മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം

ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്.  സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ളവിവരമാണ് ലഭിച്ചിട്ടുള്ളത് വാസുദേവൻ മുണ്ടുപറമ്പ് എന്നയാളാണ് മരണപ്പെട്ടത്.  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കം

2025 ഫെബ്രുവരി 28ന് നടക്കുന്ന ചാലിശ്ശേരി പൂരത്തിലേക്കാണ് 13 ലക്ഷം രൂപയ്ക്ക് ചാലിശ്ശേരിപടിഞ്ഞാറേമുക്ക്  കമ്മിറ്റി രാമചന്ദ്രൻ ആനയെ  ലേലത്തിൽ നേടിയിരിക്കുന്നത്. ... തെച്ചിക്കോട്ടുകാവ്രാമചന്ദ്രൻ ആഴ്ചയിൽ രണ്ടു എഴുന്നള്ളിപ്പ് പരിപാടി മാത്രമാണ് എടുക്കുന്നത്. ചാലിശ്ശേരി പൂരംവരുന്ന ആഴ്ചയിൽ പഴഞ്ഞി അരുവായ്  ചെറുവരമ്പത്തുകാവ് പൂരം കൂടിയുണ്ട്. അരുവായ്പൂരക്കാരും, ചാലിശ്ശേരിയിലെ തന്നെ മറ്റ് രണ്ട് പൂര കമ്മിറ്റിക്കാരും ഉൾപ്പെടെ  16 അപേക്ഷകർരാമചന്ദ്രന് വേണ്ടി ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഏറ്റവും കൂടിയ തുകയായ 13 ലക്ഷത്തിപതിമൂവായിരം രൂപയ്ക്ക് പടിഞ്ഞാറേമുക്ക് കമ്മിറ്റി  ആനയെ നേടിയെടുത്തത്. പതിനേഴാമത്തെവർഷമാണ്  ഈ കമ്മിറ്റി രാമചന്ദ്രനെ ചാലിശ്ശേരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നത്. എഴുന്നള്ളിപ്പിന്റെ ചരിത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു ദിവസം  ലഭിക്കുന്ന ഏറ്റവുംഉയർന്ന ഏക്കം തുകയാണിത്..

പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ 

ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം,…

സി.ഡി.എം. മെഷീനിൽ തങ്ങിനിൽക്കുന്നതായി കണ്ട പണം ബാങ്കിന് കൈമാറി; ബെന്നിയുടെസത്യസന്ധതയ്ക്ക് ബാങ്കിന്റെ അനുമോദനം

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പരിയാപുരം റോഡിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെസി.ഡി.എം. മെഷീനിൽ പൈസ ഇടാനായി പോയ പരിയാപുരം പതീപറമ്പിൽ ബെന്നി കണ്ടത്മെഷിനുള്ളിലേക്ക് പോകാതെ തങ്ങിനിൽക്കുന്ന 33,000 രൂപ. മെഷീൻ തകരാറുകാരണം പൈസമെഷീനിന്റെ ഉള്ളിലേക്ക് പോകാതിരുന്നതാകാം എന്ന് മനസ്സിലാക്കിയ ബെന്നി എ.ടി.എം. കൗണ്ടറിന്റെ തൊട്ടടുത്തുള്ള അങ്ങാടിപ്പുറം എസ്.ബി.ഐ. ശാഖയിലെത്തി കാഷ് കൗണ്ടറിൽ പണംകൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സി.ഡി.എം. മെഷീനിലൂടെ അക്കൗണ്ടിൽ പണംനിക്ഷേപിക്കാനായിരുന്നു ബെന്നി കൗണ്ടറിൽ എത്തിയത്. സത്യസന്ധതയോടെ പണം ഏൽപ്പിച്ചഉപഭോക്താവിനെ അങ്ങാടിപ്പുറം എസ്.ബി.ഐ. മാനേജരും ജീവനക്കാരും പാരിതോഷികം നൽകിഅനുമോദിച്ചു. മാനേജർ ഡോ. സുജ ശേഖർ, കാഷ് ഇൻ ചാർജ് മുരളി മനോഹരൻ എന്നിവരുംബാങ്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി പണം തിരിച്ചുനൽകി. ഓൺലൈനിലൂടെയും മറ്റുംവ്യാപകമായി പറ്റിക്കപ്പെടുന്ന ഇക്കാലത്ത് ബെന്നിയുടെ സത്യസന്ധത മാതൃകാപരമാണെന്ന് മാനേജർപറഞ്ഞു.

 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി  പാർക്കിൽ വെച്ച് നടന്നപരിപാടി പ്രശസ്‌ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ നേതൃ ത്വത്തിൽ വയോജനദിനം ആ ഘോഷിച്ചു.ഒക്ടോബർ 1 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്‌ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടം വിശ്രമത്തിനുള്ളതല്ല എന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നും അദ്ധേ ഹം അഭിപ്രായപെട്ടു.നഗരസഭ ചെയർമാൻ…

എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിപിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട്നൽകിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത്ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍എസ് പി ആയിരുന്നു സുജിത് ദാസ്

ഒന്നര കിലോ കഞ്ചാവുമായി വല്ലപുഴയിൽ ​ഒരാൾ പിടിയിൽ

പട്ടാമ്പി: ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയിൽനിന്ന് ഒരാൾ പിടിയിൽ. വല്ലപ്പുഴചാക്കിരിപറമ്പത്ത് ഗിരീഷ് ബാബു (40)വിനെയാണ്  പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ഓപറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ്മേധാവി ആർ. ആനന്ദിൻ്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ നടത്തിയ പ്രത്യേകപരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്മൊത്തത്തിൽ കൊണ്ടുവന്ന് പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യംവെക്കുന്ന ചില്ലറ വിൽപനക്കാർക്ക് വി ൽക്കുന്നതാണ് പ്രതിയുടെ രീതി. പ്രതി അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങിയ അര ഡസനോളം കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായിപൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കു മാർ, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, കെ. മണികണ്ഠൻ എന്നിവരുടെ നേ തൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോ ധനനടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കട്ടിലിനടിയിൽ പാക്ക് ചെയ്ത് ലഹരിമരുന്ന്’, കോഴിക്കോട് കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരിപിടിയിൽ

ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങരപുഷ്പ എന്ന റജീനയെയാണ് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പി ഐപിഎസിന്റെകീഴിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് ഇവര്‍ മയക്കുമരുന്ന്വില്‍പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. ബെംഗളുരുവില്‍ നിന്നുംഒഡിഷയില്‍ നിന്നും കൂട്ടാളികള്‍ എത്തിച്ചു നല്‍കുന്ന ലഹരിവസ്തുക്കള്‍ ഇവരാണ്  പാക്ക് ചെയ്ത്ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. മുറിയില്‍  കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുമയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 2023 മെയില്‍ റജീന ഉള്‍പ്പെടെനാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്നും 9.100 കിലോ ഗ്രാംകഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ്ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട  ലഹരി മാഫിയ സംഘമായിരുന്നു. ഇതുള്‍പ്പെടെ നിരവധികേസുകളില്‍ റജീനയും കൂട്ടാളികളും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍പടന്നയില്‍, താമരശ്ശേരി ഡിവൈ എസ്പി പി. പ്രമോദ്, താമരശ്ശേരി ഇന്‍സ്പക്ടര്‍സായൂജ്കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം താമരശ്ശേരി എസ്‌ഐ ബിജു ആര്‍സി, സ്‌പെഷ്യല്‍സ്‌ക്വാഡ് എസ്‌ഐമാരായ  രാജീവ് ബാബു, ബിജു പി, എഎസ്‌ഐ ശ്രീജ എടി, എസ്‌സിപിഒമാരായജയരാജന്‍ എന്‍എം, ജിനീഷ് പിപി, പ്രവീണ്‍ സിപി, സിപിഒ മാരായ ശ്രീജിത് സികെ, ജിജീഷ്‌കുമാര്‍എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.