കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

തൃശ്ശൂർ: കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ മീറ്റിന് ദീപശിഖ തെളിയിച്ചു ഫ്‌ളാഗ് ഓഫ് കര്‍മ്മംനിര്‍വഹിച്ചു. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തെ ഡയറക്ടര്‍ ജനറല്‍അഭിനന്ദിച്ചു. 5 മേഖലകളില്‍ നിന്നുള്ള സേനാംഗങ്ങളുടെ പരേഡും നടന്നു.  ആറു മേഖലകളില്‍ നിന്നായി വിജയം കൈവരിച്ച 250 ഓളം സിവില്‍ ഡിഫന്‍സ്വോളണ്ടിയര്‍മാരാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തത്. 28 ഇനങ്ങളിലാണ് മത്സരങ്ങള്‍നടന്നത്. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ടെക്കനിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റീജ്യണല്‍ ഫയര്‍ ഓഫീസര്‍സിദ്ധകുമാര്‍, അക്കാദമി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, ജലസുരക്ഷാ പരിശീലനകേന്ദ്രം ഫോര്‍ട്ട് കൊച്ചി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപന്‍, പാലക്കാട് റീജ്യണല്‍ ഫയര്‍ഓഫീസര്‍ കെ.കെ. ഷിജു, സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍മാരായ റെനി ലൂക്കോസ്, എസ്.എല്‍. ദിലീപ്, എ.എസ് ജോഗിതുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര  അറബി ഭാഷാ ദിനം ആചരിച്ചു

എടപ്പാൾ:അന്താരാഷ്ട്ര അറബിക് ഭാഷ ദിനം  വട്ടംകുളം സി.പി.എൻ യു. പി. സ്കൂളിൽ വിപുലമായി  ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചുദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മാഗസിന്റെ പ്രകാശനംസ്റ്റാഫ് സെക്രട്ടറി സി സജി നിർവഹിച്ചു. ജില്ലാ അറബി കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം എച്ച് എം ഇൻ ചാർജ് കെ വിനസീമ നടത്തി. സി കെ സൈനുദ്ദീൻ, എം. കെ.അർഷിന, കെ. ഷാലി,കെ വി ഷാനിബ, ലില്ലി എ, ശ്രീലജ എന്നിവർ പ്രസംഗിച്ചു.

ഗതകാലസ്മരണകൾ വീണ്ടെടുത്ത് കോക്കൂർ ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

ചങ്ങരംകുളം: ഓർമകളുടെ ലോകത്തേക്ക് തിരിഞ്ഞുനടന്ന് അധ്യാപക വിദ്യാർത്ഥി കുടുബ സംഗമം  കോക്കൂർ ഗവ:ഹൈസ്ക്കൂളിൽ 1992- 93 ബാച്ച്‌ എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികളുംഅധ്യാപകരുമാണ്‌ ഓട്ടോഗ്രാഫ് 93 എന്ന പേരിൽ സ്ക്കൂൾ ക്യാമ്പസിൽ സംഗമിച്ചത്. മുപ്പത്വർഷങ്ങൾക്ക്  ശേഷം  സൗഹൃദം പുതുക്കി സ്മരണകൾ പങ്കുവെച്ചത് ഏവർക്കും പുതിയഅനുഭവമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാസി ബിസിനസുകാർ,ഉന്നതഉദ്യോഗസ്ഥർ,എഞ്ചിനീയർമാർ,അധ്യാപകർ,ഐ.ടി. വിദഗ്ദർ, സ്വകാര്യ പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ,വ്യാപരികൾ, സംരംഭകർ  തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുടെ ഒരു വലിയ നിര ഈ ഒത്തുചേരലിൽ പങ്കാളികളായി.  മരണപ്പെട്ടുപോയ അധ്യാപകരെയും  വിദ്യാർത്ഥികളും ചടങ്ങിൽ  അനുസ്മരിച്ചു.സംഗമത്തിൽആദരവ്,ഉപഹാര സമർപ്പണം,കലാപരിപാടികൾ എന്നിവ നടന്നു. പി ടി എ പ്രസിഡന്റ് മുജീബ്കോക്കൂർ ഉദ്ഘാടനം ചെയ്തു.  അഷറഫ് കൊഴിക്കര അധ്യക്ഷത വഹിച്ചു.കെ.വി.  സൈഫുദ്ധീൻ,ഹുറൈർ കൊടക്കാട്ട്,ജലീൽ വൈരങ്കോട്,രൂപേഷ് ചങ്ങരംകുളം,പി.ഇ  ജലീൽ,റഫീഖ്എറവറാംകുന്ന്,ഇ.വി. മുജീബ്,റസാക്ക് നെല്ലറ,കെ. വി ഹനീഫ,ഹാബിറ ചാലിശ്ശേരി,മുജീബ്കൊഴിക്കര,റസിയ അബ്ബാസ്,കെ. സുഹറാബി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

ഒരുമുഴം മുല്ലപ്പൂ വാങ്ങാൻ പോയാൽവിലകേട്ട് കണ്ണുതള്ളും

*കിലോയ്ക്ക് 2200 രൂപ പാലക്കാട്: ഒരുമുഴം മുല്ലപ്പൂ വാങ്ങാൻപോയാൽ, വിലകേട്ട് കണ്ണുതള്ളും. കല്യാണസീസൺ അല്ലാഞ്ഞിട്ടും ശൈത്യകാലം തുടങ്ങിയതോടെ കുതിച്ചുയരുകയാണ് മുല്ലപ്പൂവില. കിലോഗ്രാമിന് 2200 രൂപ വരെയായി. ഒരുമാസത്തിനിടെ മാത്രം കിലോക്ക് വർധിച്ചത് 1500 രൂപ. മഞ്ഞുവീഴ്ചയിൽ ഉത്പാദനം കുത്തനെ കുറഞ്ഞതാണ് വിലകൂടാൻ കാരണം. കോയമ്പത്തൂർ, സത്യമംഗലം, മധുര, നിലക്കോട്ട തുടങ്ങിയ വിപണികളിൽനിന്നാണ് കേരളത്തിലേക്ക്പ്രധാനമായും മുല്ലപ്പൂവെത്തുന്നത് നവംബറിൽ കിലോക്ക് 500-600 രൂപയായിരുന്നു പരമാവധി വില. ഡിംസംബർആദ്യവാരത്തോടെയാണ് വില കൂടിത്തുടങ്ങിയത്.

മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്... _തിരുവനന്തപുരം : തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍അടച്ചത്._  _തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ്പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴതൈകളുടെ വിതരനോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ 10000 വാഴ തൈകളാണ് വിതരണം ചെയ്യുന്നത്. 2ലക്ഷം രൂപയാണ് വാഴതൈകൾ…

അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ് ഇന്നായിരുന്നു; വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻഅനുവദിക്കാതെ വിധി ഇന്നലെതന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി

മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ്യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ._ ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്. എന്നാൽ, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻവിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴുംപരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായാത് മരണത്തിലേക്കായിരുന്നു. ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മകളുടെ നിക്കാഹ്സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്. പരിചയക്കാർ ഓട്ടത്തിന്വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്. പൊതു- ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹം നടത്താൻ പോലുംഅനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ‌. അന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക്പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. കർണാടകയിൽ നിന്നെത്തിയ ശബരിമലതീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെകൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായമോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്.

അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ ചാളയൂരില്‍ അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രംതകര്‍ത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ട്യൂബില്‍ സൂക്ഷിച്ചിരുന്ന15 ലിറ്റര്‍ വാറ്റ്ചാരായവും കണ്ടെടുത്തു നശിപ്പിച്ചു. ക്രിസ്മസ് -ന്യുഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായിനടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. ചാളയൂര്‍ ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പങ്കനാരിപള്ളം നീര്‍ചാലിനു സമീപംപാറക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് കണ്ടെത്തിയത്. കുടങ്ങളിലും പ്ലാസ്റ്റിക് ബാരലുകളിലുമായി ഒളിപ്പിച്ചിരുന്ന 830 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും 15 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി കേസാക്കിയത്. അഗളി എക്‌സൈസ് ഇൻസ്‌പെക്ടര്‍ ജി സന്തോഷിനു ഇത് സംബന്ധിച്ചു രഹസ്യ വിവരംലഭിച്ചിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി വ്യാജവാറ്റും വില്പനയും വര്‍ധിച്ചു വരുന്നതായി എക്സൈസ്ഇൻസ്പെക്ടര്‍ ജി. സന്തോഷ് പറഞ്ഞു. അഗളി എക്‌സൈസ് റേഞ്ച് പ്രിവന്‍റീവ് ഓഫീസര്‍ ജെ.ആര്‍. അജിത്, പ്രിവന്‍റീവ് ഓഫീസര്‍ കെ. മണികണ്ഠൻ, സിഇഒമാരായ ആര്‍ പ്രതീപ്, എ.കെ. ലക്ഷ്മണൻ, ടി.കെ. ഭോജൻ, ഡ്രൈവര്‍ അനൂപ്എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന്ചാടി മരിച്ചു.

മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുംകുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായിവെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന,യുവതി മരണപ്പെട്ടു

താനൂർ:*പ്രസവത്തെതുടർന്ന്അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തെയ്യാല റോഡ്  ഖാദിരിയ്യ നഗറിൽ കത്താലി ഷാഫിയുടെ ഭാര്യ ഖദീജ(35)ആണ് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പെൺ കുഞ്ഞിന് ജന്മം നൽകിയത്. മറ്റു മക്കൾ : മുഹമ്മദ് ഷെഹീൻ. ആയിഷ ഷിഫ.ഖബറടക്കം ഇന്ന് വൈകിട്ട് 4മണിക്ക് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.