ലോക്സഭയിൽ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എംപിമാർക്ക് സസ്പെൻഷൻ

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈനവിഷയ ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കർ പ്രസംഗം തടഞ്ഞത്. സ്‌പീക്കറുടെ ചെയറിലേക്ക്പേപ്പർ കീറി എറിഞ്ഞ്പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജാവാറിങ്, ഗുർദീപ് സിങ് ഓജല, പ്രശാന്ത് പഡോലെ, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കട്ടരാമൻഎന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എംപിമാർ.

സ്ത്രീ വേഷം ധരിച്ച് വീട്ടിലെത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ

കൽപകഞ്ചേരി. പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണംമോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. അയൽവാസി ഷാക്കിർ ആണ് പിടിയിലായത്.  വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. എസ്‌ഐആർ ഫോമിലെ വിവരങ്ങൾഅന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെഅകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ്സ്വർണം കവർന്നത്.  മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്. പരിക്ക് പറ്റിയസ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൽപകഞ്ചേരി പോലീസ് നടത്തിയ  അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തണുപ്പകറ്റാൻ ഹെവി ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളി ശ്വാസം മുട്ടി മരിച്ചു

 *ഫുജൈറ:* ഫുജൈറയിൽ ഹെവി ട്രക്കിനകത്ത്​ തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളിയുവാവ്​ ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ്​ സംഭവം. വടകര വള്ളിക്കാട് സ്വദേശിഅൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെമൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽനിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം. ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

പ്രഥമ AHSTA- ആര്യാടാൻ മുഹമ്മദ്‌ സ്മാരക പുരസ്‌കാരം KS സുമേഷ് മാസ്റ്റർക്ക്

കൊളത്തൂർ: AHSTA മലപ്പുറം ജില്ലാ കമ്മിറ്റി  ഹയർ സെക്കന്ററി മേഖല യിലെ പ്രവർത്തന ങ്ങൾക്ക്ഏർപ്പെടുത്തിയ  ആര്യാടൻ മുഹമ്മദ്‌ സ്മാരക പുരസ്‌കാരം നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുളത്തൂരിലെ സുവോളജി അദ്ധ്യാപകൻ സുമേഷ് KS അർഹനായി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാകായിക മേഖല കളിലെയുംഅക്കാദമിക് മേഖല കളിലെയും മികച്ച പ്രകടനങ്ങളിൽ ശ്രീ സുമേഷിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ സർവീസ് സ്കീം, കാരീർ ഗൈഡൻസ് മേഖലകളിലും ശ്രദ്ദേയമായ പ്രകടനമാണ്ഇദ്ദേഹത്തിന്റേത് എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. മികച്ച പ്രോഗ്രാം ഓഫീസർ ക്കുള്ള ജില്ലാ അവാർഡ്, മികച്ച കാരീർ ഗൈഡ് നുള്ള അവാർഡ്, മലയാളമനോരമ നല്ല പാഠം മികച്ച ഹയർ സെക്കണ്ടറി കോർഡിനേറ്റർ  ടി കൊളത്തൂർ മൗലവി എക്സലൻസി അവാർഡ് എന്നിവയും ഇദ്ദേഹം മുൻപ് നേടിയിട്ടുണ്ട്.. പുരസ്‌കാരം നിലമ്പൂർ എം എൽ എ യും ശ്രീ ആര്യാടാൻ മുഹമ്മദിന്റെ മകനുമായ ബഹു. ആര്യാടാൻ ഷൗക്കത്ത് ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന AHSTA ജില്ലാ സമ്മേളനത്തിൽവിതരണം ചെയ്യും.

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ്പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽഎം ദേവിക (22) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിന്ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ്കണ്ടെടുത്തത്.

പാപ്പിനിശ്ശേരിയിൽ മയക്ക് മരുന്നുമായി യുവതി അറസ്റ്റിൽ

അഞ്ചാംപീടിക ഷിൽന നിവാസിൽ എ. ഷിൽനയാണ് അറസ്റ്റിലായത് അര ഗ്രാമോളംമെത്താംഫിറ്റമിൻ ആണ് പ്രതിയിൽ നിന്ന് പിടികൂടിയത് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന്പിടികൂടിയത്

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ തുടക്കം – ഇനി അഞ്ചു നാൾ തൃശ്ശൂരിൽകലാ മത്സരങ്ങളുടെ പൂരപ്രഭ

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ64ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.മന്ത്രി കെ രാജൻ സ്വാഗതപ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു, കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർകലോത്സവത്തിന്‍റെ കൊടി ഉയർത്തി.കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായിപാണ്ടിമേളവും നടന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായിഅരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നുഉദ്ഘാടനം. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്..

ക്രിക്കറ്റ് കളിക്കുന്നതിനടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പറശ്ശിനിക്കടവ്: ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവിൽകുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ വി സുമിത്ത് ആണ് മരിച്ചത് 22 വയസ്സായിരുന്നു പ്രായം.  കഴിഞ്ഞ ദിവസം  വൈകിട്ട് വീടിന് സമീപത്തെ മൈതാനത്ത്സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്ആശുപത്രിയിലും എത്തിച്ചെങ്കിലും  രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ചെസ്പരിശീലകൻ കെ വി മോഹനൻ, വി വി സുശീല ദമ്പതികളുടെ മകനാണ്..  ഇന്നലെ വൈകിട്ട് ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരംനടന്നത്. തളിപ്പറമ്പ് ജി.ടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച സുമിത്ത്.

*മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു*

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട്നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായകസ്വാധീനം ചെലുത്തി.  അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നനിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന്പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്(73)​ അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മധ്യകേരളത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മട്ടാഞ്ചേരിയിൽ നിന്നുംരണ്ടു തവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയുംമകനാണ്. ഭാര്യ നദീറ, മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതു പ്രവർത്തനത്തിലും വ്യാപൃതനായി. മുസ്‌ലിംലീഗിൻറെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിൻറെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്‌ലിം ലീഗ് എന്നിവയുടെഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.