തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ്പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽഎം ദേവിക (22) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിന്ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ്കണ്ടെടുത്തത്.
‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;
കേസെടുത്ത് പൊലീസ്, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റിസൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർഎന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽസ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ളഎന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.
രാഹൂൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യം
ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. ബംഗളൂരുസ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യംഅനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യംഅനുവദിച്ചിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതിജാമ്യംഅനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചഉച്ചയ്ക്കാണ് മുൻകൂർജാമ്യഹരജിഫയൽചെയ്തത്.ബംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹവാഗ്ദാനംനൽകിപീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇമെയിൽ ആയിനൽകിയ പരാതിഡിജിപിക്ക്കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ്ക്രൈംബ്രാഞ്ച്എഫ്ഐആർ രജിസ്റ്റർ ചെയ്തത്.എഫ്ഐആർ രജിസ്റ്റർ ചെയ്ത അവസരത്തിൽപരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട്പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലിസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാസാഹചര്യവുംസൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരികെപിസിസി പ്രസിഡൻ്റിന് ഇമെയൽ സന്ദേശംഅയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു, ആദ്യ ആറു പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിൽ കൂട്ടബലാൽസംഗംതെളിഞ്ഞെങ്കിലും ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാൽസംഗകേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഏഴും എട്ടും പ്രതികളെവെറുതെവിട്ടു. ഗൂഡാലനോചന കുറ്റം തെളിക്കാനാവാത്തതിനാലാണ് ദിലീപ് ഉൾപ്പെടെയുള്ളവരെവെറുതെ വിട്ടത്. എറണാകുളം സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് ആണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്‌താവിക്കുന്ന ഇന്ന് എല്ലാപ്രതികളും കോടതിയിലെത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പിഗോപാലകൃഷ്‌ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്‌തിരി സനിൽ, ശരത് ജി നായർ എന്നിവരാണ്കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിപൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎൻഎസ് 64- എം ( തുടർച്ചയായ ബലാത്സംഗം ), ബിഎൻഎസ് 64- എച്ച് ( ഗർഭിണിയാണെന്ന് അറിഞ്ഞിട്ടുംബലാത്സംഗം), ബിഎൻഎസ് 89 ( നിർബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ്രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായപരാമർശം ഹൈക്കോടതി നീക്കി
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെതുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് കോടതിവിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമർശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീൻനീക്കിയിട്ടുണ്ട്.
*മദ്യപാനത്തിനിടെ തര്‍ക്കം, കത്തിക്കുത്ത്; കോഴിക്കോട് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: ലിങ്ക് റോഡിൽ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. വട്ടാംപൊയിൽ സ്വദേശിബജീഷിനാണ് കുത്തേറ്റത്. ലിങ്ക് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ബജീഷിന് പുലർച്ചെ രണ്ട്മണിയോടെ കുത്തേൽക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽകലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബജീഷിനെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ആയതിനാൽ പ്രതിയെ കുറിച്ചുള്ള വിവരം ബജീഷിൽനിന്ന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.
ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു.
ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾ ക്കിടയിലാണ്അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമി ക്കുകയാണ്.പരുക്കേറ്റവരെഅടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു നടുക്കവും ദുഃഖവും രേഖപ്പെടു ത്തി. ഉത്സവത്തിൽ പങ്കെടുക്കാൻ പതിവി ലുംഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സംവിധാനമൊരുക്കാത്തതും അപകടത്തിന്കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്.
*സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.










