അയിലക്കാട് വാഹനാപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

എടപ്പാൾ: ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആണ്  അയിലക്കാട് എ.എം.എൽ.പി.സ്കൂളിന്സമീപത്ത് വെച്ച്  കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായ പരുക്ക് പറ്റിയത്.കാഞ്ഞിരമുക്ക്ഭാഗത്തു നിന്ന് തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും എടപ്പാൾ ഭാഗത്തു നിന്നുംവരുകയായിരുന്ന അയിലക്കാട് സ്വദേശി മങ്ങാട്ട് പറമ്പിൽ അഷറഫ് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അഷറഫിനെ തൃശൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി ബീച്ചിലെത്തുന്ന ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർച്ച; മുഖ്യപ്രതി പിടിയിൽ

പൊന്നാനി: ബീച്ചിലെത്തുന്ന ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെമുഖ്യപ്രതികളിലൊരാൾ പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. പൊന്നാനി കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയുംഅക്രമിക്കുന്ന സംഘമാണ് ഇവർ. പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തിഎട്ടായിരം രൂപ വിലയുള്ള  മൊബൈൽ  കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾഅറസ്റ്റിലായിട്ടുള്ളത്. പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത്വർധിച്ചിരുന്നു.സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.

വളർത്ത് മീൻ ചത്തു;13 കാരൻ ആത്മഹത്യ ചെയ്തു.

ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻറോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻവാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയിനോക്കിയപ്പോഴാണ്  ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.

വീട്ടിലെത്താനുള്ള ധൃതി; നിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലരമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചുകടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ട്രെയിൻ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തിഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ്പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന്എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണംപിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും. വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത്കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പംകാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെപിന്തുടരുകയായിരുന്നു. എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയുംഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന്പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാംപുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ്പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട്നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെസ്വർണക്കടത്ത് കേസാണിത്. 

കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…

പ്രവാസിയുടെ ഭാര്യയ്ക്ക് എം ഡി എം എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീടിന്റെ ഓട്പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ.

  മലപ്പുറം : സിന്തറ്റിക് മയക്കുമരുന്ന്നായ എം ഡി എം എ നല്‍കി മയക്കിയ ശേഷം പ്രവാസിയുടെഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരിപോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ്കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെവീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരിനല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന്ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ്ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലുംവിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെപഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ്സാഹസികമായി പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിപി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.

ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച്അയ്യായിരം രൂപക്കു വില്‍പന.

മലപ്പുറം: ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട പ്രതിക്കു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബര്‍ 12നു പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പബ്ലിക് റോഡില്‍ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്തു…