മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും സ്ഥലംമാറ്റം

മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാകലക്ടറായി നിയമിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുംഅദ്ദേഹം വഹിക്കും. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി. മലപ്പുറം എസ്പിആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചു. വിഐപി സുരക്ഷകമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.

എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക് ഇനിയും വോട്ടർപട്ടികയിൽപേര് ചേർക്കാനാകും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ (എസ്ഐആർ) പുതിയ വോട്ടർപട്ടികനിലവിൽ വന്നിരിക്കുകയാണ്. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം8.97 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. എസ്ഐആറിനുള്ള അപേക്ഷാ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചിരുന്നു. പല ഘട്ടങ്ങളിലായി നടന്ന എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക്ഇനിയും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും. പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള ഫോം 6 വഴിയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടാൻഅപേക്ഷിക്കേണ്ടത്. ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പേർ പുതുതായി വോട്ട് ചേർക്കാൻഅപേക്ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ 7421 അപേക്ഷകളും ഉൾപ്പെടും. എസ്ഐആർ അന്തിമ പട്ടികപ്രസിദ്ധീകരിച്ച ശേഷമാണ് ഈ അപേക്ഷകളിൽ നടപടിയെടുക്കുകയെന്നാണ് തെരഞ്ഞെടുപ്പ്കമ്മിഷൻ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയവോട്ടർമാർക്കു പേര് ചേർക്കാൻ അവസരമുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷംസപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ തുടക്കം – ഇനി അഞ്ചു നാൾ തൃശ്ശൂരിൽകലാ മത്സരങ്ങളുടെ പൂരപ്രഭ

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ64ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.മന്ത്രി കെ രാജൻ സ്വാഗതപ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു, കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർകലോത്സവത്തിന്‍റെ കൊടി ഉയർത്തി.കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായിപാണ്ടിമേളവും നടന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായിഅരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നുഉദ്ഘാടനം. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്..

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. 

മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ്ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരംആലുവിളയിൽ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു വെൽഡിംഗ്ജോലി നടന്നിരുന്നത്. ഇവിടെ നീളമുള്ള കമ്പി എടുത്ത് ഉയർത്തിയ സമയത്ത് കെട്ടിടത്തിന്മുകളിലൂടെ പോവുന്ന 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കടിച്ച് തെറിച്ച് വീണവെങ്കിടേഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ : ഐശ്വര്യ.ഏക മകൾ : വൈഗ.

ഐഎസ്ആർഒയുടെ എൽവിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത്എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെവിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയർന്നത്. വിക്ഷേപിച്ച് അധികം വൈകാതെസിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെഐഎസ്ആർഒയുടെ കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.

ലാഭനഷ്ടം നോക്കാതെ പൊരുതിയ സിപിഐക്ക് അഭിനന്ദനം; സമസ്‌ മുഖപത്രം

പിഎം ശ്രീയിലെ CPI ഇടപെടലിൽ അഭിന ന്ദനം അറിയിച്ച് സമസ്‌ത മുഖപത്രം. ലാഭനഷ്ടംനോക്കാതെ പൊരുതിയ സിപിക്ക് അഭിനന്ദനമെന്ന് സമസ്‌ത മുഖപത്രം. സിപിഐയുടെതുറന്നെതിർപ്പാണ് സിപിഐഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതു സർക്കാരിൽ നിന്നുംസംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താൻ തയ്യാറായതിനെഅംഗീകരിക്കുന്നുവെന്നും സമസ്ത മുഖ പത്രം.പിഎം ശ്രീയിൽ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്സിപിഐ യുടെ തുറന്നെതിർ പ്പാണ്. ഭരണമുന്നണി യിലെ രണ്ടാമത്തെ കക്ഷിയെ പോലുംവിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരി വാർഅജൻഡകളെ അകറ്റിനിർത്തണമെന്ന ആശയതലമുള്ള സർവരെയും അമ്പര പ്പിച്ച കാര്യമാണ്. കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെ ന്നോ പിശകെന്നോ പറഞ്ഞ് സർക്കാരിനും ഇതിൽ നിന്ന്ഒഴിയാനാ വില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.

കനത്തമഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

റെഡ് അലർട്ടിനെത്തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്‌ച അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറം ജില്ലയിലെഅങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾനിർത്തിവയ്ക്കണം. മേഖലയിൽ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.

പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ 

യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര…