മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽമജീദ്യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ._
ഇന്നാണ് അബ്ദുൽമജീദിന്റെ മകളുടെ നിക്കാഹ്. എന്നാൽ, വരന് കൈകൊടുത്ത് ചടങ്ങ് നടത്താൻവിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകളുടെ വിവാഹത്തിന്റെ തിരക്കിൽ നിൽക്കുമ്പോഴുംപരിചയക്കാർ ഓട്ടം വിളിച്ചപ്പോൾ പോകാൻ തയ്യാറായാത് മരണത്തിലേക്കായിരുന്നു.
ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മകളുടെ നിക്കാഹ്സംബന്ധമായ തിരക്കുകളിലായിരുന്നു അബ്ദുൽ മജീദ്. പരിചയക്കാർ ഓട്ടത്തിന്വിളിച്ചതുകൊണ്ടാണ് ഒന്നുംനോക്കാതെ പുറപ്പെട്ടത്. പൊതു– ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസജീവമായിരുന്ന ഇദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. മകളുടെ വിവാഹം നടത്താൻ പോലുംഅനുവദിക്കാതെ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.
അന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക്പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. കർണാടകയിൽ നിന്നെത്തിയ ശബരിമലതീർത്ഥാടകരുടെ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിനെകൂടാതെ ഓട്ടോയിലെ യാത്രക്കാരായ മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായമോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്.










