ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനംപൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്നരീതിയിലുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ തയ്യാറാക്കുകയും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍വികസിപ്പിക്കുകയും കലാകായിക പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ കളിയിടങ്ങള്‍സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ഉദ്യാനം, മിയാവാക്കി വനം, കുട്ടികളെആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രവേശന കവാടം ക്ലാസ് റൂമുകളില്‍ സംഗീതം പഠിക്കുന്നതിനുംവായനക്കും പ്രത്യേക ഇടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര തലത്തിലേക്ക്ഉയര്‍ത്തി മന്ത്രി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ രാജ്യാന്തര നിലവാരമുള്ള പ്രീ-പ്രൈമറി സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികള്‍നടപ്പാക്കി വരുന്നതായും സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും മാതൃകാ പ്രീ-പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജീന, തിരുമിറ്റക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, പി.ടി.എ. പ്രസിഡന്റ് സി. സച്ചിദാനന്ദന്‍, പ്രധാനാധ്യാപിക എം.സി. സുമയ്യ, ഡിസ്‌നി വേണു, പി.എന്‍. ദിവാകരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കൗതുകം കൊണ്ട് കണ്ണെഴുതിയവൾ പ്രകാശനം ചെയ്തു.
വട്ടംകുളം: സി പി എൻ യു പി സ്കൂൾ അധ്യാപികയും സഹിത്യകാരിയുമായ വിജയ വാസുദേവന്റെമൂന്നാമത്തെ പുസ്തകമായ 'കൗതുകം കൊണ്ട് കണ്ണെഴുതിയവൾ ' എന്ന ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു. എൻ ബി എസ് കോട്ടയം വിതരണം ചെയ്യുന്ന പുസ്തകം വട്ടംകുളം സ്കൂളിൽനടന്ന ചടങ്ങിൽ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ശ്രീ രാമകൃഷ്ണൻ കുമരനെല്ലൂരിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയ കഥകൾ മനുഷ്യ ബന്ധങ്ങളിലെ സ്നേഹവും സൗന്ദര്യവുംഎടുത്തു കാട്ടുന്നതാണെന്ന് ആശംസകൾ അർപ്പിച്ച എടപ്പാൾ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. അധ്യാപകരായ കഥാകാരന്മാരിൽ കാരൂരിന്റെ പരമ്പരയിൽ ഒരു കണ്ണിയാവാൻ വിജയ ടീച്ചർക്കുംകഴിഞ്ഞുവെന്ന് രാമകൃഷ്ണൻ കുമരനെല്ലൂർ അഭിപ്രായപ്പെട്ടു. ടി.വി ശൂലാപാണി, വി ടി നന്ദൻ, പി വിനാരായണൻ, ഇ ശങ്കരൻ, എം മുസ്തഫ, എം ബി ഫൈസൽ, എം എ നവാബ്, പി ഗോപാലകൃഷ്ണൻ, വി പി അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയ വാസുദേവൻ നന്ദി രേഖപ്പെടുത്തി.
മൂക്കുതല ഹൈസ്കൂൾ 82 എസ്എസ്എൽസി ബാച്ച് 40 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടിഒത്തുചേർന്നു –
ചങ്ങരംകുളം: നീണ്ട നാൽപത് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി അവർ ആ നെല്ലിമരച്ചുവട്ടിൽഒത്ത് ചേർന്നു.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ 1982 ലെഎസ്എസ്എൽസി ബാച്ച് വിദാർത്ഥികളാണ് നീണ്ട 40 വർഷങ്ങൾക്ക് ശേഷം പഠിച്ചിറങ്ങിയകലാലയത്തിൽ ഒരിക്കൽ കൂടി ഒത്ത് ചേർന്നത്.തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മാറ്റം സംഭവിച്ചസഹപാഠികളെ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചും സൗഹൃദംപുതുക്കിയുമാണ് സംഗമം അവസാനിച്ചത്
പൊന്നാനി ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം;നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന്കരാറുകാർ .
പൊന്നാനി: ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം കഴിയുന്നു. യാത്രക്കാർകുറഞ്ഞുവരുന്നതിനാൽ നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാർ. ടിക്കറ്റ് നിരക്ക്വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കരാറുകാർ. ടിക്കറ്റ് നിരക്കിൽ35% വർധന ആവശ്യപ്പെട്ട് കരാറുകാർ നഗരസഭയ്ക്ക് കത്ത് നൽകി. ദിവസവും ഇന്ധനച്ചെലവുംതൊഴിലാളി കൂലിയുമടക്കം വൻ തുക ചെലവു വരുന്നുണ്ടെന്നും യാത്രക്കാരുടെയുംവാഹനങ്ങളുടെയും എണ്ണം കുറഞ്ഞതോടെ ഓരോ ദിവസവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നസാഹചര്യമുണ്ടെന്നുമാണ് കരാറുകാർ വ്യക്തമാക്കുന്നത്. അതേസമയം, ഒരു മാസമായി ജങ്കാർ സർവീസ് നിലച്ചതോടെ പുറത്തൂർ, പടിഞ്ഞാറേക്കര–പൊന്നാനിറൂട്ടിലുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ്. വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് സ്ഥിരംയാത്രക്കാർ ദിവസവും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി യാത്രചെയ്യേണ്ട അവസ്ഥയാണ്. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിൽ ഏറെ സൗകര്യപ്രദമായ ജങ്കാർ യാത്ര ഇരുകരകളിലെയും യാത്രക്കാർക്ക്വലിയ ആശ്രയമാണ്. വർഷങ്ങളായി തുടരുന്ന സർവീസ് പെട്ടെന്ന് നിലച്ചത് വലിയ യാത്രാപ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊന്നാനി ഹാർബറിലേക്കെത്തുന്ന പുറത്തൂർ, തിരൂർമേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
ഓൺ ലൈൻ തട്ടിപ്പ് ; കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ .
കൂറ്റനാട് : ഓൺലൈൻ തട്ടിപ്പ് കേസിൽ കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെപ്രതി നൈജീരിയൻ സ്വദേശി റമൈൻഡ് ഉനീയയെ പാലക്കാട് സൈബർ ക്രൈം പൊലീസ് ദില്ലിയിൽ അറസ്റ്റ് ചെയ്തു. 2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ്പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന്പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ്പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണംതട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതിഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ്ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ്അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെമുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
വളാഞ്ചേരി: ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത് അദ്ധ്യക്ഷനായി. 30 വയസ്സിനു മുകളിൽപ്രായമുള്ള നഗരസഭയിലെ മുഴുവൻ ആളുകളെയും നഗരസഭയുടെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേത്യത്തത്തിൽ ആശ വർക്കർ മാർ മുകേന സർവേ നടത്തുകയും. പ്രമേഹം, രക്താതി മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സർവേവഴി സാധ്യമാകുന്നു.പരിപാടിയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കല, കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമ്മാരായ സാബിർ പാഷ, രഞ്ജിത്, ആശ വർക്കർ ശോഭ,സരോജിനി, എം പി ഹാരിസ് മാസ്റ്റർ, സി. പിലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു ......
കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ് വീട്ടമ്മമരിച്ചു*
തവനൂർ: മാതാവും മകനും ബൈക്കിൽ യാത്ര ചെയ്യവേ കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ സ്ത്രീ മരിച്ചു. തവനൂർ സ്വദേശി പുതുപറമ്പിൽ ബാവയുടെ ഭാര്യ ഫാത്തിമ (67)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്2.30ഓടെ മറവഞ്ചേരിയിലാണ് അപകടം. സഹോദരൻ്റെ മകൻ മരിച്ച ആണ്ട് ചടങ്ങിൽ പങ്കെടുത്ത്തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളളമൃതദേഹം കുറ്റിപ്പുറം ഇന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. തവനൂർജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: റജുല, ലത്തീഫ്, റഫീഖ്. മരുമക്കൾ: റംഷി, സീനത്ത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മഴ കനത്തു, ഉൾവനത്തിൽ ഉരുൾപൊട്ടി, 2 മരണം, കനത്ത ജാഗ്രത*
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കൻ കേരളത്തിലാണ് പ്രധാനമായും രാത്രിവൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും സാഹചര്യം രൂക്ഷമായി തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തുംപത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽകുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ്എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക്ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ് അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്രക്ഷപ്പെട്ടു. തലസ്ഥാനത്തടക്കം ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം കല്ലാർ മീൻമുട്ടിയിൽകുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവർ സഞ്ചരിച്ച വാഹനങ്ങൾ നദിയുടെ അക്കരെകുടുങ്ങിപ്പോയിരുന്നു. വിതുരയിൽ വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കല്ലാർ, പൊൻമുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരറിയിപ്പ് വരും വരെ അടച്ചിട്ടിരിക്കുകയാണ്. നെയ്യാർ ഡാമിന്‍റെഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക ജാഗ്രതാനിർദ്ദേശമുണ്ട്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണുംവെള്ളത്തിനടിയിലായിട്ടുണ്ട്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ്ഗതാഗതം തടസ്സപ്പെട്ടു. കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ തോട് കരവിഞ്ഞതിനെ തുടർന്നഒഴുകിപ്പോയ കാറിനെ വടം കെട്ടി നിർത്തി ഡ്രൈവറെ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന്അച്ചൻകോവിലിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മുണ്ടക്കയം എരുമേലി സംസ്ഥാനപാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായിസംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽവെള്ളകയറിക്കൊണ്ടിരിക്കുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെയും സ്പിൽവേ ഷട്ടറുകൾഉയര്‍ത്തിയിട്ടുണ്ട്. കോട്ടയം മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽകുടുങ്ങിയ വിനോദ സഞ്ചാരിയെ അടക്കം രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയപതിനഞ്ചിലധികം പേരെയെയാണ് രക്ഷപ്പെടുത്തിത്. മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞഅലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലര്‍ട്ടാണ്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച്അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായിമഴപെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍നൽകുന്ന മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വനമേഖലയിൽ ഉരുൾപൊട്ടലിനുംസാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിസും നദീ തീരങ്ങളിലും താമസിക്കുന്നവ ജാഗ്രത പാലിക്കണം. പലയിടത്തും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നുംഅറിയിപ്പുണ്ട്.
ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ
കാസർകോട്: വാടകവീടീന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ്അറസ്റ്റിലായതും. കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്‍. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾ. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയംതോന്നി. ഇത് കഞ്ചാവല്ലേ. സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്‍കി. കുമ്പളഇന്‍സ്പെക്ടര്‍ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്‍റെ നേതൃത്വത്തില്‍പൊലീസ് യുവാവിന്‍റെ വാടക വീട്ടിലെത്തി. ടെറസിന്‍റെ മുകളിലെ കൃഷി പരിശോധിച്ച സംഘംഞെട്ടി. പിന്നീട് ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്‍റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റിമണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. ഒന്നല്ല മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.
കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം;നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു
എടപ്പാൾ: കാലവർഷക്കെടുതികളുടേയും മഹാമാരികളുടേയും സംഹാരതാണ്ഡവംനിർമ്മാണമേഖലയെ തകർത്ത് കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ പാടുപെടുന്നതൊഴിലാളികളുടെ തലയിൽ ഇടിത്തീ വീണ പോലെയാണ് കേന്ദ്ര സർക്കാർ പുതിയ നികുതിപരിഷ്ക്കരണത്തിന്റെ (GST ) പേരിൽ വീണ്ടും വീണ്ടും വില വർദ്ധനവ് വരുത്തി കൊണ്ടിരിക്കുന്നത്ഈ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. എ.വി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വി.മോഹനൻഉദ്ഘാടനം ചെയ്തു.എം.വി.ലത്തീഫ് പ്രവർത്തന റിപ്പോർട്ടും ടി.പി. സുബ്രഹ്മണ്യൻ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു.എം.ബി.ഫൈസൽ, കെ.വി.കുമാരൻ, എം.എ.നവാബ്, എം.മുരളീധരൻ, പി.കൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, പി.ബാബു.എന്നിവർ പ്രസംഗിച്ചു.എ.എസ് സുരേഷ്രക്തസാക്ഷി പ്രമേയവും വി.പി.ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹിളായിഎ.വി.മുഹമ്മദ് പ്രസിഡണ്ട്, എം.വി.ലത്തീഫ് സെക്രട്ടറി, കെ.വി.അയ്യപ്പൻ, ട്രഷറർ എന്നിവരെതിരഞ്ഞെടുത്തു.

