മലപ്പുറം: ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നസംഘത്തിലെ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളംരൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടു വരുന്നഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കിയാണ് വിൽപന.
വയനാട് മേപ്പാടി സ്വദേശി പാമ്പനാൽ ബാബു സെബാസ്റ്റ്യൻ (51), അങ്ങാടിപ്പുറം വലമ്പൂർ സ്വദേശികൂരിമണ്ണിൽ സിദ്ദീഖ് (52) എന്നിവരാണ് 1.020 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. ആന്ധ്രയിൽ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ വച്ച്വാറ്റിയെടുത്തുണ്ടാക്കുന്ന ഹാഷിഷ് തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേനആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തെത്തിച്ചു കൊടുക്കുന്ന മലയാളികളുൾപ്പടെയുള്ള സംഘംപ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായുംജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഗ്രാമിന് അയ്യായിരം മുതൽ പതിനായിരംരൂപ വരെ വിലവരുന്ന പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ളമയക്കുമരുന്നിനത്തിൽ പെട്ട ഹാഷിഷ് ആണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കി വിൽപ്പനനടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സിദ്ദീഖുംസെബാസ്റ്റ്യനും ആന്ധ്രയിൽ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും ബാബുസെബാസ്റ്റ്യന്റെ പേരിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയകേസുണ്ട്. ആ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
ജില്ലയിലെ പൊലീസിന്റെ വലിയ ലഹരിമരുന്ന് വേട്ടയിലൊന്നാണെതെന്നും സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് വിവരം ശേഖരിച്ച് വരികയാണെന്നും ഡിവൈഎസ്‌പി എം.സന്തോഷ് കുമാർഅറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സി ഐ. സി. അലവി, എസ് ഐ. സി. കെ. നൗഷാദ്, ജൂനിയർ എസ്‌ഐ.ഷൈലേഷ്, എഎസ്ഐ. ബൈജു, എന്നിവരും ജില്ലാആന്റിനാർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണകോടതിയിൽ ഹാജരാക്കി .









