടത്തിയതായുംപോലീസ് പറയുന്നു. പൂനെയില്‍ നിന്ന് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. അവിടെ നിന്ന്ഡല്‍ഹിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന സമയത്താണ് ഇരുവരെയുംകസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കും?
നോക്കാൻ ആരുമില്ല: അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെഡോ. ബിആർ അംബേദ്കർ കോനസീമ ജില്ലയിലാണ് സംഭവം. പ്രായമായ അമ്മയെ നോക്കാൻആരുമില്ലെന്ന ആശങ്കയിലാണ് 56 കാരിയായ മകൾ അമ്മയുമായി കനാലിൽ ചാടിജീവനൊടുക്കിയത്. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മീസല സൂര്യവതിയും (56) അമ്മ വടപള്ളി ബുരമ്മയും (80) വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം മുഖ്തേശ്വരം മെയിൻ കനാലിന്കുറുകെയുള്ള പാലത്തിൽ നിന്ന് ഇരുവരും കനാലിലേയ്ക്ക് ചാടുകയായിരുന്നു. കനാലിന് സമീപത്ത് നിന്ന് ബൈബിളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. സൂര്യവതിയുടെമൃതദേഹം കനാലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബുരമ്മയ്ക്കായുള്ള തെരച്ചിൽതുടരുകയാണ്. കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങൾബുരമ്മയ്ക്കുണ്ടായിരുന്നു. സൂര്യവതിയും ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നു. വർഷങ്ങൾക്ക്മുൻപ് സൂര്യവതിയുടെ ഭർത്താവ് മരിച്ചു. ശേഷം ഇവർ അമ്മയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇവരുടെ മൂത്ത മകൻ റോഡപകടത്തിലും മരിച്ചു. ഇളയ മകനും മകളുംവിവാഹിതരാണെങ്കിലും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കുമെന്നഭയം സൂര്യവതിയെ നിരന്തരം അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മ തനിച്ചാകുമോ എന്നആശങ്ക സൂര്യവതി നിരന്തരം പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽപൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പതിമൂന്നുകാരിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ്ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
ഒന്നാം പ്രതിയായ കൊടഞ്ചേരി നിരന്നപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജിക്ക് 20 വർഷംകഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർചെമ്പക്കുന്ന് കോളനി സ്വദേശി സുധിക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ്ശിക്ഷ. പോക്സോ നിയമ പ്രകാരമാണ് ശിക്ഷ. 2024-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക്സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധിയുംയാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്‌റ്റോപ്പിൽ ബസ് നിർത്തിയ ശേഷം പെൺകുട്ടിയെബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളിലെ കൗൺസിലിങ്ങിനെിടയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന്കൊടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി.മാരായ പ്രമോദ് പി, വിനോദ്എം.പി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടിഅഡ്വ. ജെതിൻ പി ഹാജരായി. കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജികെ.നൗഷാദ് അലിയാണ് ശിക്ഷ വിധിച്ചത്.
പവർക്കട്ട്: ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർമേടിച്ചില്ല എന്ന് മറുപടി
പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായിആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ് രോഗിയാണ്പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്‌ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്രപറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെഎത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു. അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജൻ ലെവൽ 39,40ലേക്ക് എത്തുകയുംചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ എന്തുകൊണ്ട്ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരുംഅറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യംമനസിലാക്കണമെന്നും എല്ലാവർക്കും ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നുംസർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.
വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍പിടിയില്‍
കോഴിക്കോട്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി കേരളത്തില്‍താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ്ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ കല്‍പള്ളിയില്‍ നടത്തിയമിന്നല്‍ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ്പിടിയിലായത്. ഇവർ വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പക്കല്‍നിന്ന് ലഭിച്ച വ്യാജ രേഖകളും തിരിച്ചറിയല്‍ വിവരങ്ങളും പൊലീസ് വിശദമായിപരിശോധിച്ചുവരികയാണ്. ഇവർ ഇന്ത്യയില്‍ എങ്ങനെ പ്രവേശിച്ചു, എത്രകാലമായി കേരളത്തില്‍ താമസിച്ചുവരികയായിരുന്നു, വ്യാജ രേഖകള്‍ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണംപുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവുംഇല്ല: മറുപടിയുമായി ഉഷ ഹസീന
താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്‌മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
തൃശൂരില്‍ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റില്‍
തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്‍മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്‌ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ടിപ്പർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; പുറത്തേക്ക് ചാടിയ ഡ്രൈവറുടെ നട്ടെല്ലിന് ഗുരുതരപരുക്ക്.
ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.










