വളാഞ്ചേരി:-നവംബർ 14 ലോക പ്രമേഹ രോഗദിനത്തിൽ നഗരസഭയുടെയും നടക്കാവിൽ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ "തടസ്സങ്ങൾ മറികടക്കുക വിടവുകൾ നികത്തുക" എന്ന ആശയത്തിൽ പ്രമേഹ രോഗ ബോധവൽക്കരണവും രോഗ നിർണ്ണയ പരിശോധനയും നടന്നു. വാർഡ് 5 കാരാടിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് വികസന…
ആയുഷ് വകുപ്പിന്റെ വയോജന ക്യാമ്പ് സംഘടിപ്പിച്ചു.
എടയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയുംആഭിമുഖ്യത്തിൽ *വയോജന മെഡിക്കൽ ക്യാമ്പ് * സംഘടിപ്പിച്ചു.പൂക്കാട്ടിരി HLP സ്കൂളിൽ വച്ച്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീ കെ പി വേലായുധൻ അധ്യക്ഷത വഹിച്ച പരിപാടിയുടെഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഹസീന ഇബ്രാഹിം* നിർവഹിച്ചു . ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി റസീന തസ്നി സ്വാഗതവും ഹോമിയോ മെഡിക്കൽഓഫീസർ ഡോ.സീമ പി നന്ദിയും അറിയിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹ്ന പി പദ്ധതി വിശദീകരണം നടത്തി.പൂക്കാട്ടിരി ആൽഫ മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനയും പ്രമേഹ പരിശോധനയും നടത്തി. മെഡിക്കൽഓഫീസർമാരായ ഡോ. റഹന.പി , ഡോ:സീമ പി , ഡോ.അഫീഫ .കെ , ഡോ: ജുമാന സിറാജ എന്നിവർ രോഗികളെ പരിശോധിച്ചു.
ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളംആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിവെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന്ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെവേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലുംചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.
നിപ: യാത്രക്കാരെ തമിഴ്നാട് അതിർത്തിയിൽ തടയുന്നത് തെറ്റ് -മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപ രോഗ ബാധയുടെ പേരില്‍ സംസ്ഥാനാർത്തികളില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാരെതമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഇക്കാര്യംശ്രദ്ധയില്‍പ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്നാടുമായി ആശയവിനിമയം നടത്തും. കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല അസുഖങ്ങളുംപുറത്തുനിന്നുള്ളവർക്കാണ്. ഇടുക്കിയില്‍ റിപ്പോർട്ട് ചെയ്ത മലമ്ബനികേസുകളില്‍ ഒന്നുപോലുംകേരളത്തിനിന്നുള്ളവരല്ല. എന്നാല്‍, ഇത്തരം സന്ദർഭങ്ങളില്‍ കേരളം പുരോഗമനപരമായസമീപനമാണ് എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .
കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ മണ്ണാര്‍ക്കാട്കുളപ്പറമ്പിൽ തെക്കുംപുറത്ത്കളത്തിൽ(കടംമ്പോട്ടിൽ)ഹംസ മകൻ ഡോക്ടർ ആലിയമ്മുഅല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .54 വയസായിരുന്നുജനാസനമസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദിൽവെച്ച്. അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയവ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ : പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് സെന്ററിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമംപരിഹരിക്കാൻ ബി ഡി കെ പൊന്നാനി എയ്ഞ്ചൽസ് വിങിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്‌സ്മാളുമായും SQUIRR സലോൺ & സ്പായുമായും സഹകരിച്ചു കൊണ്ട് എമർജൻസി സന്നദ്ധരക്തദാന ക്യാമ്പ് എടപ്പാൾ എമിറേറ്റ്‌സ് മാളിൽ വെച്ചു സംഘടിപ്പിച്ചു.. 130 പേർ രജിസ്റ്റർ ചെയ്തക്യാമ്പിൽ 8 വനിതകളും 17 ആദ്യ രക്തദാതാക്കളും ഉൾപ്പെടെ 65 പേർ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക്ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന എമിറേറ്റ്സ് മാൾ, SQUIRR സലൂൺ & സ്പാമാനേജ്മെന്റിനും ബി ഡി കെ മലപ്പുറം ജില്ലാകമ്മിറ്റി പ്രത്യേക സ്നേഹം അറിയിച്ചു.
എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു
എടപ്പാൾ: കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം. ചെമ്മരത്തൂർ ചോറോട്ട് കൃഷ്ണകുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലായിരുന്നു സ്വാതിനിന്നിരുന്നത്.സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അബ്ദുനാസർ മഅ്ദനിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
കൊല്ലം*അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ നടത്താൻ കഴിഞ്ഞിട്ടില്ല. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20…