മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
ഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു…
ഓണത്തിന് മുന്നോടിയായി ഇരിബിളിയം വെണ്ടല്ലൂർ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു... ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തിവളാഞ്ചേരി മേഖല IMA പ്രസിഡണ്ട് മുഹമ്മദലിക്ക് നൽകി ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് യഥാക്രമം വെസ്റ്റേൺ പ്രഭാകരൻ,ഇരിബിളിയം പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാർ വി.ടി. അമീർ വാർഡ് മെംപർമരായ ഷെഫീദബേബി,സുനിത, എം.ഇ.എസ്. ഹെയർസെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും NSS കോർഡിനേറ്റർ സൈനുദ്ദീനും ചേർന്ന് നിർവ്വഹിച്ചു.... അഗ്രോകേരള ചീഫ് അഡ്മിൻ അനിൽ മാനിയംകുന്നത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചുസൈതലവി പൂങ്ങോട്ടിൽ അധ്യക്ഷനായി...
കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു
ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽസ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത്കൃഷി ഭവനിൽ നിന്നും ലഭ്യമാക്കി. കോക്കൂർ ടെക്‌നിക്കൽ ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ്സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ തൈകളുടെ നടീൽ ഉദ്‌ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ്,ടി.എച്ച്.എസ് ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ,മറ്റ്അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍*
സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു മലപ്പുറം : സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന്കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതലസ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്നലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങുംവളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവപങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.
പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും ഫാത്തിമ യുപിസ്കൂളിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർഫാ.ജെയിംസ് വാമറ്റത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് അംഗം അനിൽ പുലിപ്രസ്വാതന്ത്ര്യദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, സൽമാൻഫാരിസ്, പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ്, വിജയഭേരികോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു.
എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽനിന്നാണ് പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്റ്റർ പി എം മുഹമ്മദ് റിയാസും സംഘവുംചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടികണ്ടെടുത്തത്. ചെടി നട്ടുവളർത്തിയതെല്ലന്നാണ് പ്രാഥമിക നിഗമനം. പ്രിവന്റീവ് ഓഫിസർ മുരുകൻഎസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എംഎന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.
ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ആണ്അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിഅൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക്വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തിമാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ പാലക്കാടും സമാനമായ സംഭവംനടന്നിരുന്നു.
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു.
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ പി നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്.
*സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി
മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെയാണ് വിയോഗം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയസംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെഅസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക്സമ്മാനിച്ചു സിദ്ദിഖ്. പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ്. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍നഗര്‍, റാംജി റാവു സ്പീക്കിങ്, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, നാടോടിക്കാറ്റ്അങ്ങനെയങ്ങനെ എത്രയെത്ര സിനിമകള്‍ അനശ്വരമാക്കിയ സംവിധാന മികവ്… സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ടപപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്സമ്മാനിച്ചു. എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ്എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ്അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.










