തിരുവനന്തപുരം : സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെവാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ കേരള മുസ്‌ലിംജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചിലും ധർണയിലുംജനസാഗരമിരമ്പുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽകലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്.
മലപ്പുറത്ത് പതിനായിരങ്ങളാണ് മാർച്ചിന് ഒഴുകിയെത്തിയത്. ജനസാഗരം ഉൾക്കാള്ളാനാകാതെനഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷൻ പരിസരത്ത് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍അബ്ദുറഹ്മാന്‍ ഫൈസി അഭിസംബോധന ചെയ്തു. സി പി സെെതലവി മാസ്റ്റർ, അബ്ദുറസാഖ്സഖാഫി വെള്ളയാമ്പുറം, കെ എം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ, കൂറ്റമ്പാറഅബ്ദുർറഹ്മാൻ ദാരിമി, മുസ്തഫ മാസ്റ്റർ കോഡൂർ, തജ്മൽ ഹുസെെൻ തുടങ്ങിയവർ സംസാരിച്ചു.










