താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
ആദ്യത്തെ കണ്‍മണിക്ക് ‘ഇന്ത്യ’യെന്ന പേര് നല്‍കി അച്ഛനും അമ്മയും
ആദ്യമായി പിറന്ന കണ്‍മണിക്ക് ഇന്ത്യയെന്ന(India) പേര് നല്‍കി ഒരമ്മയും, അച്ഛനും. കോട്ടയം(Kottayam) പാലാ പുലിയനൂര്‍ സ്വദേശി രഞ്ജിത്തും ഭാര്യ സനയുമാണ് പെണ്‍കുഞ്ഞിന്ഇന്ത്യയെന്ന പേരിട്ടത്. വിത്യസ്ത മതത്തില്‍പ്പെട്ടവരായതും രാജ്യസ്‌നേഹം കൊണ്ടുമാണ് മകള്‍ക്ക്ഈ പേര് നല്‍കാന്‍ കാരണമെന്ന് ഈ ദമ്പതികള്‍ പറയുന്നു. ഈ കഴിഞ്ഞ ജൂലൈ 12നാണ് രഞ്ജിത്ത് – സന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഭാരതീയര്‍ക്കെല്ലാം അഭിമാനമായ ഇന്ത്യയെന്ന പേര് മകള്‍ക്കും അഭിമാനമാകട്ടെയെന്ന്പ്രണയവിവാഹിതരായ ഈ ദമ്പതികള്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷിയില്‍ കുത്തിന്റെ പേരിന്റെ സ്ഥാനത്ത് ഇന്ത്യയെന്ന്എഴുതിയപ്പോള്‍ ദേശിയത എഴുതാനുള്ള കോളമല്ലനായിരുന്നു മറുപടി. ഒടുവില്‍ അവിടെയുംകാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടിവന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്നരജ്ഞിത്തിന് പട്ടാളത്തില്‍ ചേരുവാനായിരുന്നു മോഹം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ഒന്‍പതാംക്ലാസില്‍ പഠനം നിലച്ചു. എങ്കിലും അടങ്ങാത്ത രാജ്യസ്‌നേഹം മനസില്‍ കാത്ത് സൂക്ഷിച്ചു. ആസനേഹത്തില്‍ നിന്നുമാണ് മകള്‍ക്ക് ഇന്ത്യയെന്ന പേര് നല്‍കിയത്. രഞ്ജിത്തും, സനയും ഇരു സമുദായത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തെ വീട്ടുകാരുംഎതിര്‍ത്തിരുന്നു. എതിര്‍പ്പുകള അവഗണിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹം. രാജ്യം 75 ആം സാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ജാതിയും മതവും വേര്‍ത്തിരിക്കാത്ത ഒരുമഉറപ്പാകുന്ന ഇന്ത്യയെ സ്വപനം കാണുകയാണിവര്‍.
ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി
. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർപ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായമോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു
എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ എടപ്പാൾ, കോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. എടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ലകരിമ്പിലിനെയും സെക്രട്ടറിയായി കെ വി ഷീനയെയും ട്രഷററായി റജീന പി പി യേയുംതിരഞ്ഞെടുത്തു. കോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വി യേയും സെക്രട്ടറിയായി എൻഷീജയേയും ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറി ഒതളൂരുംസംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജി എൽ പിഎസ് ചിയ്യാനൂരിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആലംകോട്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രഭിത, വാർഡ് മെമ്പർമാരായ നിംന ചെമ്പ്ര , ചന്ദ്രമതി, മൈമൂന ഫാറൂഖ്, ശശിപുക്കേപുറത്ത് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർഡോക്ടർ ലീന സ്വാഗതവും വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു.
കാക്കിയണിഞ്ഞ് 11 വർഷം;ചങ്ങരംകുളം ആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെപോലീസ് മെഡൽ
ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.മലപ്പുറം എംഎസ്പി യിൽപരിശീലനം പൂർത്തിയാക്കിയ ശേഷം വ ളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളംസേവനം ചെയ്ത് പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ നിരവധി കേസന്വേഷണങ്ങളിൽപങ്കാളിയാവുകയും അന്വേഷണങ്ങളിലെ മികവിന് 65 ഓളം ഗുഡ് സർവിസ് എൻട്രികളുംനേടിയിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ നാസർ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് .മുക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയാണ് നാസർ.
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു .
പൊന്നാനി: കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കെ.സച്ചിതാനന്ദൻ പുതിയിരുത്തിയിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതിചേർക്കപ്പെട്ടത് മുജ്ജൻമ സുകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന റവന്യു വകുപ്പ് മന്ത്രികെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറിപി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർഅധ്യക്ഷനായി.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അജിത്കൊളാടി,ഇ.എം.സതീശൻ,എ.കെ.ജബാർ, പി.പി. ഹനീഫ,അബ്ദുൾ സലീം,സുബൈദ ബക്കർതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.
അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ
പൊന്നാനി: ശക്തമായ കാറ്റടിച്ചാൽ നിലം പൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന്സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ്അപായഭീഷണി ഉയർത്തിനിൽക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്നകെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്. ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈകെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക. കെട്ടിടത്തിന് മുന്നിൽ വൈദ്യുതിപോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകും. കെട്ടിടത്തിന് പിന്നിൽആൾതാമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻകഴിയാത്ത സ്ഥിതിയിലാണ് കുടുംബം. തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടംപൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർപറയുന്നത്. പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻനടപടിയായിട്ടില്ല. അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതിനൽകിയിരുന്നു. വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല.
ചങ്ങരംകുളത്ത് പുതുതായി നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കും.
ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായിചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനവും ശിലാസ്ഥാപനവുംനിർവഹിക്കും. പി.നന്ദകുമാർ എം എൽ എ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർമുഖ്യാഥിതികളായി പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളംമദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട്ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാര ഭവന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നത്. പി.പി ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി ഇബ്രാഹിം, ഉസ്മാൻ പന്താവൂർതുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



