യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത്ഗർഭിണിയാക്കിയെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽവീട്ടിൽ അഭിനവി(19)നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. കെഎംസിടി കോളേജിൽ ഹാർഡ് വെയർ എൻജിനിയറിങിന് പഠിക്കുന്ന പ്രതി പൊക്കുന്ന്സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകുകയും കോഴിക്കോട് സരോവരംപാർക്കിന് അടുത്തുള്ള അപ്പാർട്ടുമെന്റിൽ വെച്ചും, പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടിൽവെച്ചുംബലാൽസംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞപ്പോൾ അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെവീട്ടുകാരുമായി ബന്ധപ്പെട്ടു. എന്നാൽ പ്രതിയും പ്രതിയുടെ വീട്ടുകാരും വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.
കെ.എസ്.യുക്കാർക്കെതിരെ യുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളുംമാത്രമെന്ന് മന്ത്രി വീണാ ജോർജ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായത് സാധാരണഗതിയിലുള്ള ഉന്തും തള്ളും മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ഇതോടെകെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (IPC 307) നിലനിൽക്കില്ലെന്ന്ഉറപ്പായി. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച്കെ.എസ്.യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും, തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി മൊഴിനൽകാതിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്. പ്രതിഷേധക്കാർ തന്നെ ആക്രമിക്കാനോ വധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഉന്തും തള്ളുമാണ്ഉണ്ടായതെന്നുമാണ് മന്ത്രിയുടെ മൊഴിയുടെ സാരം. ഗൺമാൻ്റെ പരാതിയിൽ പറഞ്ഞിരുന്ന 'ആയുധം ഉപയോഗിച്ചുള്ള ആക്രമണം' മന്ത്രി ഇതുവരെസ്ഥിരീകരിച്ചില്ല. രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെമൊഴി ആശ്വാസമാകും. വധശ്രമ വകുപ്പ് ഒഴിവാക്കി റെയിൽവേ പൊലിസ് ഉടൻ കോടതിയിൽറിപ്പോർട്ട് നൽകും.
കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു
കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്.ഇന്ന്രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ്കടിയേറ്റത്. പറമ്പിൽ പാർക്ക് ചെയ്തത സ്കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നതിനുസ്ഥിരീകരണം.
എംക്യു-4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയറിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രൂമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷംഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട്അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന്50,000 അടിക്ക് മുകളിൽ ദീർഘനേരം തുടർച്ചയായി പറക്കാൻ കഴിയുന്ന അത്യാധുനിക ഡ്രോൺആണ് തകർന്നത് .
ലബനീസ് പത്രപ്രവർത്തക അമൽ ഖലീലിനെ വധിച്ച് ഇസ്റാഈൽ
തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തകഅമൽ ഖലീൽ കൊല്ലപ്പെട്ടു. ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന'അൽ-അഖ്ബാർ' പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. അമലിനൊപ്പമുണ്ടായിരുന്നഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരുക്കേറ്റു.
ബഹ്റൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ്റെ ഭാര്യ യസീന (40) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബഹ്റൈനിലെ താമസസ്ഥലത്ത്വെച്ചായിരുന്നു അന്ത്യം. മലപ്പുറം പെരിന്തൽമണ്ണ പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. മൃതദേഹം നിലവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കൾ: ഷദ, ദിയ, ദിഫ, ദിന.
കൊല്ലം കൊട്ടിയത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു.
കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു, പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു അപകടം.
ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി
ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബിൽ ഒരുകെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽസംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്കനിമൊഴി സഭയിലെത്തിയത്. മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ ശക്തികുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നൽകി. ഉയർന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെസ്ത്രീകൾ അവരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. 2023 ലെ വനിതാസംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെയും കനിമൊഴിവിമർശിച്ചു. നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ, പാർലമെൻ്റിലെ ചർച്ചയുടെ ഉദ്ദേശ്യംഎന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മൾ ഇവിടെ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്, അപ്പോൾ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങൾക്ക്എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറൽ ഘടനയ്ക്കെതിരായ ഏറ്റവും വലിയആക്രമണമാണെന്നും കനിമൊഴി പറഞ്ഞു.
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെസുധാകരൻ
കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു! കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കെ സുധാകരന്റെഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ്, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നതിൻ്റെ സൂചനയാണ്നൽകുന്നത്. ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെഎന്നും സുധാകരൻ കുറിച്ചു. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻകുറിച്ചു. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നസുധാകരൻ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയുംഅമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ളഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവുംഅനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നസുധാകരന്റെ പരാമർശം സതീശനെതിരെയുള്ള പരോക്ഷ വിമർശനമായാണ്വിലയിരുത്തപ്പെടുന്നത്
ഇറാൻ യുദ്ധത്തിൽ ഇസ്രായേലിനെ കൈവിട്ട് ഇറ്റലി; സൈനിക കരാറിൽ നിന്ന് പിൻവാങ്ങുന്നതായിഇറ്റാലിയൻ പ്രധാനമന്ത്രി
ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് അപ്രതീക്ഷിതമായി കനത്ത തിരിച്ചടി. ഇസ്രായേലുമായുള്ള സൈനിക കരാറുകളിൽ നിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി അറിയിച്ചു. ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് നടപടി. സൈനികസഹകരണ കരാറുകളും പിന്തുണയും മരവിപ്പിച്ചതായി ജോർജിയയെ ഉദ്ദരിച്ച് ഇറ്റാലിയൻമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലുമായുള്ള പ്രതിരോധകരാറുകൾ റദ്ദാക്കാനാണ് സർക്കാർ തീരുമാനം'. വെറോണയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ1 മെലോണി വ്യക്തമാക്കി. സൈനിക ഉപകരണങ്ങൾ, സാങ്കേതിക ഗവേഷണം എന്നിവയാണ്കരാറിലെപ്രധാനഭാഗം. ലെബനാനിലേക്കും ഇറാനിലേക്കുമുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്നനിലവിലെ സാഹചര്യത്തിൽ സൈനികകരാറുകളിൽ നിന്നുള്ള ഇറ്റലിയുടെ അപ്രതീക്ഷിത പിന്മാറ്റംഇസ്രായേലിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാനെതിരായ യുഎസ് സൈനികനീക്കത്തിലും തങ്ങൾ പങ്കുചേരില്ലെന്ന് ഇറ്റലി നേരത്തെവ്യക്തമാക്കിയിരുന്നു.










