ഹർചരൺ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യാഗസ്‌ഥനെയാണ് സിബിഐഅറസ്‌റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. ഒന്നരക്കിലോസ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാർ, 22 ആഡംബര വാച്ച്, 40 ലീറ്റർ വിദേശമദ്യം, അനധികൃതതോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരൻ വഴി എട്ടുലക്ഷം രൂപയുടെകൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്.
