വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട് സ്വദേശി മരിച്ചു.മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശരത്ത് (30) ആണ് മരിച്ചത്‌ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുരാഗ്‌പരിക്കേറ്റ് ചികിത്സയിൽ.രാത്രി 12.30ന് ആയിരുന്നു അപകടം.
പൂക്കാട്ടിരി – ഒരുമ കൂട്ടായ്മ
റോഡ് ഒരുക്കുന്ന പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ ആദരിക്കലും എടയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറിവിത്ത് വിതരണവും എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.
ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വള്ളിക്കുന്ന് (മലപ്പുറം):പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരിചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം. പേരമകന്‍ ഹരികൃഷ്ണന്‍ ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെപ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരിബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയുംബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെമരണം സംഭവിക്കുകയും ചെയ്തു.
സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽ നഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി.
LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് SSLC +2 വിജയികൾക്കും യൂണിറ്റ് ഭാരവാഹികൾക്കുമുള്ള അനുമോദനം.
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
കുറ്റിപ്പുറം.. ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ്കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥംബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും *ടീം കുറ്റിപ്പുറവും* സംയുക്തമായി *തിരൂർ ജില്ലാആശുപത്രി ബ്ലഡ് സെന്ററിന്റെ* സഹകരണത്തോടെ കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ സന്നദ്ധരക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 41 രെജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്‌തദാനംനടത്തുകയും ചെയ്തു, ക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറം, അഷ്‌കർ കുറ്റിപ്പുറം, അമീർകുറ്റിപ്പുറം, സിദ്ധീഖ് ചെമ്പിക്കൽ, ഡോ. അബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വ. ഫൈസൽ, ഷാജിസ് മുഹമ്മദ്, റഷീദ്, ഫിറോസ് ബാബു, കാസിം, ബഷീർ, മിർഷാദ്, പ്രവീൺ, ബിഡികെ ജില്ല, താലൂക്ക്, ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു
പെരിന്തൽമണ്ണ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രോടെക് എജുക്കേഷൻ ആൻഡ്ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രൊടെക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ യൂനുസ് സലീം, പ്രോടെക് എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ ഫസൽ, അക്കാദമിപ്രിൻസിപ്പൽ ഷുക്കൂർ , അബ്ദുൽ ഹമീദ് (ഡയറക്ടർ മേലാറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്), അബ്ദു റഷീദ്, ഷിജിൽ , അബ്ദുസലാം എന്നിവർ സംബന്ധിച്ചു.
കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി
പെരിന്തൽമണ്ണ: കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി. പെരിന്തൽമണ്ണ ജനത ഹോം വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാട്ടുകൽ സ്വദേശിസലീമാണ് മാതൃകയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ്പണവും നിരവധി രേഖകളും അടങ്ങിയ പേഴ്സ് സലീമിന് ലഭിച്ചത്. ഉടന്‍ തന്നെ സലീം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പേഴ്സില്‍ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റൽ ബില്ലിലെ നമ്പറില്‍ വിളിച്ച്പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞു. കടുങ്ങപുരം സ്വദേശി അഫ്സലിന്റേതായിരുന്നു പേഴ്സ്. പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്സലിന് പേഴ്സ് നഷ്ടമായത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് സലീം പേഴ്സിൻ്റെ ഉടമസ്ഥൻ അഫ്സലിന് പണവുംരേഖകളും അടങ്ങിയ പേഴ്സ് കൈമാറി. മാതൃകപരമായ പ്രവർത്തനം നടത്തിയ സലീമിനെപെരിന്തൽമണ്ണ പോലീസ് അഭിനന്ദിച്ചു.
ഒൻപതും പതിനൊന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിക്ക് 2 ഇരട്ട ജീവപര്യന്തം
പെരിന്തല്‍മണ്ണ : പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലെെംഗികമായി പീഡിപ്പിച്ച രണ്ട്കേസുകളിലായി പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒമ്പതും 11ഉം വയസുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബിനെ (38)യാണ് പെരിന്തല്‍മണ്ണഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാർ ശിക്ഷിച്ചത്. 2016-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഒമ്പതുകാരിയെപീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തല്‍ എന്നിവയിൽ പത്തും, ഏഴും വര്‍ഷങ്ങള്‍തടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ. രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ കമ്പികൊണ്ട്വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം. മറ്റു വകുപ്പുകളിലായി പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും 10,000 രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യകുട്ടികള്‍ക്ക് നല്‍കണം. ഇന്‍സ്‌പെക്ടര്‍മാരായ എ എം സിദ്ദീഖ്, സാജു കെ അബ്രഹാം, ജോബിതോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനു വേണ്ടിസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്ത് ഹാജരായി.
തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെഅതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നുംപ്രതികൾക്കെതിരെ കുറ്റമുണ്ട്. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ്കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട്പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘംകസ്റ്റഡിയിലെടുത്തു.

