കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ നേടിയ എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗം സ്കൂളുകൾക്കുള്ള വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക റോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ട്രോഫി മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.എം…
ലേബർ ലൈസൻസ് ക്യാമ്പ് നടത്തി.
കൊളത്തൂർ.പെരിന്തൽമണ്ണ ലേബർ ഓഫീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിംഗ് കൊളത്തൂർ യൂണിറ്റും സംയുക്തമായി ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു .യൂണിറ്റ്പ്രസിഡണ്ട് പി പി ഹംസ വിതരണ ഉൽഘാടനം നിർവഹിച്ചു ,യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദലിറഹ്മത്ത് അധ്യക്ഷത വഹിച്ചു ,മങ്കട മണ്ഡലം സെക്രട്ടറി ഷബീർ കൊളത്തൂർ,ലേബർ ഓഫീസ്ജീവനക്കാരൻ ഷാജുമോൻ പി, പറവ ഹനീ ഫ,ശോഭ ഉണ്ണി, പ്രഭാ ദാസ് ബ്രദേഴ്സ്, കുഞ്ഞാപ്പസി.എസ്.സി,നാസർ ഡോളർമാൻ എന്നിവർ പങ്കെടുത്തു
*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫുട്ബോൾപരിശീലനത്തിനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി തെരഞ്ഞെടുക്ക പ്പെട്ടവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സോക്കർ അവൈയ്ർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷ വഹിച്ചു.കായിക മേഖലയിൽ നിരവധിപദ്ധതികളാണ് നഗരസഭ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിൻ്റെ ഭാഗമായാണ്തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കായി നഗരസഭ ഫുട്ബോൾ പരിശീലനംനടത്തികൊണ്ടിരിക്കുന്നത്.
സബ്ജില്ലാ കലാമേളയിൽ മത്സരിച്ച ഇനങ്ങളിൽ എല്ലാം Aഗ്രേഡ് കരസ്ഥമാക്കി കൊച്ചു മിടുക്കി
പരപ്പനങ്ങാടി*:സൂപ്പിക്കുട്ടി ഹയർസെക്കൻഡറി സ്ക്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ സംസ്കൃതം ഗ്രൂപ്പ് സോങ്ങ്,വന്ദേമാതരo എന്നീ ഇനങ്ങളിൽ ഫസ്റ്റ് വിത്ത് Aഗ്രേഡ്കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങിൽ സെക്കൻഡ് വിത്ത് A ഗ്രേഡും ലളിതഗാനത്തിൽ തേർഡ് വിത്ത് A ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടിരമേഷ്,ഷീബ ദമ്പതിമാരുടെ ഏക മകളാണ് അനുശ്രീ എന്ന ഈ കൊച്ചു മിടുക്കി കലാകായികരംഗങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്.അമ്മഷീബ മാസ്റ്റേഴ്സ് മീറ്റിലെ ഇന്റർനാഷണൽ മെഡലിസ്റ്റ് ആണ് .തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വർക്ക് ചെയ്തുവരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കം
2025 ഫെബ്രുവരി 28ന് നടക്കുന്ന ചാലിശ്ശേരി പൂരത്തിലേക്കാണ് 13 ലക്ഷം രൂപയ്ക്ക് ചാലിശ്ശേരിപടിഞ്ഞാറേമുക്ക് കമ്മിറ്റി രാമചന്ദ്രൻ ആനയെ ലേലത്തിൽ നേടിയിരിക്കുന്നത്. ... തെച്ചിക്കോട്ടുകാവ്രാമചന്ദ്രൻ ആഴ്ചയിൽ രണ്ടു എഴുന്നള്ളിപ്പ് പരിപാടി മാത്രമാണ് എടുക്കുന്നത്. ചാലിശ്ശേരി പൂരംവരുന്ന ആഴ്ചയിൽ പഴഞ്ഞി അരുവായ് ചെറുവരമ്പത്തുകാവ് പൂരം കൂടിയുണ്ട്. അരുവായ്പൂരക്കാരും, ചാലിശ്ശേരിയിലെ തന്നെ മറ്റ് രണ്ട് പൂര കമ്മിറ്റിക്കാരും ഉൾപ്പെടെ 16 അപേക്ഷകർരാമചന്ദ്രന് വേണ്ടി ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഏറ്റവും കൂടിയ തുകയായ 13 ലക്ഷത്തിപതിമൂവായിരം രൂപയ്ക്ക് പടിഞ്ഞാറേമുക്ക് കമ്മിറ്റി ആനയെ നേടിയെടുത്തത്. പതിനേഴാമത്തെവർഷമാണ് ഈ കമ്മിറ്റി രാമചന്ദ്രനെ ചാലിശ്ശേരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവരുന്നത്. എഴുന്നള്ളിപ്പിന്റെ ചരിത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവുംഉയർന്ന ഏക്കം തുകയാണിത്..
കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ട്, സുരേഷ് ഗോപിയെ സ്കൂൾ കായിക മേളയിലേക്ക്ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രിവി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തുംവിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ 'തന്ത' പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെതന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.
റസിഡൻഷ്യൽ അസോസിയേഷൻ രൂപീകരണവും ദീപാവലി ആഘോഷവും
വളാഞ്ചേരി - വൈക്കത്തൂർ ഹൈസ്ക്കൂളിനുസമീപം "ഗ്രീനറി " റസിഡൻഷ്യൽ അസോസിയേഷന്രൂപം നൽകി. ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ, ജനറൽ കൺവീനർ വൈഷ്ണ, ട്രഷറർ ശരണ്യ, രക്ഷാധികാരികൾ അഷറഫ് അമ്പലത്തിങ്ങൽ, കൗൺസിലർ KV ഉണ്ണികൃഷ്ണൻ, ബാവ എന്നിവരെതിരഞ്ഞെടുത്തു. കിഡ്നി തകരാറിലായ ഒരു യുവാവിന് ചികിത്സസഹായം നൽകി കൊണ്ടാണ് അസോസിയേഷൻതുടക്കം കുറിച്ചത്. മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ ചികിത്സാസഹായകമമറ്റി ചെയർമാൻ KV ഉണ്ണിക്കൃഷ്ണന് സംഖ്യ കൈമാറി. ദീപാവലിയുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം, ദീപാലങ്കാരം, മധുരപലഹാരവിതരണംഎന്നിവയും, ശ്രീ കലാഭവൻ അനിലിൻ്റെ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ശ്രീ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും KK റോയി നന്ദിയും പറഞ്ഞു. ശ്രീമതി വൈഷ്ണഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഉത്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ KV ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ലോട്ടറിയടിച്ചു; ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്ക്, ഭാര്യയെ വെട്ടിക്കൊന്ന് ഭര്ത്താവ്ജീവനൊടുക്കി
തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയിതൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില് കേട്ടിരുന്നതായിസമീപവാസികള് പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്ഷംമുന്പാണ് ഇരുവരും വിവാഹിതരായത്.
പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ
ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം,…
പി ജയരാജന് രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’
എന്ന പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെവ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായപുസ്തകത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു. പി ജയരാജന്റെ പുസ്തകം വിശദമായി വായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പുസ്തകംപ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമര്‍ശങ്ങളും അതേപോലെ ഞാന്പങ്കുവെക്കുന്നുവെന്ന് അര്‍ഥമില്ല. ഓരോ പുസ്കത്തിന്റെ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചുംഅദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാകും. ആ ആഭിപ്രായം ഉള്ളവരെ പുസ്തകം പ്രകാശനംചെയ്യാവൂ എന്ന നിര്‍ബന്ധം ഉണ്ടാവാറില്ല.വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പെതുമണ്ഡലത്തില്വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്.










