നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിൽ കൂട്ടബലാൽസംഗംതെളിഞ്ഞെങ്കിലും ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാൽസംഗകേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഏഴും എട്ടും പ്രതികളെവെറുതെവിട്ടു. ഗൂഡാലനോചന കുറ്റം തെളിക്കാനാവാത്തതിനാലാണ് ദിലീപ് ഉൾപ്പെടെയുള്ളവരെവെറുതെ വിട്ടത്.
എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്.
സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാപ്രതികളും കോടതിയിലെത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പിഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ്കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.










