അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു.
മലപ്പുറം: ബൈക്ക് മോഷ്ടാവ് 11 മാസത്തിനു ശേഷം പിടിയില്‍. കഴിഞ്ഞ വര്‍ഷ, സെപ്റ്റംബര്‍ 18ന്തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ഒരാള്‍ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാം (32)നെയാണ് പ്രത്യേകഅന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തിവ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ലഹരികടത്തിനും കേസ് നിലവില്‍ ഉണ്ട്. മലപ്പുറംജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രതിപ് എന്നിവരുടെനേതൃത്വത്തില്‍ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്, എസ്.സി.പി.ഒനവീന്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അരിമ്പൂരിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതിയെകണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി
അരിമ്പൂർ: നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട്തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളി(58) യെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്ശേഷമാണ് സംഭവം നടന്നത്. നാലാംകല്ലിലുള്ള സാന്ദ്ര സൂപ്പർ മാർക്കറ്റിൽ വച്ച് അക്രമം നടക്കുന്നസമയത്ത് ഷേർളി മാത്രമാണ് ഉണ്ടായിരുന്നത്. കടയുടമ പുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വച്ചായിരുന്നു സംഭവം. പ്രസന്റേഷൻ ഐറ്റം ചോദിച്ചെത്തിയവ്യക്തി മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നും സംഭവശേഷം എത്തിയ നാട്ടുകാരോട് ഷേർളി പറഞ്ഞു. കവർച്ചാ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടാത്തത്ദുരൂഹതയാകുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽഅന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പാലക്കാട് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു .
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎംലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ്ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണിഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ്സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ഗുരുതരമായിപരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുഎന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണിഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
തിരൂരിൽ മാധ്യമപ്രവർത്തകനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.*
തിരൂർ: തിരൂർ ബീവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്താണ് മാധ്യമപ്രവർത്തകനെ ആക്രമിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ടിസിവി ക്യാമറമന് നേരെമദ്യപിച്ചെത്തിയ യുവാവ് അക്രമിച്ചത്.തിരൂർ ബീവറേജ് പരിസരത്ത് വ്യാഴാഴ്ച ഉച്ചയോടെ നടന്നഅക്രമത്തിന് ശേഷമാണ് വൈകീട്ടോടെ മാധ്യമ പ്രവർത്തകനെ ആക്രമിക്കുന്നത്. സംഭവത്തിൽപറവണ്ണ സ്രദേശി കമ്മാക്കാൻെറ പുരക്കൽ യൂസഫ്,കാഞ്ഞിരകുറ്റി സ്വദേശി വടക്കേകാരണംവളപ്പിൽ നിസാഫ് എന്നിവർ അറസ്സിലായി. പ്രതികളെ ബീവറേജ് പരിസരത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.പ്രതികളെ വെള്ളിയാഴ്ചരാത്രിയോടെയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികുടാനുണ്ട്.സി.ഐ എം.ജെജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്,സിപിഒ ഉണ്ണികുട്ടൻ,ഹരികുമാർ,സിപിഒജിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പൊന്നാനി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട്ബാലകൃഷ്ണന്റെയും ജയശ്രിയുടെയും മകന് ഷിജില്‍(32) ആണ് മരിച്ചത്. ഒമാനിലെ കസബില് ഈമാസം ഒമ്പതിനായിരുന്നു അപകടം നടന്നത്. ഒരുപാട് നാളായി ഒമാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജില്ഓടിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: അമൃത, മകള്‍: ശിവാത്മിക.
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഹൃദയാഘാതം മൂലം മരണപ്പെട്ടു .
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 38 വയസ്സായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. കോഴിക്കോട്കോവൂർ സ്വദേശിയാണ്.
തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂർണമായും തകർന്നു –
തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾകൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽനിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സിബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചുകയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.
സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ കരൂപടന്നസ്വദേശിനി അഫ്സാനയാണ് മരിച്ചത് .
സംഭവത്തില്‍ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ്ചെയ്തു. കടുത്ത സ്ത്രീപീഡനത്തെ തുടര്‍ന്നാണ് 21കാരിയായ യുവതി ആത്മഹത്യ ചെയ്തതെന്നകണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്ളാറ്റില്‍ വെച്ച് അഫ്സാന ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിതിഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഫ്സാന മരിച്ചു. നേരത്തെ തന്നെ യുവതിയുടെആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ഭര്‍ത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ്ചെയ്തു.



