കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻഎം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽഎത്തിയത്. വെള്ളുവമ്പ്രം കോടാലി ഹസൻ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന്വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ. ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറംസ്പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീപദവികളും വഹിച്ചു. മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.
എടയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.
എടയൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷിഗ്രാമസഭ കൗകബുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തി. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉടനെതുറന്ന് പ്രവർത്തനം ആരംഭിക്കുക മാനസിക ശാരീരിക വൈകല്യം ഉള്ളവർക്ക് മരുന്ന്വിതരണം,വേനൽക്കാല കുടിവെള്ള വിതരണ പദ്ധതിക്ക് മുൻഗണന, യു ഐ ഡി കാർഡ് വിതരണം, ഭിന്നശേഷി ടോയ്ലറ്റ്, ഭിന്നശേഷി സ്കോളർഷിപ് എന്നീ ആനുകൂല്യങ്ങൾക്ക് മുന്തിയ പരിഗണനവേണമെന്ന് ഗ്രാമസഭ നിർദ്ദേശം ഉണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി സ്വാഗതവും ICDS സൂപ്പർവൈസർപദ്ധതി വിശദീകരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺറസീന യൂനസ്, മെമ്പർമാരായ പി ടി അയ്യൂബ്, നൗഷാദ് മണി, കെ പി വിശ്വനാഥൻ ജൗഹറ കരീം,കെപി വസന്ത, സൗമ്യ, ദീപ എന്നീ മെമ്പർമാർ സംസാരിച്ചു. പ്ലാൻ ക്ലർക്ക് സുജാത നന്ദിയും പറഞ്ഞു.
ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറംപരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നുഅപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹംഅങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന്വെള്ളാപ്പള്ളി നടേശന്‍
എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ്എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി സുകുമാരന്‍നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ആരായാലും പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം വിമര്‍ശനംസ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക്ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരുംപറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യംഅവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത്ഗുരുദേവന്‍ അല്ലേ.
*ഡ്രോൺ സർവ്വേ ആരംഭിച്ചു.
വളാഞ്ചേരി:-അമ്യത് 2.0 യുടെ ഉപ പദ്ധതിയായി വളാഞ്ചേരി നഗരസഭയുടെ ജി.ഐ.എസ്അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിൽ വെച്ച് ആരംഭിച്ചഡ്രോൺ സർവ്വേ ആദ്യഘട്ടത്തിൽ നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും ഡ്രോൺ സർവ്വേനടത്തും.രണ്ടാം ഘട്ടത്തിൽ ഡാറ്റ ശേഖരണവും നടത്തും.വളാഞ്ചരിയുടെ വികസനപ്രവർത്തനങ്ങൾക്കാവിശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും,വ്യവസായ സംരഭങ്ങളുടെസാധ്യതകൾ മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് പദ്ധതിയിലൂടെലക്ഷ്യം വെക്കുന്നത്.കൂടാതെ നഗരസഭ വഴി ലഭ്യമാകുന്ന സേവനങ്ങൾക്കും ഡാറ്റബേസ്ഉപകരിക്കുകയും ചെയ്യും.ടൗൺപ്ലാനിംങ് ഓഫീസർ ഡോ.പ്രതീപ് കുമാർ സ്വാഗതം പറഞ്ഞു ചടങ്ങിൽവികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർയാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബിഖാലിദ്,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായസിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,നൗഷാദ്നാലകത്ത്,സാജിത ടീച്ചർ,നഗരസഭ സൂപ്രണ്ട് സരസ്വാതി,വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾപ്രധാനധ്യാപകൻ ജയ്സൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരിന്തൽമണ്ണ,പട്ടാമ്പി റോഡുകളിൽ നിർമ്മിച്ച ഐറിഷ് നടപ്പാതയിലാണ് കൈവരി സ്ഥാപിക്കുന്നത്.നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഫണ്ട്…
ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ ഗവര്‍ണര്‍
ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീസംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന്ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറി
സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച്അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചുതന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെമൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ്പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ KPCC പ്രസിഡന്റുമാരെയും പ്രതിപക്ഷനേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്നവനെ കണ്ടിട്ടില്ല
ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കോട്ടക്കൽ ഒതുക്കുങ്ങൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു ഇന്നലെ രാത്രി ( ബസ്സ് ഡ്രൈവർ) ജോലി കഴിഞ്ഞു ഭാര്യ വീട്ടിലേക്ക് ഓട്ടോയുംമായിപോകുന്നതിനിടയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു പരിക്ക് പറ്റിയ മുബഷീർ എന്ന വ്യക്തിയെ കോട്ടക്കൽ സ്വകാര്യഹോസ്പിറ്റലിൽ എത്തിച്ചു. തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല ,ഇന്ന് പുലർച്ചെ മുബഷിർ മരണപ്പെടുകയായിരുന്നു.