എടപ്പാൾ: തവനൂർ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി. എം.എൽ.എഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിട്ട് 41 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടി കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറംജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഗഫൂർ, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂളുകൾ, അംഗീകൃത ഗ്രന്ഥശാലകളിൽനിന്നുള്ള ഭാരവാഹികൾ ലൈബ്രറിയേറിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരികപ്രവർത്തകർ പങ്കെടുത്തു. കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥാലയം സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതംപറഞ്ഞു.
ഐഎൻടിയുസി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു
പൊന്നാനി: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിലെ ജനവിരുദ്ധ നടപടികളിൽപ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു. ബജറ്റിലെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചകോൺഗ്രസുകാരുടെ പേരിൽ മാത്രം കേസെടുക്കുന്ന പൊന്നാനി പോലീസ് ബിജെപി, സി പി എംപ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉദ്ഘാടനംചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി പ്രസിഡണ്ട് കെജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ,കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജയൻ അറക്കൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻപൊന്നാനി, ടി പി ചന്ദ്രൻ, യൂസഫ് ഷാജി, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, പിടി നാസർ, അലികാസിം, ശിവദാസൻ, ശ്രീകല, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി
എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയുംവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെണ്ടയ്ക്ക, പയർ, വഴുതനങ്ങ,മുളക്, വെള്ളരി, തക്കാളി, ചീര എന്നിവയുടെ വിളവെടുപ്പാണ്നടത്തിയത്. കേരള സർക്കാരിന്റെ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് പിടിഎ യുടെനേതൃത്വത്തിൽ ജൈവ പച്ചക്കറിയുടെ കൃഷി നടത്തുന്നതിനും വിളവെടുപ്പിനും പിടിഎ തീരുമാനിച്ചത്. വിളവെടുപ്പ് പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെഎം അബ്ദുൽ ഗഫൂർ പ്രധാനാധ്യാപിക സരോജിനി ടീച്ചർ ശ്രീജില ടീച്ചർ പിടിഎ എക്സിക്യൂട്ടീവ്അംഗം നിഷ, വിനീത മറ്റു അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന് നേതൃത്വം നൽകി. ഇനിയുംതുടർന്നങ്ങോട്ട് കൂടുതൽ നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുമെന്ന് പി ടി എ പ്രസിഡന്റ്അഡ്വക്കറ്റ് കബീർ കാരിയാട്ട് അറിയിച്ചു.
കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.
കരിപ്പൂർ: ജിദ്ദയിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറംസ്വദേശിയിൽനിന്നും സ്വർണം പിടിച്ചു. മുത്തീരി സ്വദേശിയായ ചേനാട്ടുകുഴിയാൻ അൻവർസാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വിലവരുന്ന 1061 ഗ്രാം സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചത്. സ്വർണമിശ്രിതം നിറച്ച നാല് കാപ്സ്യുളുകൾ സാദിഖ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക്ശിക്
ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്.* പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു.* *ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട്തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികംഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.* *ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന്മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേകസംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത്അറ്റകുറ്റപ്പണികള്‍ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.* *വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈസമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന്പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണംനാട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണംമുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട്പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയുംഅടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.*
ചുവട് 2023 കുടുംബശ്രീ സി.ഡി.എസ് വാർഷികം ആഘോഷിച്ചു.
എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡ് 13 ചുവട് 2023 കുടുംബശ്രീ എ.ഡി.എസ് വാർഷികം പൂക്കാട്ടിരി വി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. വാർഷികം എടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഹസീന ഇബ്രാഹിം നിർവഹിച്ചു, മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : കെ കെ രാജീവ് മാസ്റ്റർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീമതി : സരോജിനി വാർഡ് മെമ്പർ ശ്രീമതി : സി.ടി ദീപ എന്നിവർ ആശംസ അർപ്പിച്ചു, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ഉദ്യോഗസ്ഥ ശ്രീമതി : ദീപ സ്ത്രീ സമത്വം എന്ന വിഷയത്തെഅധികരിച്ച് ക്ലാസ് എടുത്തു, മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ, അയൽ കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ് , ബാലസഭകൾ, എന്നിവരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.. സിഡിഎസ് മെമ്പർ ശ്രീമതി : ജസീല സ്വാഗതവും എ.ഡിഎസ് ചെയർപേഴ്സൺ ശ്രീമതി : ശ്രീലക്ഷ്മി അധ്യക്ഷതയും വഹിച്ചു
കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ്പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന്എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണംപിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും. വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത്കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പംകാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെപിന്തുടരുകയായിരുന്നു. എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയുംഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന്പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാംപുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ്പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട്നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെസ്വർണക്കടത്ത് കേസാണിത്.
വിദ്യാർത്ഥിയുടെ നല്ല മനസിന് വാർഡ് മെമ്പറുടെ സമ്മാനം
ചങ്ങരംകുളം: സഹപാഠിയായ സുഹൃത്തിനു ടൂറിനുപോകാൻആഗ്രഹമുണ്ടെങ്കിലുംപൈസയില്ലെന്നറിഞ്ഞു തന്റെ രക്ഷിതാവിൽ നിന്ന് പൈസവാങ്ങി ടൂറിനു കൂടെ കൂട്ടിയ അമീന്റെ നല്ലമനസിന് വാർഡ് മെമ്പറുടെ സ്നേഹസമ്മാനം.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നലാം ക്ലാസിൽ പഠിക്കുന്ന ഇടശ്ശേരി വളപ്പിൽ ബഷീർ ഫൗസിയ ദമ്പതികളുടെ മകൻ അമീൻ ആണ് സഹപാഠിയുടെ ആഗ്രഹംസഫലീകരിക്കാൻ പിതാവിന്റെ സഹായം തേടിയത്.സംഭവം അറിഞ്ഞതോടെ വാർഡ് മെമ്പർ തസ്നീംഅബ്ദുൽ ബഷീർ സ്കൂളിൽ ചെന്ന് അമീന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും സ്നേഹ സമ്മാനംകൈമാറുകയുമായിരുന്നു.സഹജീവികളോടും സമൂഹത്തോടും ഉള്ള സ്നേഹവും കടമയും മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന അമീൻ എന്ന കുട്ടിമാതൃകാപ്രവൃത്തിയെ മുതിർന്നവർ പോലും കണ്ട് പഠിക്കേണ്ടതാണെന്നും വാർഡ് മെമ്പർ പറഞ്ഞു.
കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.
കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…
പ്രവാസിയുടെ ഭാര്യയ്ക്ക് എം ഡി എം എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീടിന്റെ ഓട്പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ.
മലപ്പുറം : സിന്തറ്റിക് മയക്കുമരുന്ന്നായ എം ഡി എം എ നല്‍കി മയക്കിയ ശേഷം പ്രവാസിയുടെഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരിപോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ്കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെവീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരിനല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന്ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ്ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലുംവിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെപഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ്സാഹസികമായി പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിപി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.










