മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി…
തിരുവനന്തപുരം: ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമംകാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക്ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ്മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരളമുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. തുടർനടപടിയായി ഓഡിറ്റ് മാന്വലുംഅംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കും. റവന്യൂനഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും. *ബാധ്യത ഈടാക്കാൻ റവന്യൂ റിക്കവറി* ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലുംകൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക്നോട്ടീസ് അയക്കും. ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്ട്രേഷൻഐ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന്ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ്രജിസ്ട്രാർക്കായിരുന്നു. എന്നാൽ, മുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33 എ വകുപ്പ്പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്. ബോധപൂർവംകൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടി. ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാൽസർവീസിൽനിന്നു വിരമിക്കുന്ന സബ് രജ്സ്ട്രാർമാർക്ക് ഒരിക്കലും പൂർണമായി ഗ്രാറ്റ്വിവിറ്റിലഭിക്കാറില്ലെന്ന് ഉദ്യേഗസ്ഥർ പറയുന്നു. ഗ്രാറ്റ്വിവിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്. *പരിശോധന ഓഗസ്റ്റുമുതൽ* ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത്പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന് രേഖപ്പെടുത്തിയൊക്കെമുദ്രപ്പത്രവില കുറയ്ക്കാം. ഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർഒറ്റയടിക്ക് കണ്ടെത്തണമെന്നില്ല. എന്നാൽ, ഓഡിറ്റിൽ പിടികൂടും. സംസ്ഥാനത്ത് 315 സബ്രജിസ്ട്രാർ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവിലഈടാക്കിയിട്ടുണ്ടോ, മുദ്രപ്പത്രവില കണക്കാക്കിയതിൽ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവംനിർണയിച്ചതിൽ അപാകമുണ്ടോ, എന്തെങ്കിലും ഇളവ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമാണോതുടങ്ങിയവ പരിശോധിക്കും.
*കർക്കിടക വാവ് ബലി; തിരുനാവായയിൽ ക്രമീകരണങ്ങൾ പൂർത്തിയായി*
തിരുന്നാവായ: തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദക്ഷേത്രത്തിൽ കർക്കിടക ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയുംകൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണങ്ങൾ ചടങ്ങുകൾ നടന്നിരുന്നില്ല. പിതൃമോക്ഷ പൂജകളുംമറ്റ് വഴിപാടുകളും മാത്രം നടത്തി ബലിതർപ്പണം വീടുകളിൽ ആക്കണം എന്ന നിർദ്ദേശമായിരുന്നുക്ഷേത്ര അധികൃതർ നൽകിയത്. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈവർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍കെ പരമേശ്വരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന്അറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. പിതൃതർപ്പണത്തിനായിപതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്. നിളയോട് ചേർന്ന് കിടക്കുന്ന നാവാമുകുന്ദക്ഷേത്രത്തിലാണ് ബലിയർപ്പിക്കാനായി കൂടുതൽ ആളുകൾ എത്താറുള്ളത്.28 ന് പുലർച്ചെ 2 മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുക. ഉച്ചയ്ക്ക് രണ്ട് മണി വരെ ചടങ്ങുകൾനടക്കും. ക്ഷേത്രത്തിലെ പ16 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട്വർഷവും കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമന, സിവിൽഡിഫൻസ് അംഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതപുഴയിൽ വെള്ളം കൂടിയസാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര ത്തിൽ ക്യാമ്പ് ചെയ്യും.വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേകസർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രം അകൃതർ അറിയിച്ചു.
കുഞ്ഞിനെ കാണാൻ ഭർത്താവ് വിദേശത്ത് നിന്നെത്തിയ ഉടനെ ഭാര്യ മരിച്ചു.
കാസർകോട്: കുമ്പളയിൽ കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ഉടനെ ഭാര്യകുഴഞ്ഞുവീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ നഗറിലെ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഗൾഫിൽനിന്ന് കുഞ്ഞിനെകാണാൻ ഭര്‍ത്താവ് നാട്ടിലെത്തി ഉടനെയായിരുന്നു മരണം. പ്രസവാനന്തരം സ്വന്തം വീട്ടിൽആയിരുന്ന സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങിന്ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെവീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചിരുന്നു. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മഞ്ചേശ്വരം മര്ത്തനയിലെഅബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അല്‍ത്വാഫ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിലിട്ട ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു’
കൽപറ്റ: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽഎറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ അറസ്റ്റിലാകുമ്പോൾ കൂടുതൽവിവരങ്ങൾ പുറത്ത്. ഷൈബിൻ അഷ്റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ (28) നിലമ്പൂർ പൊലീസ് വയനാട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കുന്നതിനായിമേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെനിന്ന് ഒളിവിൽപോകാൻശ്രമിക്കുമ്പോഴാണു പിടിയിലായത്._ _ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്ന. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റുപ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടികഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസംരാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെപലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല._ മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായപാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്ഷംചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.
പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
കൊണ്ടോട്ടി: പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വാഴക്കാട് മണന്തലക്കടവ് ആഷിക്കിനെകാണാനില്ലെന്നുകാണിച്ച് കുടുബം വാഴക്കാട് പോലീസ്സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞഒക്ടോബർ 10-ന് ദുബായിലേക്കുപോയ ആഷിക് ഈ മാസം പതിനെട്ടിന് തിരിച്ചുപോന്നതായാണ്വിവരം ലഭിച്ചത്. എന്നാൽ വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുംപരാതിയിൽ പറയുന്നു. വിദേശത്തുനിന്ന് ഫോണിൽ വിളിച്ച് ആഷിക് നാട്ടിലെത്തിയോഎന്നന്വേഷിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായുംകുടുംബത്തെത്തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായുമാണ് പരാതി. അന്വേഷണംആരംഭിച്ചതായി വാഴക്കാട് പോലീസ് പറഞ്ഞു. കരിപ്പൂർ കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റുംനടന്നിരുന്നു. സ്വർണക്കടത്തുസംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താൻഎത്തിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആഷിക് വിദേശത്തുനിന്ന് വന്നിട്ടുണ്ടോ എന്ന്ഇതേവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
തിരുനാവായ കർക്കിടക വാവു ബലി;തിരൂർപോലീസ് അറിയിപ്പ് .
തിരുനാവായ: നവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ നടക്കുന്നതിനാൽതിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതിരാവിലെ 12.00 മണി കടത്തി വിടുന്ന തല്ല അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽപാർക്ക് ചെയ്യാൻ പാടുള്ളതല്ല. അമ്പലത്തിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പട്രോൾ പമ്പിന്സമീപം ഉള്ള ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇരിമ്പിളിയം ക്യഷിഭവനിൽ ഒട്ടുമാവ്, പേര ലേയർ വിതരണം
ഇരിമ്പിളിയം : സംസ്ഥാന സര്‍ക്കാറിന്റെ ഒരു കോടി ഫലവ്യക്ഷത്തൈകള്‍ എന്ന പദ്ധതിയുടെഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒട്ടുമാവ്, പേര ലേയർ എന്നീ തൈകൾവിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റര്‍ വിതരണ ഉദ്ഘാടന കര്മ്മംനിര്വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൈഫുന്നീസ, കൃഷി ഓഫീസര്‍ മഞ്ജു മോഹന്‍ , കൃഷിഅസിസ്റ്റന്റുമാരായ സജീഷ്, സൌമ്യ , ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആവശ്യക്കാർ കൃഷിഭവനിൽ എത്തേണ്ടതാണ്.
തെരഞ്ഞെടുപ്പ് സ്ഥാനാരോഹണം മാതൃകയായി
പുതിയ അധ്യായന വർഷത്തെ ക്രസന്റ് പബ്ലിക് സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ വി ആർ ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ടിംഗ് ഓഫീസറായ ജീജസത്യ വാചകം ചൊല്ലിക്കൊടുത്തു .സ്കൂൾ സെക്രട്ടറി പി എം അഹമ്മദ് കുട്ടി, ട്രഷറർ എം പികരീം,പിടിഎ പ്രസിഡണ്ട് പി എം ഹമീദ്,എന്നിവർ സംസാരിച്ചു .പ്രധാന അധ്യാപകൻ മുഹമ്മദ്വെണ്ണക്കാട് സ്വാഗതവും മിനി നന്ദിയും പറഞ്ഞു.



