യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം…
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ്ആരംഭിച്ചു.
വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ,വളാഞ്ചേരി ഹയർ സെക്കൻ്ററിസ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ് ആരംഭിച്ചു. വളാഞ്ചേരി നഗരസഭവിദ്യാഭ്യാസ കലാകായിക സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വലാസി ഉദ്ഘാടനം ചെയ്തു. വാർഡ്കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ , എസ്.എം.സി ചെയർമാൻ നസീർ തിരൂർക്കാട് , പി.ടി.എ വൈ .പ്രസിഡണ്ട്അനിൽകുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.പി. ഫാത്തിമക്കുട്ടി, ഗേൾസ് എച്ച്.എസ്.എസ് പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, വി.എച്ച്.എസ്.എസ് പ്രധാനധ്യാപക സി.ആർ. ശ്രീജ, സ്റ്റാഫ്സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, സി. മുഹമ്മദ് റഫി, കായിക അധ്യാപകരായ കെ.ടി. സജിത്ത്, കെ. രജനി സംബന്ധിച്ചു. സ്കൂൾ ചെയർപേഴ്സൺ സി.എച്ച്. ഫാത്തിമ ഫൈഹ അത് ലറ്റുകൾക്ക്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖൊ-ഖോ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എച്ച്.എസ്.എസ്എട്ടാം ക്ലാസ് വിദ്യാർഥിനി ടി.ആർ. അനന്യ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പി. സുധീർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.ജി. ജ്യോതികൃഷ്ണൻ നന്ദിയും പറഞ്ഞു.
ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് വില്‍പന; 481 ഗ്രാം എംഡിഎംഎ യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ളഡാന്‍സാഫ് ടീമും ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് - ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ്പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുഅന്ത്യം
കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠ നേടിയ അഭിനേത്രി കവിയൂർപൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുറച്ച് നാളായി സിനിമയിൽനിന്നും അകന്നുകഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ. കരിമാളൂരിലെ വസതിയിൽവിശ്രമജീവിതത്തിലായിരുന്നു. ഏകദേശം 700ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1962ൽശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. കൊട്ടാരക്കരശ്രീധരൻനായർ രാവണനായപ്പോൾ മണ്ഡോദരിയായാണ് പൊന്നമ്മ എത്തിയത്. 1965ൽ തൊമ്മന്റെമക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായുള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെയടക്കം അമ്മയായി വെള്ളിത്തിരയിലെത്തിയ പൊന്നമ്മ ആ വേഷത്തിലൂടെമലയാളിയുടെ ഉള്ളിൽ ചിരപ്രതിഷ്‌ഠ നേടി.
ആയുഷ് വകുപ്പിന്റെ വയോജന ക്യാമ്പ് സംഘടിപ്പിച്ചു.
എടയൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയുംആഭിമുഖ്യത്തിൽ *വയോജന മെഡിക്കൽ ക്യാമ്പ് * സംഘടിപ്പിച്ചു.പൂക്കാട്ടിരി HLP സ്കൂളിൽ വച്ച്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീ കെ പി വേലായുധൻ അധ്യക്ഷത വഹിച്ച പരിപാടിയുടെഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി ഹസീന ഇബ്രാഹിം* നിർവഹിച്ചു . ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി റസീന തസ്നി സ്വാഗതവും ഹോമിയോ മെഡിക്കൽഓഫീസർ ഡോ.സീമ പി നന്ദിയും അറിയിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രാഹ്ന പി പദ്ധതി വിശദീകരണം നടത്തി.പൂക്കാട്ടിരി ആൽഫ മെഡികെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനയും പ്രമേഹ പരിശോധനയും നടത്തി. മെഡിക്കൽഓഫീസർമാരായ ഡോ. റഹന.പി , ഡോ:സീമ പി , ഡോ.അഫീഫ .കെ , ഡോ: ജുമാന സിറാജ എന്നിവർ രോഗികളെ പരിശോധിച്ചു.
കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു.
വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നുഅപകടം. ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു.
പുറമണ്ണൂരിൽ നബിദിന റാലിക്ക് സ്വീകരണം
വളാഞ്ചേരി:മതസൗഹാർദ്ദത്തിന്റെയും മാനവീകതയുടേയും സന്ദേശവുമായി പുറമണ്ണൂർ മതസൗഹാർദ്ദ കമ്മിറ്റി പുറമണ്ണൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന നബിദിന റാലിയെ സ്വീകരിച്ചു.പുറമണ്ണൂർ മുദരിസ് മുജീബ് റഹ്മാൻ ഫൈസിക്ക് മധുരംകൈമാറിക്കൊണ്ടാണ് സ്വീകരിച്ചത്. മദ്റസ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളുംഅടങ്ങിയ ആയിരത്തോളം വരുന്ന ജാഥയിലെ അംഗങ്ങൾക്കും മധുരം കൈമാറി. പഴയ തലമുറതൊട്ടേ സഹോദര സമുദായാംഗങ്ങൾ ഐ ഖ്യത്തോടെ കഴിയുന്ന പ്രദേശമാണ് പുറമണ്ണൂരെന്നുംപുറമണ്ണൂർ മതസൗഹാർദ്ദ കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും സ്വീകരണത്തിൽപങ്കെടുത്തു കൊണ്ട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ്മെമ്പറുമായ വി.ടി.അമീർ പറഞ്ഞു. സ്വീകരണത്തിന് കമ്മിറ്റി അംഗങ്ങളായ എം.ടി.ബാബു എന്ന കുട്ടൻ, ആർ.കെ.വിനു മങ്കേരി,മണി,സുനി കോഴിക്കാട്ടിൽ,ദാസൻതച്ചർത്തൊടി,വി.പി.കുഞ്ഞുട്ടൻ എന്നിവർ നേതൃത്വം നൽകി.
ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍
കോട്ടയം പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരംകൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെപോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍.
മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്ന പേരിൽവിപുലമായി ആഘോഷിച്ചു.
കുറ്റിപ്പുറം.മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്നപേരിൽ വിപുലമായി ആഘോഷിച്ചു.ഓണാഘോഷം കോളേജ് വൈസ് പ്രിൻസിപ്പാൾ രജ്ജുഷരാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.കോളേജ് രജിസ്‌ട്രാർ TV ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽമലയാളം അദ്ധ്യാപിക ബീന ജി നായർ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ശാദിയ അയ്യനാരി , ജിത്തു, വിദ്യാർത്ഥി പ്രതിനിധി അസ്‌ലം ആശംസ പറഞ്ഞു.ഓണാഘോഷപരിപാടികളുമായിബന്ധപ്പെട്ട് തിരുവാതിരകളി,ഫ്ലാഷ് മോമ്പ്, ഉറിയടി, വടംവലി,കസേരകളി, ശിങ്കാരിമേളവുംവിപുലമായ ഓണസദ്യയും നടത്തി. പരിപാടി്കൾക്ക് വിശാഖ് ഉണ്ണി, ജംഷീദ്,കൃഷ്ണേന്ദു,ഷിജ, ശ്രേയ, ജിജി രേഷ്മ,ജുമൈല എന്നിവർ നേതൃത്വം നൽകി .
ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളംആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിവെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന്ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെവേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലുംചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.










