വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. 

മാസങ്ങളോളമായി തകരാരിലായ ഇ. പോസ് മെഷീൻ കാരണം റേഷൻ വിതരണ മുടങ്ങി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വൈക്കത്തൂർ റേഷൻ കടക്കു മുമ്പിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാറശ്ശേരി അസ്സനാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യൂത്ത്…

നടൻ മനോബാല അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെ ചെന്നൈയിലായിരുന്നു മരണം. 240 ലേറെസിനിമകളിൽ അദ്ദേഹം വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡസിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനംചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.

*കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നു; വനം വകുപ്പ്*

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽഅരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ളസി​ഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.(Arikkomban back to kerala from tamil nadu) തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മോണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്വനം വകുപ്പ് അറിയിച്ചു.

ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽപക്ഷി ഇടിച്ചതിനെ തുടർന്ന് ചില്ല് തകർന്ന് അപകടം. കോപ്റ്ററിന്റെ മുൻഭാഗത്തെ ചില്ലാണ് തർന്നത്. തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവിൽ നിന്നും മുൾബഗളിലേക്കുള്ളയാത്രാമധ്യേയായിരുന്നു അപകടം.    അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക്നിസാര പരിക്കേറ്റു. ‘ജക്കൂർ വിമാനത്താവളത്തിൽ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽകഴുകൻ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉടൻ ലാൻഡ് ചെയ്തു, എല്ലാവരുംസുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21),  വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21),  വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ്പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ്സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്തസ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ്പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേപരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തിയത്. യുവാവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.

Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു

എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു.. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പി. കമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, കെ. അഷറഫ്, പി. പി. ഹൈദ്രോസ്, വി. ടി. പൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമി, മുഹമ്മദ്‌ കോയ തങ്ങൾ, ടി. കെ. ശുഐബ് എന്നിവർപ്രസംഗിച്ചു. പ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണം, മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനം, മധുരവിതരണം എന്നിവനടന്നു എൻ. അബ്ദുറഹ്മാൻ മൗലവി, കെ. പി. അബൂബക്കർ, എം സിദ്ധീഖ്, കെ. പി. അബ്ദുൽ ബാസിത്ത്വാഫി, പി. മുഹമ്മദ്‌, കെ.മൊയ്‌തീൻ, എൻ. ടി. ഇർഷാദ്, പി. അബൂബക്കർ,ടി. കെ. ബാബു, പി മജീദ്എന്നിവർ നേതൃത്വം നൽകി.. സദർ മുഅല്ലിം എൻ. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, എൻ. ടി. ശിഹാബ് നന്ദിയും പറഞ്ഞു...

Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .

യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച   വി ,വി ശംസുദ്ദീൻ,  യൂസഫ് പി ,പിഅയ്യപ്പൻ, കെ ബാലൻ,കെ .പി മൊയ്തീൻ,  കെ .വി ,അലി, വി .കെ അബ്ബാസ്,  വി .പി കുഞ്ഞാലി, കെ ബഷീർ, ടി ,കുഞ്ഞുമുഹമ്മദ്, സി ,അബ്ദുള്ള, പി ,മൊയ്തീൻ, കെ സെയ്താലിക്കുട്ടി,  വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി   അംഗങ്ങളായി കെ ,വി നാസർ, കെ ,പി യൂനുസ്, മുസ്തഫ വി ,കെ, ഇബ്രാഹിം വി കെ, ഗഫൂർ പി, സിദ്ദീഖ് വി, നിസാർ ഇ ടി, സുബൈർ പി പി, ഖാലിദ് സി.ടി, ബബിനേഷ് എം, മുഹമ്മദ് റഫീഖ് ടി, റഷീദ്സി ,വി, ബഷീർ എം .കെ, കോയ എൻ .ടി, പി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർ, സുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു  .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ  ,ട്രഷറർ വി കെ മുസ്തഫ  ,എന്നിവർ സംസാരിച്ചു.

ഫുട്ബാൾ ഏറെയിഷ്ടം,​ അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്

മലപ്പുറം: "ഫുട്ബാൾ ടൂർണമെന്റല്ലേ, തീർച്ചയായും വരും". കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബാൾടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് സംഘാടകർ ക്ഷണിച്ചപ്പോൾ കുറച്ചുനാളായി അലട്ടുന്നശാരീരികാസ്വാസ്ഥ്യകൾ മാമുക്കോയ മറന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് രണ്ടര മണിക്കൂർ ദൂരമുണ്ട്മലയോരപ്രദേശമായ പൂങ്ങോട്ടേക്ക്. അഭിനയത്തിനൊപ്പം ഫുട്ബാളിനെ കൂടി നെഞ്ചോട് ചേർത്തമാമുക്കോയയുടെ അവസാന പൊതുപരിപാടിയായി അത്.24ന് രാത്രിഒമ്പതിനായിരുന്നുടൂർണമെന്റിന്റെ ഉദ്ഘാടനം. ഇതിന് രണ്ടുദിവസം മുമ്പാണ് മാമുക്കോയയെ ഫോണിലൂടെസംഘാടകർ ക്ഷണിച്ചത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വൈകിട്ട് 5.30ന് തന്നെ മകളുടെ മകനൊപ്പംകാറിൽ പുറപ്പെട്ടു. രാത്രി എട്ടിന് പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയപ്പോൾ കാണികൾ എത്തുന്നതേഉണ്ടായിരുന്നുള്ളൂ. മാമുക്കോയയുടെ വരവറിഞ്ഞ് സ്ത്രീകളും കുട്ടികളും എത്തിയിരുന്നു. ശരീരത്തിന്റെ ക്ഷീണം നടത്തത്തിലോ മുഖത്തോ പ്രകടമാക്കാതെ കാണികളെ അഭിവാദ്യം ചെയ്ത്ഗ്രൗണ്ടിലൂടെ അതിഥികൾക്കുള്ള ഇരിപ്പിടത്തിലേക്കെത്തി. എല്ലാവരോടും കുശലാന്വേഷണം. അഞ്ച്മിനിറ്റിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടെന്ന് മാമുക്കോയ സംഘാടകരോട് പറഞ്ഞു. ഉടനെ,​ ടൂർണമെന്റ് കമ്മിറ്റി സജ്ജമാക്കിയ ആംബുലൻസിൽ എട്ട് മിനിറ്റു കൊണ്ട് വണ്ടൂർ നിംസ്ആശുപത്രിയിലെത്തിച്ചു. സ്റ്റേഡിയത്തിൽ നിന്ന് ആശുപത്രിയിലെത്തുംവരെബോധരഹിതനായിരുന്നില്ലെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ നീലേങ്ങാടൻ പറഞ്ഞു. നിലഗുരുതരമായതോടെ രാത്രി ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്കൊണ്ടുപോവുകയായിരുന്നു.

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; എ എസ് ഐ അറസ്റ്റിൽ

ഒറ്റപ്പാലം : പണം ഇരട്ടിപ്പിച്ച്‌ നൽകാമെന്ന്‌ വാഗ്‌ദാനം നൽകി 93 പവൻ സ്വർണവും പണവും വാങ്ങിവഞ്ചിച്ച കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റിൽ. മലപ്പുറംതവനൂർ മനയിൽ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽസ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലംസ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ്ഒറ്റപ്പാലം സ്വദേശിയിൽ നിന്ന്‌ പണം വാങ്ങിയത്‌. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന്‌ ലക്ഷം രൂപനൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ്‌ നൽകിയാണ്‌ പഴയന്നൂർ സ്വദേശിനിയെകബളിപ്പിച്ചത്‌.   നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെയാണ് ഇരുവരും ഒറ്റപ്പാലം പൊലീസിൽ പരാതിനൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ്രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളാഞ്ചേരി സ്‌റ്റേഷനിലെഎഎസ്ഐയായ ആര്യശ്രീയെ സസ്‌പെൻഡ്‌ ചെയ്‌തായും പൊലീസ് അറിയിച്ചു.