ചങ്ങരംകുളം: വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ നേരിടാൻ വിവിധ സമുദായങ്ങളിൽപെട്ട എല്ലാവരും തയ്യാറാകണമെന്നും ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നുംമുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഡോക്ടര്‍ എം കെ മുനീർ എംഎൽഎ പ്രസ്താവിച്ചു. ഇസ്ലാംഎന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത്കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണാവകാശം തങ്ങൾക്കാണെന്ന് വാദിക്കുന്നവരുണ്ട്. അതിനുള്ള അവകാശം ആർക്കും നമ്മൾ വെള്ളക്കടലാസിൽ എഴുതി കൊടുത്തിട്ടില്ല. ഇത്പറഞ്ഞതിന്റെ പേരിൽ വധഭീഷണി മുഴക്കിയവരും ഉണ്ട്. എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലുംപടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകൾക്ക് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരുംപ്രതികൂലിക്കുന്ന വരും എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിരോധനത്തെഅനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞു ചിലർസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരെയാണ്ഇപ്പോൾ നിരോധിച്ചിട്ടുള്ളത് എന്നും മുനീർ കൂട്ടിച്ചേർത്തു. ഇതിനെ ശക്തമായി എതിർക്കുന്ന അതേസ്വരത്തിൽ തന്നെ നമ്മൾ കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരെയും എതിർക്കാനുള്ള ആർജ്ജവംകാണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി എം യൂസഫ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി, സിപി സൈതലവി, സി ഹരിദാസ്, അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞ് എടയൂരിലെ DYFI പ്രവർത്തകർ
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ ആറു മാസക്കാലമായി സ്ക്രാപ്പ് മാലിന്യം(ഇലക്ട്രോണിക് മാലിന്യം, തെർമോകോൾ, ഫ്രിഡ്ജ് ന്റെ വേസ്റ്റ്, etc..) എന്നിവ എടയൂരിലേക്ക്എത്തുന്നു. പഞ്ചായത്ത് ഭരണസമിതിക്കും പോലീസ് അധികാരികൾക്കും നിരവധി തവണ പരാതിനൽകി എങ്കിലും ഫലം ഉണ്ടായില്ല. രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച്ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുംഇതിനിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് DYFI പ്രവർത്തകർ ഇന്ന് എടയൂർ ചീനിച്ചോട് വച്ച് മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടയുന്ന പ്രവർത്തനം ഏറ്റെടുത്തത്. പോലീസ് സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.വൈ.എഫ്.ഐപ്രവർത്തകർക്ക് ഉറപ്പു നൽകി.
പട്ടാമ്പി ഞാങ്ങാട്ടിരിയിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പട്ടാമ്പി: അപകട നിരത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പട്ടാമ്പി ഗുരുവായൂർ റോഡിൽ സ്ഥിരംഅപകട മേഖലയായ ഞാങ്ങാട്ടിരി ഇറക്കത്തിലാണ് ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രികൻതൽക്ഷണം മരിച്ചത്. പടിഞ്ഞാറങ്ങാടി കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലംസ്വദേശി ഷിബു രാജാണ് മരണപ്പെട്ടത്. ട്രാൻസ്ഫറായി പോകുന്ന ദിവസമായ ഇന്ന് മൂന്ന് മണിയോടെയാണ് അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
അയിലക്കാട് കോട്ടമുക്ക് പതിനേഴാം വാർഡിൽ കുട്ടികൾക്ക് തെരുവ് നായയുടെ ആക്രമണം
എടപ്പാൾ: അയിലക്കാട് കോട്ടമുക്കിൽ താമസിക്കുന്ന പുളിക്കത്തറ അരവിന്ദന്റെ മക്കളായ അബിൻഅരവിന്ദ് (20)അനന്ത (15) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റത് ബുധനാഴ്ച വൈകുന്നേരം ആറുമണിയോട് കൂടി വീടിനു വശത്ത് ഇരിക്കുകയായിരുന്നഅബിൻ അരവിന്ദ് വയസ്സ്(20) എന്ന കുട്ടിയെ പുറത്തുനിന്നും ഓടി വന്ന നായ കടിക്കുകയായിരുന്നുകണ്ണിന് കാഴ്ചയില്ലാത്ത ചേട്ടന്റെ നിലവിളി കേട്ട് ഓടിവന്ന അനിയത്തി അനന്ത(15) കണ്ടത് ചേട്ടനെകടിച്ചു വലിക്കുന്ന തെരുവ് നായയെണ് ചേട്ടനെ രക്ഷിക്കുന്നതിനിടെ അവളെയും ക്രൂരമായികടിച്ചുപറിച്ചു ഗുരുതര പരുക്കുകളോടെ രണ്ടുപേരെയും പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റൽഎത്തിച്ചു അവിടെ നിന്ന് ഇഞ്ചക്ഷൻ എടുത്തു തുടർ ചികിത്സക്കായി തിരൂർ ഹോസ്പിറ്റലിലേക്ക്കൊണ്ടു പോയി നൂറോളം തെരുവ് നായകളാണ് കോട്ടമുക്ക് ഭാഗത്ത് മാത്രം ഉള്ളത്.
ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള *യോദ്ധാവ്* പദ്ധതിയുടെ ഭാഗമായി വളാഞ്ചേരിമേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ചവിവരത്തിന്റ അടിസ്ഥാനത്തിലാണ് ഒരാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയിലഉത്പ്പന്നങ്ങളുമായി ഒരാള്‍ പിടിയിലായത്. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശിവിഷ്ണു മഹേഷാണ് (30)മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായിപിടിയിലായത്.ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെകണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐഅബ്‌ദുൾ അസിസ്, scpo പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈഎസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെപിടികൂടിയത്
രേഖകളൊന്നും വേണ്ടി വന്നില്ല; രേഷ്മയുടെ കൺസെഷൻ വീട്ടിലെത്തിച്ച് കെഎസ്ആർടിസി.
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ടവിവാദത്തിൽ തെറ്റ് തിരുത്തി കെഎസ്ആർടിസി. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ പുതുക്കിയകൺസെഷൻ ടിക്കറ്റ് കെഎസ്ആർടിസി വീട്ടിലെത്തിച്ചു നൽകി. ഇതിനായി കോഴ്സ് സർട്ടിഫിക്കറ്റോവിദ്യാർഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് നൽകേണ്ടി വന്നില്ല. ഒരാഴ്ചമുമ്പാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽസ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് കയ്യേറ്റം ചെയ്തത്. കൺസെഷൻപുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്‌സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെതുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആര്യനാട്ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാർഡ് എസ് ആർസുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച്എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു.... ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എടയൂർ ഗ്രാമപഞ്ചായത്തുകളിലെപത്തൊൻപത് വാർഡുകളിലായി അഞ്ച് ക്ലസ്റ്ററുകൾക്ക് ജനജാഗ്രത സമിതി രൂപീകരിച്ചു.... ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിംമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതിഅംഗങ്ങൾ ഉൾപ്പടെ നിയോഗിക്കപ്പെട്ട ഷൂട്ടർമാരും പങ്കെടുത്തു.
പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക് പരിക്കേറ്റു .
ചങ്ങരംകുളം: പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക്പരിക്കേറ്റു.ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.പന്താവൂർ ഇർഷാദ് സ്കൂളിലെഅധ്യാപകരായ പ്രീത,രശ്മി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സഹപ്രവർത്തകർ ചേർന്ന്ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ സ്കൂളിലേക്ക് തിരിയാൻശ്രമിക്കുന്നതിനോടെയാണ് പുറകെയെത്തിയ വാൻ സ്കൂട്ടറിൽ ഇടിച്ചത്.
ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽ വെച്ച് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
ബഹുമാനപ്പെട്ട ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽവെച്ച് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു.കെ.കെ.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.ജോയ് മാസ്റ്റർ, മൊയ്തുഎടയൂർ 'കെ.സുരേന്ദ്രൻ, സി.ഹാരിസ്, അബ്ദുൽ റഷീദ്, കെ.പി.വേലായുധൻ, കെ.മുഹമ്മദ് കുട്ടി, ബിനു ജോൺ, പി.ടി .സുധാകരൻ, എം.ഫൈസൽ എന്നിവർ സംസാരിച്ചു.
എടപ്പാൾ “ടേക്ക് എ ബ്രേക്ക് ” ഉദ്ഘാടനം ചെയ്തു
എടപ്പാൾ : ടൗണിലെ ടേക്ക് എ ബ്രേക്ക്, ട്രാഫിക്ക് റൗണ്ട് എബൗട്ട്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവഡോ. കെ ടി ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .വി. സുബൈദ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി .പി .മോഹൻദാസ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. ആർ. അനീഷ്,എടപ്പാൾഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു.



