മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
നബിദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് പൂക്കാട്ടിരി യൂണിറ്റിന്റെനേതൃത്വത്തിൽ മൗലിദ് പാരായണവും അന്നദാനവും
പൂക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണവും അന്നദാനവും പൂക്കാട്ടിരിവാദിത്വൈബയിൽ വച്ച് അതിവിപുലമായി പണ്ഡിത നേതൃത്വത്തിൽ നടന്നു. മൗലിദ് പാരായണത്തിന്ഇസ്മായിൽ ഇർഫാനി, ഹാഷിം അദനി, സക്കീർ സഖാഫി, അബൂബക്കർ അഹ്സനി, മുസ്തഫലത്തീഫി, സൈനുദ്ദീൻ അഹ്സനി, ഇബ്രാഹിം സഖാഫി, സഫീർ അഹ്സനി തുടങ്ങിയവർ നേതൃത്വംനൽകി.മുസ്ലിം ജമാഅത്ത് നേതാക്കളായ കയ്യാലയിൽ കുഞ്ഞുട്ടി, ഹൈദ്രുപ്പ എൻ ടി, അബ്ദു ഹാജിതുറക്കൽ, p.kഹൈദ്രു ഹാജി, മൂത്താപ്പ കയ്യാലയിൽ, നാസർ ചെറുപറമ്പിൽ, എസ് വൈ എസ്നേതാക്കളായഷബീർ വി പി, ഫൈസൽ മച്ചിങ്ങൽ, മുജീബ് കുടിലൻ, ശിഹാബുദ്ദീൻ നീലിയാട്ട് തുടങ്ങിയവർ അന്നദാനത്തിന് നേതൃത്വം നൽകി. ഭക്ഷണ വിതരണം ആദ്യ കിറ്റ് അബൂബക്കർഅഹ്സനി ബഹുമാനപ്പെട്ടഇബ്രാഹിം സഖാഫിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്തൊട്ടിയൻ മുഹമ്മദലി മാസ്റ്റർ അധ്യക്ഷനും, സെക്രട്ടറി സലാം തുറക്കൽ സ്വാഗതവും നന്ദിയുംപറഞ്ഞു.
*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
തിരുവനന്തപുരം*: സി പി എം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻഅന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാനപ്രസിഡന്റായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാനസെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. കയർ തൊഴിലാളികളെസംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്. കയർ മേഖലയിലെചൂഷണത്തിനെതിരായി അദ്ദേഹം സമരങ്ങൾ നയിച്ചു. 2016-21 കാലത്ത് കയർ അപക്സ് ബോഡിഅദ്ധ്യക്ഷനായിരുന്നു.
റബീഅ് ക്യാമ്പയിൻ പ്രഖ്യാപിച്ചു.
എടപ്പാൾ: കാലടി മൻശഅ് ഹാദിയ ഷി അക്കാദമി റബീഅ് ക്യാമ്പയിൻ മൻശഉദ്ദഅവതിസുന്നിയപ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രഖ്യാപിച്ചു. മിസ്കുൽ ഖിതാം എന്ന പേരിൽനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുഹമ്മദ് ഹബീബ്അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന റബീഅ് പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് റഫീഖ്അഹ്സനി പദ്ധതി അവതരിപ്പിച്ചു. മജിലിസുൽ മഹബ്ബ പ്രകീർത്തന സദസ്സുകളും പ്രവാചകവചനങ്ങളുടെ പഠനങ്ങളായ ഹദീസ് ടോക്കുകളും ക്യാമ്പസിൽ വെച്ച് നടത്തപ്പെടും. ക്യാമ്പസിന്പുറത്ത് അഞ്ച് കേന്ദ്രങ്ങളിൽ സ്ത്രീകളെ ഒരുമിച്ച് കൂട്ടി സ്നേഹക്കൂട്ടം എന്ന പേരിൽ നടക്കുന്നവനിതാ വിജ്ഞാന സദസ്സുകൾക്ക് ഹാദിയ വിദ്യാർത്ഥികൾ നേതൃത്വം നൽകും. നബി വചനങ്ങളുടെമാധുര്യം പകർന്നു നൽകുന്ന അൽ ഹലാവ പോസ്റ്റുകൾ മറ്റൊരു പദ്ധതിയാണ്. വിദ്യാർത്ഥിനികളുടെകലാസാഹിത്യ മത്സരമായ ആർട്ടിസ്റ്ററി2K23 റബീഉൽ അവ്വൽ അവസാന വാരത്തിൽ നടക്കും. വിദ്യാർഥിനികളുടെ ഉമ്മമാർക്ക് മംസ് മീലാദ് സമ്മിറ്റ് എന്ന പേരിൽ പ്രകീർത്തന സദസ്സ്സംഘടിപ്പിക്കും. റബീഉൽ അവ്വൽ ഒന്നു മുതൽ സീറതു റസൂൽ പഠനവും അവസാനം അവഅടിസ്ഥാനമാക്കി വനിത ഓൺലൈൻ ക്വിസ് പ്രോഗ്രാമും റബീഅ് ക്യാമ്പയിന്റെ ഭാഗമായിനടത്തപ്പെടും. സംഗമത്തിന് ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും സൈനുൽ ആബിദീൻ ശാമിൽഇർഫാനി നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുന്ന കവചം ക്യാമ്പയിന് പോത്തനൂരിൽ തുടക്കം
എടപ്പാൾ: കാലടി പഞ്ചായത്തിലെ പോത്തനൂരിൽ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽസജ്ജരാക്കുവാൻ വേണ്ടിയുള്ള കവചം ക്യാമ്പയിന് തുടക്കമായി. പോത്തനൂർ, പോത്തനൂർതെക്കുമുറി വാർഡുകൾ കേന്ദ്രീകരിച്ചാണ് സജ്ജരാക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും വീട്ടമമാരും ചേർന്നാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്. പോത്തനൂർ ജിയുപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ റിട്ടേ. ജില്ലാ വിദ്യാഭ്യാസഓഫീസർ പി മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്കൊരണപറ്റ അധ്യക്ഷയായി. സൈക്കോ സോഷ്യൽ -സ്കൂൾ കൗൺസിലർ ദീപ ദിവാകരൻ മെന്റൽസപ്പോർട്ടിങ് ക്ലാസെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ദിലീഷ് പദ്ധതി വിശദീകരിച്ചു. കാലടി പഞ്ചായത്ത് കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ശ്രീജ, കാലടി സിഡിഎസ് പ്രസിഡന്റ്രമണി ആമ്പലിൽ, സജിനി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എ ലെനിൻ സ്വാഗതവും ചന്ദ്രികപട്ടത്ത് വളപ്പിൽ നന്ദിയും പറഞ്ഞു.
കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി
ചങ്ങരംകുളം: കാലം തെറ്റി വന്ന മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് 13 ഏക്കറോളം നെൽകൃഷി വെള്ളത്തിലായി. ഒറ്റത്തറ കോൾ മേഖലയിലെ കാഞ്ഞിയൂർ പാടത്താണ്നടീൽ പൂർത്തിയായ മുണ്ടകൻ കൃഷി വെള്ളത്തിലായത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് 13 ഏക്കറോളം വരുന്ന നെൽ കൃഷി വെള്ളം കയറിനശിച്ചത്.വെള്ളം ഒഴുകി പോകുന്നതിന് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചിലവിട്ട് ഇവിടെ തോട്നവീകരിച്ച് കോൺഗ്രീറ്റ് ചെയ്തിരുന്നു.എന്നാൽ വീതി കുറച്ച് വെള്ളം ഒഴുകി പോവാൻ കഴിയാത്തരീതിൽ അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയതെന്നും നടീൽപൂർത്തിയായ കൃഷിയിടത്തിൽ നിന്ന് വെള്ളം ഒഴുകി പോവാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ്കർഷകരുടെ ആരോപണം.
മരുന്ന് വിതരണം നടത്തി
എടപ്പാൾ: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാഘോഷ പരിപാടികളുടെ ഭാഗമായി ജെസിഐ എടപ്പാൾ ചാപ്റ്റർ അശരണരുടെ അഭയ കേന്ദ്രമായ എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് രണ്ട് മാസത്തേക്കുള്ള മരുന്ന് വിതരണം നടത്തി. പ്രോഗ്രാം ഡയറക്ടർ ആസിഖ് റഹ്മാൻ സഹായി ജനറൽ സെക്രട്ടറി മുരളി മേലെ പാട്ടിന് മരുന്ന് കൈമാറി.ജെസിഐ എടപ്പാൾ പ്രസിഡൻറ്…
പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി.
അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം. റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്‌മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.
കടവല്ലൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു
പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.










