തിരൂർ: തിരൂർ ബീവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്താണ് മാധ്യമപ്രവർത്തകനെ ആക്രമിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ടിസിവി ക്യാമറമന് നേരെമദ്യപിച്ചെത്തിയ യുവാവ് അക്രമിച്ചത്.തിരൂർ ബീവറേജ് പരിസരത്ത് വ്യാഴാഴ്ച ഉച്ചയോടെ നടന്നഅക്രമത്തിന് ശേഷമാണ് വൈകീട്ടോടെ മാധ്യമ പ്രവർത്തകനെ ആക്രമിക്കുന്നത്. സംഭവത്തിൽപറവണ്ണ സ്രദേശി കമ്മാക്കാൻെറ പുരക്കൽ യൂസഫ്,കാഞ്ഞിരകുറ്റി സ്വദേശി വടക്കേകാരണംവളപ്പിൽ നിസാഫ് എന്നിവർ അറസ്സിലായി.
പ്രതികളെ ബീവറേജ് പരിസരത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.പ്രതികളെ വെള്ളിയാഴ്ചരാത്രിയോടെയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികുടാനുണ്ട്.സി.ഐ എം.ജെജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്,സിപിഒ ഉണ്ണികുട്ടൻ,ഹരികുമാർ,സിപിഒജിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.









