/*ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; രോഗി മരിച്ചു* 

*ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; രോഗി മരിച്ചു* 

കോഴിക്കോട്വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിആംബുലൻസിന്റെവാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചുകോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലെത്തിച്ച രോഗികരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്സ്കൂട്ടർഇടിച്ചാണ് കോയമോന് പരിക്കേറ്റത്തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നുഎന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ലമഴുഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്തുടർന്ന് അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച്ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിബീച്ച് ആശുപത്രി ആർഎംഒയാണ് അന്വേഷണംനടത്തുന്നത്

വാഹനാപകടത്തിൽ പരിക്കേറ്റകോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്കോയാമോന്റെ ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നുസാരമായി പരിക്കേറ്റ ഇദ്ദേഹത്തെപെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽകുടുങ്ങിയത്തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടിവന്നത്.

2002 മുതൽ  ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്ആംബുലൻസിന്റെ കാലപ്പഴക്കമാണ്വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണംആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുന്നും ഒപ്പമുണ്ടായിരുന്നവർആരോപിച്ചുആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ലകോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ്‌ പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നുംസഹപ്രവർത്തകനായ കിരൺ പറഞ്ഞു.

ഇക്കാര്യം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്ആശുപത്രിയിലെത്തിച്ച്അരമണിക്കൂർ കോയാമോനെ പുറത്തിറക്കാൻ ആയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്കുടുംബത്തിന്റെ  ആരോപണവും പരിശോധിക്കുംഅതേസമയം വാഹനാപകടത്തിൽ സാരമായിപരിക്കേറ്റ കോയാമോൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നുഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച്വിശദമായ റിപ്പോർട്ട് നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം