കുലുക്കല്ലൂര്‍ : ഷൊർണൂർ – നിലമ്പൂര്‍ ട്രെയിൻ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് ഒരുപവന്റെ മാലമോഷ്ടിച്ചയാൾ അറസ്റ്റിൽ. വല്ലപ്പുഴ കുറുവട്ടൂർ താഴത്തേതിൽ വീട്ടിൽ എം കെ ഷാഹുൽ ഹമീദാണ്(43) പിടിയിലായത്. ബുധൻ പകൽ 11.20ന് കുലുക്കല്ലൂരിൽ ഷൊർണൂർ–-നിലമ്പൂർ ട്രെയിൻനിർത്തിയപ്പോൾ നിലമ്പൂർ പുത്തൻപുരയ്ക്കൽ സാനിയുടെ മാലയാണ് കവർന്നത്.
ചികിത്സയിലുള്ള അമ്മയെ കാണാൻ നിലമ്പൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മോഷ്ടാവ് പിന്നിൽ നിന്ന് മാല പൊട്ടിച്ച് ഓടി. ഷൊർണൂർ റെയിൽവേ പൊലീസ് നടത്തിയഅന്വേഷണത്തിൽ ചെർപ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി മാല പണയം വെയ്ക്കാൻഎത്തിയതായി വിവരം കിട്ടി. പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മോഷ്ടിച്ചഅഞ്ചുഗ്രാം സ്വർണം കണ്ടെടുത്തു. ചേലക്കര, ചെറുതുരുത്തി, ഷൊർണൂർ, കോഴിക്കോട്സ്റ്റേഷനുകളിലായി ഏഴു കേസുണ്ട്. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, ബാബു, നിഷാദ്മജീദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് എഎസ്ഐ കെ എം ഷിജു, സ്ക്വാഡ് അംഗങ്ങളായ എംബൈജു, പി കെ പ്രവീൺ, ഒ പി ബാബു എന്നിവരായിരുന്നു അന്വേഷകസംഘം. പ്രതിയെ റിമാൻഡ്ചെയ്തു.










