പേവിഷ നിർമ്മാർജ്ജന യജ്ഞത്തിന് എടയൂരിൽ തുടക്കമായി.  

വളാഞ്ചേരി: എടയൂർ ഗ്രാമപഞ്ചായത്തിലെ വളർത്തുനായകൾക്കും, പൂച്ചകൾക്കുംപേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. ബുധൻ, വ്യാഴംദിവസങ്ങളിലായി രാവിലെ 10 മുതൽ 5 വരെ എടയൂർ മൃഗാശുപത്രിയിലാണ് ക്യാമ്പ് നടന്നു വരുന്നത്. ആരോഗ്യമുള്ളതും മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ളതുമായ എല്ലാ നായകളേയും കുത്തിവെപ്പിന്വിധേയമാക്കുന്നതാണ്.  വാക്സിൻ നൽകിയ നായകൾക്ക് മാത്രമെ ലൈസൻസ് ലഭ്യമാകുകയുള്ളൂ . ഇക്കാര്യം ഉടമസ്ഥർ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

*ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; രോഗി മരിച്ചു* 

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെവാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴുഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച്ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആർഎംഒയാണ് അന്വേഷണംനടത്തുന്നത്.  വാഹനാപകടത്തിൽ പരിക്കേറ്റ, കോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെപെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽകുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടിവന്നത്. 2002 മുതൽ ഈ ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലൻസിന്റെ കാലപ്പഴക്കമാണ്വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുന്നും ഒപ്പമുണ്ടായിരുന്നവർആരോപിച്ചു. ആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ്‌ പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നുംസഹപ്രവർത്തകനായ കിരൺ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്, അരമണിക്കൂർ കോയാമോനെ പുറത്തിറക്കാൻ ആയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഈ ആരോപണവും പരിശോധിക്കും. അതേസമയം വാഹനാപകടത്തിൽ സാരമായിപരിക്കേറ്റ കോയാമോൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച്വിശദമായ റിപ്പോർട്ട് നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. 

തൃശൂർ മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ട കൊവിഡ് രോഗിക്ക് അവഗണന 

തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർമെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ്അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട്മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയര്‍ന്നത്. കൊവിഡ്സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ്ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത്എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജന്‍റെസഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. ഞായറാഴ്ചയാണ് ജോസിന്അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന്മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.  

*പൊന്നാനി  മാതൃശിശു ആശുപത്രിയ്ക്ക് വീണ്ടും സർക്കാരിന്റെ പ്രത്യേക പുരസ്കാരം.* 

പൊന്നാനി: മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ 9 സര്‍ക്കാര്‍ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ്ലഭിച്ചു.  തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയുംകുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളംജനറല്‍ ആശുപത്രി (96.57),  മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി(94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയുംകുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുംമുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യആശുപത്രികള്‍ക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലനപരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ്ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

അരിമ്പൂരിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ തലക്കടിച്ചു  പരിക്കേൽപ്പിച്ച സംഭവം:  പ്രതിയെകണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി 

അരിമ്പൂർ: നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട്തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളി(58) യെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്ശേഷമാണ് സംഭവം നടന്നത്. നാലാംകല്ലിലുള്ള സാന്ദ്ര സൂപ്പർ മാർക്കറ്റിൽ വച്ച് അക്രമം നടക്കുന്നസമയത്ത് ഷേർളി മാത്രമാണ്  ഉണ്ടായിരുന്നത്. കടയുടമ പുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വച്ചായിരുന്നു സംഭവം. പ്രസന്റേഷൻ ഐറ്റം ചോദിച്ചെത്തിയവ്യക്തി മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നും സംഭവശേഷം എത്തിയ നാട്ടുകാരോട് ഷേർളി പറഞ്ഞു. കവർച്ചാ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടാത്തത്ദുരൂഹതയാകുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽഅന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് 

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ചർക്ക അസെറ്റ് ഫോർ നേഷൻ* എന്ന സംഘടനയുടെവളാഞ്ചേരി എടയൂർ അത്തിപ്പറ്റ യിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ്വീൽചെയർ നൽകിയത്.  ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക്   വീൽചെയർ കൈമാറി.  ചടങ്ങിൽ ഉമറലി കരേക്കാട്, മോഹനകൃഷ്ണൻ, അനുഷ  സ്ലിമോവ്, ബിനു മാസ്റ്റർ, ശബാബ്വക്കരത്ത്,ബഷീർ മാവണ്ടിയൂർ  ചർക്ക ഭാരവാഹികളായ അലിമോൻ, ഹുസൈൻ കുട്ടി,  ജാസിർ, ഫൈസൽ, സലാം, ഹാരിസ്, ഫഹദ്, കുട്ടൻ, സിനാൻ എന്നിവർ പങ്കെടുത്തു.  സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ്ചർക്കയുടെ ഇടപെടൽ.

പൊന്നാനി താലൂക്ക് ആശുപത്രി; ഉള്ളിൽ സൗകര്യമില്ലെങ്കിലും പുറത്ത് മുഖം മിനുക്കി. 

പൊന്നാനി: റോഡ് വീതി കൂട്ടാൻ ചുറ്റുമതിൽ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ലക്ഷങ്ങൾചെലവഴിച്ച് താലൂക്ക് ആശുപത്രിയിലെ ഗേറ്റ് നവീകരിച്ചു. അടിയന്തരമായി ആശുപത്രിയിൽചെയ്യേണ്ടിയിരുന്ന മറ്റ് പല അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴാണ്ആശുപത്രിയുടെ പ്രവേശന കവാടത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചത്. പൊന്നാനി അഴിമുഖത്ത് പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡ്ആറുവരിപ്പാതയുമായി ബന്ധപ്പെടുത്തുന്നതിന് ഹാർബർ പ്രദേശം മുതൽ ആനപ്പടി വരെ റോഡ് വീതികൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പും ഭൂമിയുടെ രേഖകൾസമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങളും ബന്ധപ്പെട്ട ഭൂവുടമകൾക്ക് നൽകി. റോഡ്വീതി കൂട്ടുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും മാതൃശിശു ആശുപത്രിയുടെയുംചുറ്റുമതിൽ പൊളിക്കേണ്ടി വരും. കൃത്യമായ വിവരങ്ങൾ അറിയിച്ചുള്ള സർക്കാർ ഉത്തരവ്മറച്ചുവച്ചാണ് ആശുപത്രിയിലെ പ്രവേശന കവാടം നവീകരിക്കാനാായി ലക്ഷങ്ങൾ ചെലവഴിച്ചത്.  പഴയ കെട്ടിടത്തിന്റെ നവീകരണം ഉൾപ്പെടെ ആശുപത്രിയിൽ ഒട്ടേറെ അടിസ്ഥാന ആവശ്യങ്ങളാണ്നിലനിൽക്കുന്നത്. മലിനജല പ്രശ്നത്തിന് പരിഹാരമായിട്ടില്ല. സെപ്റ്റിക് ടാങ്കുകൾ പെട്ടെന്ന് നിറഞ്ഞ്ശുചിമുറി ഉപയോഗ ശൂന്യമാകുന്നത് പതിവാണ്. ഇതു പരിഹരിക്കാൻ പദ്ധതികൾതയാറാക്കിയിട്ടുണ്ടെങ്കിലും നിർമാണ അനുമതി ലഭിച്ചിട്ടില്ല. 

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു* 

കാടാമ്പുഴ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനു ബന്ധിച്ച് രക്തദാന ക്യാമ്പ് ഒരുക്കി ബ്ലഡ്‌ഡോണേഴ്‌സ് കേരള  തിരൂർ താലൂക്ക് കമ്മിറ്റിയും മാറാക്കര യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും തിരൂർഗവ:ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ടു  സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സന്നദ്ധരക്തദാനാ ക്യാമ്പിൽ 44 പേർ രെജിസ്റ്റർ ചെയുകയും 22 പേർ രക്തദാനം ചെയ്‌തു.  ക്യാമ്പ്  യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയിതു.ജില്ലാമണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി  ക്യാമ്പിൽ BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ,അലവി വൈരങ്കോട്, റുക്‌സാൻവാക്കാട്,അഫ്സൽ തലപ്പാറ, നൗഫൽ AC നിരപ്പ് എന്നിവർ ക്യാമ്പ് കോഡിനേറ്റ് ചെയ്തു.  ക്യാമ്പിൽപങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർതാലൂക്ക് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.