എടപ്പാൾ: ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിക്കും ശിവനും കർപ്പൂരാദി ദ്രവ്യകലശം ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള ദിനങ്ങളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരും വേദജ്ഞരും മറ്റ് ആചാര്യൻമാരും പങ്കെടുക്കും. ലോക ക്ഷേമം കൈവരുത്തുക എന്നതാണ് ഈ കർമ്മങ്ങളിലൂടെയുള്ള ലക്ഷ്യം. ആഗസ്റ്റ് 26 ഒന്നാംദിനത്തിൽ മഹാഗണപതി ഹോമത്തോടെ തുടക്കമാവും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടിപടിഞ്ഞാറേക്ക് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പൂജകൾ നടക്കും.
കുളങ്കര ഭഗവതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിശദീകരണ യോഗത്തിൽ ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി, യു.പിപുരുഷോത്തമൻ, നെഡഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, ഭാസ്ക്കരൻവട്ടംകുളം, വേദപുരത്ത് സത്യനാരായണവാര്യർ, കരാട്ട് സദാനന്ദൻ, കുട്ടികൃഷ്ണൻ നായർ, ബാലൻവട്ടംകുളം, ബാലാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.










