ന്യൂമോണിയ ബാധിച്ചു യുവതി മരിച്ചു

തൃത്താല: ന്യൂമോണിയ ബാധിച്ചു എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അതീവഗുരുതരാവസ്ഥയിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല ഞാങ്ങാട്ടിരി കണ്ണന്നന്നൂർ വെട്ടുകാട്ടുവളപ്പിൽ മഹേഷിന്റെ ഭാര്യ ഐശ്വര്യ (29)  മരണപ്പെട്ടു നാട്ടുകാർ ഐശ്വര്യ ചികിത്സ സഹായ സമിതി രൂപീകരിച്ച് ഫണ്ട് ശേഖരണംനടത്തിക്കൊണ്ടിരിക്കെയാണ് ഒരു നാടിന്റെ മുഴുവൻ പ്രതീഷകളും വിഫലമാക്കി ഐശ്വര്യയാത്രയായത്.

പ്രമേഹ രോഗ  ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു.

വളാഞ്ചേരി:-നവംബർ 14 ലോക പ്രമേഹ രോഗദിനത്തിൽ നഗരസഭയുടെയും നടക്കാവിൽ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ "തടസ്സങ്ങൾ മറികടക്കുക വിടവുകൾ നികത്തുക" എന്ന ആശയത്തിൽ പ്രമേഹ രോഗ ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു. വാർഡ് 5 കാരാടിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് വികസന…

നടൻ മോഹൻ രാജ് അന്തരിച്ചു; കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന്സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലനെ മോഹൻ രാജ്മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി. വിവിധ മലയാള ചിത്രങ്ങളിലെ എണ്ണംപറഞ്ഞവില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.നിര്‍മാതാവ് എന്‍എം ബാദുഷമോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 

ആയുഷ് വകുപ്പിന്റെ വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

എടയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയുംആഭിമുഖ്യത്തിൽ    *വയോജന മെഡിക്കൽ ക്യാമ്പ്  *  സംഘടിപ്പിച്ചു.പൂക്കാട്ടിരി HLP സ്കൂളിൽ വച്ച്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീ കെ പി വേലായുധൻ  അധ്യക്ഷത വഹിച്ച പരിപാടിയുടെഉദ്ഘാടനം   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഹസീന ഇബ്രാഹിം* നിർവഹിച്ചു . ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ശ്രീമതി റസീന തസ്നി സ്വാഗതവും   ഹോമിയോ മെഡിക്കൽഓഫീസർ ഡോ.സീമ പി നന്ദിയും അറിയിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹ്ന പി   പദ്ധതി വിശദീകരണം നടത്തി.പൂക്കാട്ടിരി ആൽഫ മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനയും പ്രമേഹ പരിശോധനയും നടത്തി.  മെഡിക്കൽഓഫീസർമാരായ ഡോ. റഹന.പി , ഡോ:സീമ പി , ഡോ.അഫീഫ .കെ ,  ഡോ: ജുമാന സിറാജ  എന്നിവർ രോഗികളെ പരിശോധിച്ചു.

ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു

കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളംആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിവെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന്ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെവേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലുംചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.

നിപ: യാത്രക്കാരെ തമിഴ്​നാട് അതിർത്തിയിൽ തടയുന്നത് തെറ്റ് -മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപ രോഗ ബാധയുടെ പേരില്‍ സംസ്ഥാനാർത്തികളില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാരെതമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഇക്കാര്യംശ്രദ്ധയില്‍പ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്നാടുമായി ആശയവിനിമയം നടത്തും. കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല അസുഖങ്ങളുംപുറത്തുനിന്നുള്ളവർക്കാണ്. ഇടുക്കിയില്‍ റിപ്പോർട്ട് ചെയ്ത മലമ്ബനികേസുകളില്‍ ഒന്നുപോലുംകേരളത്തിനിന്നുള്ളവരല്ല. എന്നാല്‍, ഇത്തരം സന്ദർഭങ്ങളില്‍ കേരളം പുരോഗമനപരമായസമീപനമാണ് എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .

കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ മണ്ണാര്‍ക്കാട്കുളപ്പറമ്പിൽ തെക്കുംപുറത്ത്കളത്തിൽ(കടംമ്പോട്ടിൽ)ഹംസ മകൻ ഡോക്ടർ ആലിയമ്മുഅല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .54 വയസായിരുന്നുജനാസനമസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദിൽവെച്ച്. അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയവ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.