കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠ നേടിയ അഭിനേത്രി കവിയൂർപൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുറച്ച് നാളായി സിനിമയിൽനിന്നും അകന്നുകഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ. കരിമാളൂരിലെ വസതിയിൽവിശ്രമജീവിതത്തിലായിരുന്നു. ഏകദേശം 700ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1962ൽശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. കൊട്ടാരക്കരശ്രീധരൻനായർ രാവണനായപ്പോൾ മണ്ഡോദരിയായാണ് പൊന്നമ്മ എത്തിയത്. 1965ൽ തൊമ്മന്റെമക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായുള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെയടക്കം അമ്മയായി വെള്ളിത്തിരയിലെത്തിയ പൊന്നമ്മ ആ വേഷത്തിലൂടെമലയാളിയുടെ ഉള്ളിൽ ചിരപ്രതിഷ്‌ഠ നേടി.
CultureSeptember 20, 2024










