അന്താരാഷ്ട്ര ബാലികാദിനം: പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

കൊപ്പം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്ത്എജ്യൂക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പത്ത് എല്‍.പി. സ്‌കൂളുകളിലെ 90 ഓളം കുട്ടികള്‍ ഫുട്‌ബോള്‍ മത്സരത്തില്‍പങ്കെടുത്തു. മത്സരത്തില്‍ കരിങ്ങനാട് ബി.എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും എ.എല്‍.പി.എസ്വിളയൂര്‍ രണ്ടാം സ്ഥാനവും നേടി. പേരടിയൂര്‍ മലബാര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫെബിന അസ്ബി,  വികസന സ്റ്റാന്‍ഡിങ് കമ്മറ്റിഅധ്യക്ഷന്‍ രാജി മണിക്ണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.

പട്ടാമ്പി: റോഡിന്റെ ശോചനിയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട്  ഞാങ്ങാട്ടിരിയൂത്ത് കോൺഗ്രസ് റോഡിന്റെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ഒ കെ ഫാറൂക്ക് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി പി മുസ്തഫ, മുഹമ്മദ് കൊപ്പത്ത് , കെ ഹാരിസ്, റിയാസ് കല്ലൻ,ഫാരിസ് തങ്ങൾ, കെ അനിൽ,ടി കെ യൂസഫ്, വിപിഅഷ്റഫ്, ഫാരിസ് ടി കെ എന്നീവർ നേതൃത്വം നൽകി. ഇന്നലെ ഞാങ്ങാട്ടിരിയിൽ റോഡിന്റെ കുഴിയിൽ ബൈക്ക് വീണ് അപകടത്തിൽപ്പെട്ട് ഗുരുതരമായിപരിക്കുപറ്റി മധ്യവയസ്ക്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തപാൽ ദിനത്തിൽ വിദ്യാർഥികൾ രോഗപ്രതിരോധ സന്ദേശം കത്തുകൾ ആക്കി അയച്ചു

എടപ്പാൾ: വട്ടംകുളം മൂതൂർ ജിബിഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കത്തുകളെഴുതിരംഗത്തെത്തിയത്. പാലപ്ര ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടിസംഘടിപ്പിച്ചത്. കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കുവാൻ ‘മിഷൻഇന്ദ്രധനുഷ് ‘ പരിപാടിയിൽ പങ്കാളികളാവുക, ഈമാസം 14 വരെ ഓരോ പ്രദേശത്തു നടക്കുന്നവാക്സിനേഷൻ ക്യാമ്പിൽ കുത്തിവെപ്പ് എടുക്കാത്ത കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വാക്സിനേഷൻഎടുക്കുക, ക്യാമ്പയിൻ വിജയിപ്പിക്കുവാൻ പങ്കാളികളാകുക എന്ന ആഭ്യർഥന കാർഡുകളിൽഎഴുതിയാണ് വിദ്യാർഥികൾ സുഹ്യത്തുക്കളുടെ വീടുകളിലേക്ക് അയച്ചത്.പ്രധാനധ്യാപിക കെശ്രീലേഖ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, പോസ്റ്റ് മാസ്റ്റർ വി കെ സുമ, അധ്യാപികസജിത മലയത്ത്, പി പി രജിത, പി വി കൃഷണൻകുട്ടി, ഒ പി ഗിരിജ,സ്കൂൾ ലീഡർ ആഷിക്ക യൂസഫ്എന്നിവർ ആദ്യ കാർഡ് പോസ്റ്റ് ചെയ്തു. വിദ്യാർഥികളായ പി പി അലൻ, നിസ്ഫാ ഫാത്തിമ, അനാമിക എന്നിവർ നേതൃത്വം നൽകി.

നബിദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്  പൂക്കാട്ടിരി യൂണിറ്റിന്റെനേതൃത്വത്തിൽ  മൗലിദ് പാരായണവും അന്നദാനവും

പൂക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ  മൗലിദ് പാരായണവും അന്നദാനവും പൂക്കാട്ടിരിവാദിത്വൈബയിൽ വച്ച് അതിവിപുലമായി പണ്ഡിത നേതൃത്വത്തിൽ നടന്നു. മൗലിദ് പാരായണത്തിന്ഇസ്മായിൽ ഇർഫാനി, ഹാഷിം അദനി, സക്കീർ സഖാഫി, അബൂബക്കർ അഹ്സനി, മുസ്തഫലത്തീഫി, സൈനുദ്ദീൻ അഹ്സനി, ഇബ്രാഹിം സഖാഫി, സഫീർ അഹ്സനി തുടങ്ങിയവർ നേതൃത്വംനൽകി.മുസ്ലിം ജമാഅത്ത് നേതാക്കളായ കയ്യാലയിൽ കുഞ്ഞുട്ടി, ഹൈദ്രുപ്പ എൻ ടി, അബ്ദു ഹാജിതുറക്കൽ, p.kഹൈദ്രു ഹാജി, മൂത്താപ്പ കയ്യാലയിൽ, നാസർ ചെറുപറമ്പിൽ, എസ് വൈ എസ്നേതാക്കളായഷബീർ വി പി, ഫൈസൽ മച്ചിങ്ങൽ, മുജീബ് കുടിലൻ, ശിഹാബുദ്ദീൻ നീലിയാട്ട്  തുടങ്ങിയവർ അന്നദാനത്തിന് നേതൃത്വം നൽകി. ഭക്ഷണ വിതരണം ആദ്യ കിറ്റ് അബൂബക്കർഅഹ്സനി ബഹുമാനപ്പെട്ടഇബ്രാഹിം സഖാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്തൊട്ടിയൻ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനും, സെക്രട്ടറി സലാം തുറക്കൽ സ്വാഗതവും നന്ദിയുംപറഞ്ഞു.

*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം*: സി പി എം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻഅന്തരിച്ചു.  ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാനപ്രസിഡന്റായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാനസെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. കയർ തൊഴിലാളികളെസംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്. കയർ മേഖലയിലെചൂഷണത്തിനെതിരായി അദ്ദേഹം സമരങ്ങൾ നയിച്ചു. 2016-21 കാലത്ത് കയർ അപക്സ് ബോഡിഅദ്ധ്യക്ഷനായിരുന്നു.

റബീഅ് ക്യാമ്പയിൻ പ്രഖ്യാപിച്ചു.

എടപ്പാൾ: കാലടി മൻശഅ് ഹാദിയ ഷി അക്കാദമി റബീഅ് ക്യാമ്പയിൻ മൻശഉദ്ദഅവതിസുന്നിയപ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രഖ്യാപിച്ചു. മിസ്കുൽ ഖിതാം എന്ന പേരിൽനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുഹമ്മദ് ഹബീബ്അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന റബീഅ് പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് റഫീഖ്അഹ്സനി പദ്ധതി അവതരിപ്പിച്ചു. മജിലിസുൽ മഹബ്ബ പ്രകീർത്തന സദസ്സുകളും പ്രവാചകവചനങ്ങളുടെ പഠനങ്ങളായ ഹദീസ് ടോക്കുകളും  ക്യാമ്പസിൽ വെച്ച് നടത്തപ്പെടും. ക്യാമ്പസിന്പുറത്ത് അഞ്ച് കേന്ദ്രങ്ങളിൽ സ്ത്രീകളെ ഒരുമിച്ച് കൂട്ടി സ്നേഹക്കൂട്ടം എന്ന പേരിൽ നടക്കുന്നവനിതാ വിജ്ഞാന സദസ്സുകൾക്ക് ഹാദിയ വിദ്യാർത്ഥികൾ നേതൃത്വം നൽകും. നബി വചനങ്ങളുടെമാധുര്യം പകർന്നു നൽകുന്ന അൽ ഹലാവ പോസ്റ്റുകൾ മറ്റൊരു പദ്ധതിയാണ്.  വിദ്യാർത്ഥിനികളുടെകലാസാഹിത്യ മത്സരമായ ആർട്ടിസ്റ്ററി2K23 റബീഉൽ അവ്വൽ അവസാന വാരത്തിൽ നടക്കും. വിദ്യാർഥിനികളുടെ ഉമ്മമാർക്ക് മംസ് മീലാദ് സമ്മിറ്റ് എന്ന പേരിൽ പ്രകീർത്തന സദസ്സ്സംഘടിപ്പിക്കും. റബീഉൽ അവ്വൽ ഒന്നു മുതൽ സീറതു റസൂൽ പഠനവും അവസാനം അവഅടിസ്ഥാനമാക്കി വനിത ഓൺലൈൻ ക്വിസ് പ്രോഗ്രാമും റബീഅ് ക്യാമ്പയിന്റെ ഭാഗമായിനടത്തപ്പെടും. സംഗമത്തിന് ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും സൈനുൽ ആബിദീൻ ശാമിൽഇർഫാനി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുന്ന കവചം  ക്യാമ്പയിന് പോത്തനൂരിൽ  തുടക്കം

എടപ്പാൾ: കാലടി പഞ്ചായത്തിലെ പോത്തനൂരിൽ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽസജ്ജരാക്കുവാൻ വേണ്ടിയുള്ള കവചം ക്യാമ്പയിന് തുടക്കമായി. പോത്തനൂർ, പോത്തനൂർതെക്കുമുറി വാർഡുകൾ കേന്ദ്രീകരിച്ചാണ്  സജ്ജരാക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.  ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും വീട്ടമമാരും ചേർന്നാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്. പോത്തനൂർ ജിയുപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ റിട്ടേ. ജില്ലാ വിദ്യാഭ്യാസഓഫീസർ പി മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്കൊരണപറ്റ അധ്യക്ഷയായി. സൈക്കോ സോഷ്യൽ -സ്കൂൾ കൗൺസിലർ ദീപ ദിവാകരൻ മെന്റൽസപ്പോർട്ടിങ് ക്ലാസെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ദിലീഷ് പദ്ധതി വിശദീകരിച്ചു. കാലടി പഞ്ചായത്ത്‌ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ശ്രീജ, കാലടി സിഡിഎസ് പ്രസിഡന്റ്രമണി ആമ്പലിൽ, സജിനി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എ ലെനിൻ സ്വാഗതവും ചന്ദ്രികപട്ടത്ത് വളപ്പിൽ നന്ദിയും പറഞ്ഞു.

കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി

ചങ്ങരംകുളം: കാലം തെറ്റി വന്ന മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് 13 ഏക്കറോളം നെൽകൃഷി വെള്ളത്തിലായി. ഒറ്റത്തറ കോൾ മേഖലയിലെ കാഞ്ഞിയൂർ പാടത്താണ്നടീൽ പൂർത്തിയായ മുണ്ടകൻ കൃഷി വെള്ളത്തിലായത്‌. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് 13 ഏക്കറോളം വരുന്ന നെൽ കൃഷി വെള്ളം കയറിനശിച്ചത്.വെള്ളം ഒഴുകി പോകുന്നതിന് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചിലവിട്ട് ഇവിടെ തോട്നവീകരിച്ച് കോൺഗ്രീറ്റ് ചെയ്തിരുന്നു.എന്നാൽ വീതി കുറച്ച് വെള്ളം ഒഴുകി പോവാൻ കഴിയാത്തരീതിൽ അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയതെന്നും നടീൽപൂർത്തിയായ കൃഷിയിടത്തിൽ നിന്ന് വെള്ളം ഒഴുകി പോവാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ്കർഷകരുടെ ആരോപണം.