ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബിൽ ഒരുകെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽസംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്കനിമൊഴി സഭയിലെത്തിയത്. മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ ശക്തികുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നൽകി. ഉയർന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്‌നാട്ടിലെസ്ത്രീകൾ അവരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. 2023 ലെ വനിതാസംവരണ നിയമം വിജ്ഞാപനം ചെയ്‌തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെയും കനിമൊഴിവിമർശിച്ചു. നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ, പാർലമെൻ്റിലെ ചർച്ചയുടെ ഉദ്ദേശ്യംഎന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മൾ ഇവിടെ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്, അപ്പോൾ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങൾക്ക്എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറൽ ഘടനയ്ക്കെതിരായ ഏറ്റവും വലിയആക്രമണമാണെന്നും കനിമൊഴി പറഞ്ഞു.
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെസുധാകരൻ
കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു! കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി കെ സുധാകരന്റെഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശിക്കുന്ന കുറിപ്പ്, കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നതിൻ്റെ സൂചനയാണ്നൽകുന്നത്. ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെഎന്നും സുധാകരൻ കുറിച്ചു. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻകുറിച്ചു. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നസുധാകരൻ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയുംഅമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ളഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവുംഅനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നസുധാകരന്റെ പരാമർശം സതീശനെതിരെയുള്ള പരോക്ഷ വിമർശനമായാണ്വിലയിരുത്തപ്പെടുന്നത്
ഇറാൻ യുദ്ധത്തിൽ ഇസ്രായേലിനെ കൈവിട്ട് ഇറ്റലി; സൈനിക കരാറിൽ നിന്ന് പിൻവാങ്ങുന്നതായിഇറ്റാലിയൻ പ്രധാനമന്ത്രി
ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് അപ്രതീക്ഷിതമായി കനത്ത തിരിച്ചടി. ഇസ്രായേലുമായുള്ള സൈനിക കരാറുകളിൽ നിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി അറിയിച്ചു. ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് നടപടി. സൈനികസഹകരണ കരാറുകളും പിന്തുണയും മരവിപ്പിച്ചതായി ജോർജിയയെ ഉദ്ദരിച്ച് ഇറ്റാലിയൻമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലുമായുള്ള പ്രതിരോധകരാറുകൾ റദ്ദാക്കാനാണ് സർക്കാർ തീരുമാനം'. വെറോണയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ1 മെലോണി വ്യക്തമാക്കി. സൈനിക ഉപകരണങ്ങൾ, സാങ്കേതിക ഗവേഷണം എന്നിവയാണ്കരാറിലെപ്രധാനഭാഗം. ലെബനാനിലേക്കും ഇറാനിലേക്കുമുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്നനിലവിലെ സാഹചര്യത്തിൽ സൈനികകരാറുകളിൽ നിന്നുള്ള ഇറ്റലിയുടെ അപ്രതീക്ഷിത പിന്മാറ്റംഇസ്രായേലിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാനെതിരായ യുഎസ് സൈനികനീക്കത്തിലും തങ്ങൾ പങ്കുചേരില്ലെന്ന് ഇറ്റലി നേരത്തെവ്യക്തമാക്കിയിരുന്നു.
ഹോർമുസിൽ ഇടഞ്ഞ് പുട്ടിൻ; ട്രംപിനെതിരെ യുദ്ധത്തിന്? നിർണായക ചർച്ച
ഹോർമുസ് കടലിടുക്ക് ഉപരോധിച്ചുള്ള അമേരിക്കൻ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായിറഷ്യ. ഹോർമുസിൽ ഇറാനൊപ്പം റഷ്യ ഇറങ്ങിയേക്കുമെന്നും അമേരിക്കൻ ഉപരോധംപ്രതിരോധിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യമന്ത്രിസെർജി ലാവ്റോവും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും തമ്മിൽ നടത്തിയടെലിഫോൺ സംഭാഷണത്തിലാണ് നിർണായക നീക്കമെന്നാണ് സൂചന.
ഓട്ടോ യാത്രയ്ക്കിടയിൽ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവർ പാഞ്ഞു പോയത്പൊലിസ്സ്റ്റേഷനിലേക്ക്;
മാവൂരിലെ വൻ മോഷണം തടഞ്ഞു .ടെലിഫോൺ എക്സ്ചേഞ്ചിലെ വിലപിടിപ്പുള്ള കോപ്പർകേബിളുകൾ മോഷ്ടിച്ച അന്തർജില്ലാ കള്ളന്മാരെ കുടുക്കി. ഓട്ടോ ഡ്രൈവറുടെഅവസരോചിതമായ ഇടപെടലാണ് പ്രതികൾ കുടുങ്ങാൻ കാരണമായത്. ആലപ്പുഴ സ്വദേശിവിനോദ് കുമാർ (40), നെന്മാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പൊലിസ്പൊക്കിയത്. വ്യാഴാഴ്ച്‌ച പുലർച്ചെ ആയിരുന്നു മാവൂർ പൈപ്പ് ലൈൻ റോഡിലെ എക്സ്ചേഞ്ചിൽ മോഷണംനടന്നത്. ഏകദേശം 35 മീറ്ററോളം വരുന്ന വില കൂടിയ കേബിളാണ് ഇരുവരും ചേർന്ന്മുറിച്ചെടുത്തത്. ഈ ലോഡും താങ്ങി നേരെ പോയത് കോഴിക്കോട് കെ.എസ്.ആർ.ടി.സിസ്റ്റാൻഡിലേക്കും. അവിടെ നിന്ന് നിഷാദിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ കയറിയത്. എന്നാൽ, യാത്രയ്ക്കിടെ ഇവരുടെ സംസാരത്തിലും കൈയിലുള്ള ഭാരമേറിയ സാധനത്തിലുംനിഷാദിന് പന്തികേട് തോന്നി. ഒട്ടും വൈകിപ്പിക്കാതെ നിഷാദ് കളി മാറ്റി. വണ്ടി നേരെ വിട്ടത്മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷന്റെ മുറ്റത്തേക്കും. സ്റ്റേഷൻ കണ്ടതും കള്ളന്മാർ ഒന്നു പതറി.പൊലിസ് ചോദ്യംചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ഇവർ നേരത്തെ ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിൽകരാർ ജോലി ചെയ്യുന്നവരാണ്. ആ പരിചയം വച്ചാണ് മോഷണം പ്ലാൻ ചെയ്ത്. മാവൂർഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെകോടതി റിമാൻഡ് ചെയ്തു.
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറി ഇടിച്ച് അപകടം
റോഡിൽ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാർ മഠത്തിപ്പറമ്പിൽ ഹരിപ്രസാദിൻ് മകൾ നന്ദനയാണ് മരിച്ചത്. ബൈക്ക്ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃതആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്‌ടാവ് രാജിവെച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മിഷനിൽനിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് സമീറ മുൻഷി രാജിവെച്ചു. ട്രംപ് ഭരണകൂടംഇസ്റാഈലിന്റെ സയണിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണെന്നും വിദേശത്തും സ്വദേശത്തുംഭരണകൂടം ക്രൂരതകൾ തുടരുകയാണെന്നും ആരോപിച്ചാണ് രാജിവെച്ചത്. പ്രശസ്ത ആക്ടിവിസ്റ്റ് കൂടിയായ സമീറയെ 2025 മെയ് മാസത്തിലാണ് ട്രംപ് കമ്മീഷന്റെ ഉപദേശകസമിതിയിലേക്ക് നിയമിച്ചത്. സ്കൂകൂളുകളിലെ ലിംഗ പ്രത്യയശാസ്ത്ര പഠനത്തിനെതിരെ സ്വീകരിച്ചനിലപാടുകളായിരുന്നു അന്ന് നിയമനത്തിന് ആധാരമായത്. തന്റെ രാജിക്കുള്ള കാരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) സമീറവ്യക്തമാക്കിയിട്ടുണ്ട്. സയണിസത്തേ എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ കമ്മീഷൻ അംഗം കാരിപ്രീജീൻ ബോളറെ ഔദ്യോഗികമായി നീക്കം ചെയ്തതിൽ സമീറ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭരണകൂടം മുസ്ലിംങ്ങളുടെയും വിശ്വാസികളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെഅടിച്ചമർത്തുകയാണെന്ന് അവർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു; ഉമ്മക്ക് ദാരുണാന്ത്യം
മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്‌ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ
വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നുംഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
‘ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും’ മുന്നറിയിപ്പുമായിഇറാൻ സുരക്ഷാ മേധാവി
അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.










