സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വഖ്ഫ്ബോർഡ് അംഗമെന്ന നിലയിൽ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ബാധ്യതയാണെന്നും ഫൈസ് മുക്കം പ്രസ്താവനയിലൂടെ വ്യക്തമാക്കി വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്സംസാരിച്ചതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽനിയമിക്കാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകൻഹൈക്കോടതിയിൽ ആർഎസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. അമുസ്ലിംഅംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നുംഉമർ ഫൈസി മുക്കം വിശദീകരിച്ചു. മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻസർക്കാർ നീക്കമെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന്മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു. എന്നാൽ ആർഎസ്എസിൻ്റേയും കാസയുടേയുംനിലപാടുകളെ പൂർണ്ണമായി അംഗീകരിച്ചാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽചെയ്തതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. അപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾതനിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളതെന്നും ഉമർ ഫൈസി മുക്കം പ്രസ്താവനയിൽകുറ്റപ്പെടുത്തി. സിപിഐഎം വേദിയിൽ പങ്കെടുത്ത് യുഡിഎഫ് സർക്കാരിനെ വിമർശിച്ച ഉമർ ഫൈസിമുക്കത്തിന്റെ നിലപാടിനെതിരെ സമസ്തയും മുസ്ലിം ലീഗും അടക്കമുള്ള സംഘടനകൾ രം ഗത്ത്വന്നിരുന്നു. ഏറ്റവും ഒടുവിൽ നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയാൻകാരണമാകുന്നെന്നായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പ്രധാന വിമർശനം. സമസ്തയുടെവേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും നാസർ ഫൈസി കുറ്റപ്പെടുത്തിയിരുന്നു.
മുസ്ലിങ്ങൾക്ക് സഖാവ് ആകാൻ പറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയംസഖാവാണെന്ന് പറയുന്നു: നാസർ ഫൈസി
സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിന് എതിരെ നിലപാട്കടുപ്പിച്ച് സമസ്ത നേതാക്കൾ. ഉമ്മർ ഫൈസി മുക്കത്തിന് എതിരെ അതിരൂക്ഷ വിമർശനവുമായിനാസർ ഫൈസി കൂടത്തായി. ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയാൻ കാരണമാകുന്നെന്ന്നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ വേദിയിൽ മുസ്ലീങ്ങൾക്ക് സഖാവ് ആകാൻപറ്റില്ലെന്ന് പറയുന്നയാൾ CPIM വേദിയിൽ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നുംവിമർശനം. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവർ വിഷയം ചർച്ച ചെയ്യണമെന്ന് നാസർ ഫൈസിആവശ്യപ്പെട്ടു. യുവജന സംഘടനകൾ വിഷയം ചൂണ്ടിക്കാണിച്ച സമസ്തക്ക് കത്ത് നൽകിയിട്ടുണ്ട്. ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗുംരംഗത്തെത്തി.സമുദായത്തിന് മാർഗദർശനം നൽകേണ്ട പണ്ഡിതന്മാർ സ്വാർത്ഥ താൽപര്യങ്ങൾക്ക്വഴങ്ങുന്നത് മാപ്പർഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകളിലും പ്രവൃത്തികളിലുംഅവിശ്വാസ്യത കലർത്തുന്നെന്നും ഉമർ ഫൈസി കേവലം രാഷ്ട്രീയ പാർട്ടികളുടെ കോളാമ്പിയായിമാറിയെന്നും വിമർശനമുണ്ടായി. വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെയും മുസ്ലിം ലീഗിനെയും സിപിഐഎംവേദിയിൽ വെച്ച് ഉമർ ഫൈസി മുക്കം വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത്പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമർ ഫൈസിമുക്കത്തിന്റെ വിമർശനം. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയംപരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസികുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ചപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം. ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസിമുക്കം പറഞ്ഞിരുന്നു. 'കെ എസ് ഹംസയെ അവർക്ക് തൃപ്തതികരമല്ല. പിന്നെയുള്ള സഖാവ് ഉമർഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ളബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരിഅത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെപിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല' എന്നാണ്സർക്കാർ നിലപാടെന്നും സിപിഐഎം വേദിയിൽ സംസാരിക്കവെ ഉമർ ഫൈസി മുക്കംവിമർശിച്ചിരുന്നു.
‘എംവിഡിയുടെ അഴിമതി അവസാനിപ്പിക്കണം’; ആരോപണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്മലപ്പുറത്ത് യുവാവ് ജീവനൊടുക്കി
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ മലപ്പുറത്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം കീഴ്ശേരിമുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ശൗക്കത്ത് ആണ് ജീവനൊടുക്കിയത്. സംഭവത്തിൽഎംവിഡിക്കെതിരെ ഉയർന്ന ആരോപണങ്ങളും യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടസാഹചര്യങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മരണത്തിന് മുമ്പ് യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വാഹന പരിശോധനയും മറ്റ് നടപടികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായും പണംആവശ്യപ്പെടുന്നതായുമുള്ള ആരോപണങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്.
*പുലിക്കളിക്കെതിരെ വി.കെ. ശ്രീരാമന്റെ വിമർശനം
തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ഉപയോ ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച്സ്കൾ ചെയർമാൻ രാജു ഡേവിസ്
മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്സ്കൂകൂൾ ചെയർമാൻ രാജു ഡേവിസ്. തന്റെ വാക്കുകൾ ആർക്കെങ്കിലുംവിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെ രാജു ഡേവിസ്വ്യക്തമാക്കി. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഈഖേദപ്രകടനം. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല ഇതെന്നും, ചിലവാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് മനസിലാക്കുന്നുവെന്നും ഖേദപ്രകടനത്തിൽപറയുന്നു. നേരത്തെ, തന്റെ പാരമർശത്തിൽ ഉറച്ചുനിൽക്കുന്നതായി രാജു ഡേവിസ്പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കടുത്തതോടെ നിലപാട് മാറ്റുകയായിരുന്നു. മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാജു ഡേവിസ് വിവാദ സന്ദേശമയച്ചത്. ഒരു ലക്ഷംരൂപയിലധികം ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർപാകിസ്ാനിലേക്ക് പോകണമെന്നും, സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതിരുന്ന കുട്ടികൾക്ക്ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ആഘോഷത്തിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനംസ്കൂളിലെത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ
കണ്ണൂർ: ദിവസങ്ങളായി കേരള പൊലീസ് തേടുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കികണ്ണൂരിൽ പിടിയിലായി. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നുമാണ് രാത്രി രണ്ടു മണിയോടെഅർജുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ചകാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻകണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ്ലഭിക്കുന്ന വിവരം. അർജുനെ ചോദ്യം ചെയ്യുമ്പോൾ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽപേർ അറസ്റ്റിലായേക്കും. നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെറസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളുംപുറത്തുവന്നിരുന്നു. പൊലീസ് പിടിയിൽ അകപ്പെടാതെ അർജുന് രക്ഷപ്പെടാൻ അവസരമൊരുക്കിയ അഞ്ച്സുഹൃത്തുക്കളെ എടപ്പാളിൽനിന്നും പൊലീസ് പിടികൂടിയിരുന്നു. തൃശൂരിലും അർജുൻ ആയങ്കിഎത്തിയെന്ന് കരുതി വ്യാപകമായി പൊലീസ് പരിശോധന നടത്തിയിരുന്നു. പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ" എന്ന് പൊലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ്അർജുൻ ആയങ്കി രംഗത്തുവന്നത്. ക്രിമിനൽ കേസുകളിലെ പ്രതി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത് ഏറെ ചർച്ചയായി. ഇതേതുടർന്ന് "ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിക്കോളൂ" എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതോടെ അർജുൻ ആയങ്കിയെ പിടികൂടുന്നത് കേരള പൊലീസിന്റെ അഭിമാന പ്രശ്നമായിമാറുകയായിരുന്നു.
മാഞ്ഞൂ രക്ഷാകരങ്ങൾ; ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; ഒടുവിൽ രാജേഷ് യാത്രയായി
*ചെറുപുഴ* | ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർകിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കുംകർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ(61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായരാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെരാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായിരാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കുപരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തുംവയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.
കോഴിക്കോട് മാവൂർ റോഡ് കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ,അറസ്റ്റ് ബെംഗളൂരുവിലേക്ക്രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്_* : മാവൂർ റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെയാളുംപിടിയിൽ. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച രാത്രി വയനാട്ടിൽ വെച്ചാണ്ഇയാളെ പിടികൂടിയത്. കൊലയ്ക്കു പിന്നിൽ പണമിടപാട് തർക്കമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽകൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി നജീബ് മൻസിലിൽ എൻ.നജീബ് (31), പങ്കാളിഅരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ (28) എന്നിവരെ കഴിഞ്ഞ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.വെള്ളിയാഴ്ച്ച രാത്രി 8.47-ന് മാവൂർ റോഡിലായിരുന്നു സംഭവം. ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സിവില്ലയിൽ ആദിൽ റോഷനെ(39) യാണ് കുത്തിക്കൊന്നത്. നജീബിന്റെ ആവശ്യപ്രകാരം വീട്ടിലുള്ളകത്തി കൊണ്ടുവന്നത് നൗഷിദയാണെന്ന് പോലീസ് പറഞ്ഞു. നജീബിൽ നിന്ന് 10,000 രൂപ ആദിൽകടം വാങ്ങി യിരുന്നു. അതിൽ 5000 രൂപ തിരിച്ചു കൊടുക്കാനുണ്ട്. ഇത് നൽകാത്തതിലുംഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വിരോധംകൊണ്ടുമാണ് ആദിലിനെ കുത്തിയതെന്ന്പോലീസ് പറഞ്ഞു.
ആലുവയില്‍ 12-കാരിയെ കാണാതായ സംഭവം: പിടിയിലായ ആണ്‍സുഹൃത്തിന് പോക്സോ കേസ്; ലഹരിക്കേസിലെ പ്രതിയെന്നും പോലീസ്
ആലുവയില്‍ നിന്ന് കാണാതായ 12-കാരിയെ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് കണ്ടെത്തിയസംഭവത്തില്‍, പിടിയിലായ ഓച്ചിറ സ്വദേശിയായ യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ളവകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പോലീസിന്റെ വിവരമനുസരിച്ച്, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ലഹരിക്കേസില്‍പ്രതിയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുമായി ഇയാള്‍പരിചയപ്പെട്ടത് കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണെന്നാണ് കണ്ടെത്തല്‍. പിന്നീട്ഇന്സ്റ്റാഗ്രാം ഐഡി കൈമാറിയതോടെ ഇരുവരും സ്ഥിരമായി ആശയവിനിമയം നടത്തിയതായുംപോലീസ് പറയുന്നു. പൂനെയില്‍ നിന്ന് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. അവിടെ നിന്ന്ഡല്‍ഹിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന സമയത്താണ് ഇരുവരെയുംകസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കും?
നോക്കാൻ ആരുമില്ല: അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെഡോ. ബിആർ അംബേദ്കർ കോനസീമ ജില്ലയിലാണ് സംഭവം. പ്രായമായ അമ്മയെ നോക്കാൻആരുമില്ലെന്ന ആശങ്കയിലാണ് 56 കാരിയായ മകൾ അമ്മയുമായി കനാലിൽ ചാടിജീവനൊടുക്കിയത്. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മീസല സൂര്യവതിയും (56) അമ്മ വടപള്ളി ബുരമ്മയും (80) വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം മുഖ്തേശ്വരം മെയിൻ കനാലിന്കുറുകെയുള്ള പാലത്തിൽ നിന്ന് ഇരുവരും കനാലിലേയ്ക്ക് ചാടുകയായിരുന്നു. കനാലിന് സമീപത്ത് നിന്ന് ബൈബിളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. സൂര്യവതിയുടെമൃതദേഹം കനാലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബുരമ്മയ്ക്കായുള്ള തെരച്ചിൽതുടരുകയാണ്. കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങൾബുരമ്മയ്ക്കുണ്ടായിരുന്നു. സൂര്യവതിയും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. വർഷങ്ങൾക്ക്മുൻപ് സൂര്യവതിയുടെ ഭർത്താവ് മരിച്ചു. ശേഷം ഇവർ അമ്മയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇവരുടെ മൂത്ത മകൻ റോഡപകടത്തിലും മരിച്ചു. ഇളയ മകനും മകളുംവിവാഹിതരാണെങ്കിലും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അമ്മയെ ആര് നോക്കുമെന്നഭയം സൂര്യവതിയെ നിരന്തരം അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മ തനിച്ചാകുമോ എന്നആശങ്ക സൂര്യവതി നിരന്തരം പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽപൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.










