കൂറ്റനാട് പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ .

കൂറ്റനാട്:  2021ലെ  പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട്കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ്  സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടവീട്ടുകാര്‍  ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐഅനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെപോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു 

മൂർക്കനാട് ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് U D Fധർണ്ണ നടത്തി.  

ഒരു ദിവസം 500 ൽ പരം രോഗികൾ എത്തുന്ന  ഫാമിലി ഹെൽത്ത് സെന്ററിൽ  ഡോക്ടർമാരെഅധികം നിയമിക്കുക. മരുന്ന് കുറവ് പരിഹരിക്കുക. എന്നീ  ആവശ്യങ്ങൾക്ക് ഉന്നയിച്ച് .UDF മൂർക്കനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  28-07-2022 വ്യാഴം രാവിലെ 10 മണിക്ക്  ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻവശത്ത് ധർണ്ണ നടത്തി.  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ഷഫീഖ്. കൊളത്തൂരിന്റെ അധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് ഉത്ഘാടനം ചെയ്തു.  മുസ്ലിം ലീഗ് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ്   സയ്യിദ് സഹൽ തങ്ങൾ  കെ.പി. ഹംസ മാസ്റ്റർ സി.പി. സെയ്ദ് (RSP) റഹ്മത്തുന്നീസ. ബ്ലോക്ക് മെമ്പർ മൂർക്കനാട് പഞ്ചായത്ത് മെമ്പർമാരായ സക്കീർ കളത്തിങ്ങൽ ,കലമ്പൻ ബാപ്പു  ജമീല. VK.അബ്ബാസ്,നഫല ടീച്ചർ എന്നിവർ പ്രസംഗിച്ചു.  സൈഫു കളത്തിങ്ങൽ   അബു കാത്തിരപ്പാലൻ, ജോർജ്, സൈനു സാഹിബ് കളത്തിങ്ങൽ,  കെ.അറഫ ഉസൈസ്. കെ.വീരാൻ . M.T. ഹംസ മാസ്റ്റർ . നബീൽ . തങ്ങൾ മാനു എന്നിവർനേതൃത്ത്വം നൽകി.. ധർണ്ണക്ക് പഞ്ചായത്ത്  UDF കൺവീനർ കെ.ടി.എ.മജീദ് സ്വാഗതവും MP. മുജീബ് നന്ദിയും പറഞ്ഞു.

തകർന്ന റോഡുകൾ അറ്റക്കുറ്റപ്പണി നടത്തണം. 

 കൊളത്തൂർ -പെരിന്തൽമണ്ണ വളാഞ്ചേരി റോഡും മറ്റും അടിയന്തിരാമായി അറ്റകുറ്റപ്പണി നടത്തിനവീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(ഏഒഡിഎ) ആവശ്യപ്പെട്ടു പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള ആoബുലൻസുകൾക്ക് റോഡിൻ്റെ ശോചനീയവസ്ഥകാരണം ബുദ്ധിമുട്ടും ഗതാഗത തടസ്സവുംസൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻപ്രസിഡണ്ട് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയുംവ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. സി ഐ ഇ ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസുംനൽകി. അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസൽകൊടിയത്തൂർ, കെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട, സി ഐ ഇആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്, മഹല്ല് പ്രസിഡന്റ്‌ കെ സി സി മുഹമ്മദ്അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി സിഅബ്ദുറഹിമാൻ, പ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്, എൻ മുജീബ്റഹ്‌മാൻ സിപി അബ്ബാസ് സാഹിബ്‌, ഇ മൊയിൻ മാസ്റ്റർ, എം പി ടി എ പ്രതിനിധി ഉമൈബാൻ ടീച്ചർ, കെ സിതസ്‌നിബാനു, വി എ റഷീദ് മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറികെ ടി ഹബീബുറഹ്‌മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗുൽഫറാസ് മുഹമ്മദ്,റനമോൾ. ഇ എന്നിവർസംസാരിച്ചു. കമ്മിറ്റി അംഗങ്ങളും പി ടി എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വംനൽകി

പരിസ്ഥിതി സംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി ‘മുക്കുറ്റി’ എന്നപേരിൽ പരിസ്ഥിതി ക്ലബ്‌രൂപീകരിച്ചു.  

ആരോഗ്യകരമായ ഒരു മനുഷ്യസമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായഅന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോകപ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷഭവനിൽദിനാചരണം നടത്തി. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയുംസംരക്ഷിക്കുക എന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രധാന ലക്ഷ്യത്തിൽ ഊന്നിയാണ്പരുപാടി സങ്കടിപ്പിച്ചത്. ലത്തീഫ് കുറ്റിപ്പുറം ഹൃദ്യമായ സംഭാഷണത്തോടെ പരുപാടി ഉദ്ഘാടനംചെയ്തു. ബുദ്ധിപരമായ പരിമിതികൾ നേരിടന്നവരുടെ കൂട്ടായ്മയിൽ തുടങ്ങുന്ന ആദ്യത്തെയക്ഞമാണ് ഇത്തരം തുടക്കങ്ങൾ എന്ന് സ്വാഗതപ്രസംഗത്തിൽ നിഷാദ് അഭിപ്രായപെട്ടു. പരിസ്ഥിതിസംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി 'മുക്കുറ്റി' എന്നപേരിൽ പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു. പരിപാടിക്ക് പ്രദീപ്‌ കുമാർ, മുഹമ്മദ്‌ ഫവാസ്. പി എന്നിവർ ആശംസകൾ അറീച്ചു. പ്രതീക്ഷഭവനിലെമുഴുവൻ താമസക്കാരും ജീവനക്കാരും പരുപാടിയിൽ പങ്കെടുത്തു.

എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ്പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായഎസ്.വി.ഇ.പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) സംരംഭ രൂപീകരണംപൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു. നാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്. ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പദ്ധതിപൂര്‍ത്തീകരണം പ്രകാശനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദസൈബൂനി എന്നിവര്‍ പങ്കെടുത്തു.

ജാസ്മിൻ അർഷദിൻറെ വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിൻറെ അനുമോദനം. 

ഷാർജ പുസ്തക പ്രദർശന മേളയിൽ പ്രകാശനം ചെയ്ത് ബുക്ക്‌ പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിൻഅർഷദിന്റെ ഇംഗ്ലീഷ് വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻറെഅനുമോദനം.  വളയംകുളത്തിൽ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ വെച്ച് ജാസ്മിൻ തൻ്റെ വിവർത്തന പുസ്തകംകൈമാറുകയായിരുന്നു. ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയുംഅഭിനന്ദനങ്ങൾ ജാസ്മിനെ തേടിയെത്തിയിരുന്നു. എണ്ണൂർ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകംഏറേ ശ്രദ്ധേയമാവുകയാണ്. പികെ പാറക്കടവിന്റെ മിന്നൽ കഥകളെയാണ് ജാസ്മിൻ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തത്.ഷാർജ എഴുത്തുകാരൻ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരികഎഴുതിയിരിക്കുന്നത്.പ്രശസ്ത കവി വീരാൻക്കുട്ടിയുടെ കവിതകളെയും ജാസ്മിൻ വിവർത്തനം ചെയ്തിരുന്നു. കേരളത്തിലെ വ്യത്യസ്തമാസികകളിൽ  കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്.  മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിൻ അർഷദ് ചങ്ങരംകുളം സ്വദേശികളായ  അബൂബക്കറിനെയും ജമീർലയുടെയും മകളാണ്.അധ്യാപകനും എഴുത്തുകാരനുമായ അർഷദ്കൂടല്ലൂരാണ് ഭർത്താവ്.

പെരിങ്ങോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം .

പെരിങ്ങോട് - ചാലിശ്ശേരി റോഡിൽ പെരിങ്ങോട് സെൻററിനു സമീപത്തായുള്ള അത്താണിക്ക്സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് മറിഞ്ഞു. ആളപായമില്ല