എടപ്പാൾ: കാലടി മൻശഅ് ഹാദിയ ഷി അക്കാദമി റബീഅ് ക്യാമ്പയിൻ മൻശഉദ്ദഅവതിസുന്നിയപ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രഖ്യാപിച്ചു. മിസ്കുൽ ഖിതാം എന്ന പേരിൽനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുഹമ്മദ് ഹബീബ്അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന റബീഅ് പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് റഫീഖ്അഹ്സനി പദ്ധതി അവതരിപ്പിച്ചു. മജിലിസുൽ മഹബ്ബ പ്രകീർത്തന സദസ്സുകളും പ്രവാചകവചനങ്ങളുടെ പഠനങ്ങളായ ഹദീസ് ടോക്കുകളും ക്യാമ്പസിൽ വെച്ച് നടത്തപ്പെടും. ക്യാമ്പസിന്പുറത്ത് അഞ്ച് കേന്ദ്രങ്ങളിൽ സ്ത്രീകളെ ഒരുമിച്ച് കൂട്ടി സ്നേഹക്കൂട്ടം എന്ന പേരിൽ നടക്കുന്നവനിതാ വിജ്ഞാന സദസ്സുകൾക്ക് ഹാദിയ വിദ്യാർത്ഥികൾ നേതൃത്വം നൽകും. നബി വചനങ്ങളുടെമാധുര്യം പകർന്നു നൽകുന്ന അൽ ഹലാവ പോസ്റ്റുകൾ മറ്റൊരു പദ്ധതിയാണ്. വിദ്യാർത്ഥിനികളുടെകലാസാഹിത്യ മത്സരമായ ആർട്ടിസ്റ്ററി2K23 റബീഉൽ അവ്വൽ അവസാന വാരത്തിൽ നടക്കും. വിദ്യാർഥിനികളുടെ ഉമ്മമാർക്ക് മംസ് മീലാദ് സമ്മിറ്റ് എന്ന പേരിൽ പ്രകീർത്തന സദസ്സ്സംഘടിപ്പിക്കും. റബീഉൽ അവ്വൽ ഒന്നു മുതൽ സീറതു റസൂൽ പഠനവും അവസാനം അവഅടിസ്ഥാനമാക്കി വനിത ഓൺലൈൻ ക്വിസ് പ്രോഗ്രാമും റബീഅ് ക്യാമ്പയിന്റെ ഭാഗമായിനടത്തപ്പെടും. സംഗമത്തിന് ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും സൈനുൽ ആബിദീൻ ശാമിൽഇർഫാനി നന്ദിയും പറഞ്ഞു.
കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി
ചങ്ങരംകുളം: കാലം തെറ്റി വന്ന മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് 13 ഏക്കറോളം നെൽകൃഷി വെള്ളത്തിലായി. ഒറ്റത്തറ കോൾ മേഖലയിലെ കാഞ്ഞിയൂർ പാടത്താണ്നടീൽ പൂർത്തിയായ മുണ്ടകൻ കൃഷി വെള്ളത്തിലായത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് 13 ഏക്കറോളം വരുന്ന നെൽ കൃഷി വെള്ളം കയറിനശിച്ചത്.വെള്ളം ഒഴുകി പോകുന്നതിന് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചിലവിട്ട് ഇവിടെ തോട്നവീകരിച്ച് കോൺഗ്രീറ്റ് ചെയ്തിരുന്നു.എന്നാൽ വീതി കുറച്ച് വെള്ളം ഒഴുകി പോവാൻ കഴിയാത്തരീതിൽ അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയതെന്നും നടീൽപൂർത്തിയായ കൃഷിയിടത്തിൽ നിന്ന് വെള്ളം ഒഴുകി പോവാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ്കർഷകരുടെ ആരോപണം.
മരുന്ന് വിതരണം നടത്തി
എടപ്പാൾ: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാഘോഷ പരിപാടികളുടെ ഭാഗമായി ജെസിഐ എടപ്പാൾ ചാപ്റ്റർ അശരണരുടെ അഭയ കേന്ദ്രമായ എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് രണ്ട് മാസത്തേക്കുള്ള മരുന്ന് വിതരണം നടത്തി. പ്രോഗ്രാം ഡയറക്ടർ ആസിഖ് റഹ്മാൻ സഹായി ജനറൽ സെക്രട്ടറി മുരളി മേലെ പാട്ടിന് മരുന്ന് കൈമാറി.ജെസിഐ എടപ്പാൾ പ്രസിഡൻറ്…
പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി.
അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം. റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്‌മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.
കടവല്ലൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു
പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു
മുക്കം: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കത്ത് ഇന്നലെവൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ആണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കുളികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റുബന്ധുക്കളും പറയുന്നത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി.
പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു
കോഴിക്കോട് :നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ്മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ്കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി . ദീനീപ്രവർതനത്തിൽ സജീവമായിരുന്നു
വർഗീയ ചിന്തകൾക്കെതിരേ സഹവർതിത്വം ശക്തിപ്പെടുത്തണം: പി.സുരേന്ദ്രൻ
എടപ്പാൾ: വർഗീയ ചിന്തകളെ പ്രതിരോധികന്നതിന് സ്നേഹവും സഹവർതിത്വവുംശക്തിപ്പെടുത്തണമെന്നും കാലുഷ്യത്തിന്റെ കാലത്തിനു നിലനില്പില്ലെന്നും സൗഹൃദത്തിന്റെപഴമയിലേക്കു നാട് മടങ്ങിവരുമെന്നും സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി അണ്ണക്കമ്പാട് കായലോരത്ത് മാനിപുരത്ത്വസതിയിൽ നടന്ന സൗഹൃദമുറ്റത്തിൽ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്മെമ്പർ അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ, കേശവൻ മന്ദാരത്ത്, കെ. മെയ്തീൻ ഹാജി, സനൽ കുമാർ , ജഅഫർ മാസ്റ്റർ, ബേബി രാജു , ആമിന കുട്ടി ടീച്ചർ, വാരിയത്ത്മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരിപ്രസംഗിച്ചു. ചെറുപ്രായത്തിൽ യൂണിഫോം തുന്നി മാതൃകയായ എട്ടുവയസ്സുകാരി അനാമികക്ക് ഇർശാദ്ഉപഹാരം നിയുക്ത കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു നൽകി.
സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
മലപ്പുറം*: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പി. ഉബൈദുള്ളഎം.എൽ.എ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു. മൂസ, കെ.എം. അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലി, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി മുസ്തഫ കുന്നതാടി, എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്, ഷഹ്ന എം കാരക്കുന്ന് എന്നിവരെചടങ്ങിൽ അനുമോദിച്ചു. പ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.