അയ്യൂബി സ്കൂള്‍;പത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമായി .

പടിഞ്ഞാറങ്ങാടി: സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂളില്‍ പത്ത് നൂതന പദ്ധതികളുടെ ഗ്രാന്‍റ്ലോഞ്ചിംഗ്  സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. പുതിയ കാലത്തെ വിദ്യാഭ്യാസ, സാങ്കേതിക, തൊഴില്‍ സാധ്യതകളിൽ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇന്ന് ഉച്ചക്ക് 2മണിക്ക്അയ്യൂബി എജ്യുസിറ്റിയിൽ വെച്ച് നടന്ന പ്രോഗ്രാലായിരുന്നു പദ്ധതികളുടെ ഔപചാരിക ലോഞ്ചിംഗ്നിര്‍വ്വഹിച്ചത്‌.  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കോഡിംഗ്, സ്കൂള്‍ ആപ്പ്, അക്കാദമിക്ക് എക്സലന്‍സിനുവേണ്ടിയുളള നൂതന പ്രോഗ്രാം, മാർഷ്യല്‍ ആര്‍ട്സ്, സ്പോര്‍ട്സ് അക്കാദമി, ഗെയിംസ് ട്രൈനിംഗ്, സ്പീക്ക് മാസ്റ്റേഴ്സ് ക്ലബ്ബ്, ക്രിയേറ്റീവ് സ്കൂള്‍, സൂപ്പര്‍ ഇംഗ്ലീഷ് എന്നീ പത്തിന പദ്ധതികളുടെലോഞ്ചിംഗ് ആണ് മന്ത്രി നിര്‍വ്വഹിച്ചത്‌.  ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന എമര്‍ജിംഗ് അയ്യൂബി എന്ന കാമ്പയിനിന്‍റെ ഔദ്യോകികഉദ്ഘാടന കര്‍മ്മം കൂടിയായിരുന്നു മന്ത്രി നിർവഹിച്ചത് സി ബി എസ് ഇ പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പത്തൊൻപത്  വിദ്യാർഥികളെയും ഫസ്റ്റ് ക്ലാസ്നേടിയ പന്ത്രണ്ട് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങളിലും എ പ്ലസ് നേടിയ പന്ത്രണ്ട്  അയ്യൂബി പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. എജ്യുസിറ്റി പ്രിസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍, വാര്‍ഡ്മെമ്പര്‍മാര്‍ മുഹമ്മദ് ഫവാസ്, അബുട്ടി, എന്നിവര്‍ സംബന്ധിച്ചു.

പെരിന്തൽമണ്ണയിൽ വീണ്ടും പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളംപിടിച്ചെടുത്തു .

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ  വീണ്ടും വൻ കുഴൽപ്പണ വേട്ട  വാനിൽ കടത്തുകയായിരുന്ന1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽകുഴൽപ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവിഎന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എന്നിവർ നടത്തിയ വാഹന പരിശോധനയ്ക്കിടെ പാതായിക്കര തണീർ പന്തലിൽ വെച്ചാണ് പണംപിടികൂടിയത് പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽക്കോടിയോളംരൂപ കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട്നൽകും. സി.പി.ഒ. ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡുംചേർന്നാണ് വാഹന പരിശോധന നടത്തിയത്.

കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു.

ചങ്ങരംകുളം: കാലാവർഷക്കെടുതിയിൽ കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെചുറ്റുമതിൽ തകർന്നു.പലവട്ടം മതിലിന്റെ ശോചനീയ അവസ്ഥ പഞ്ചായത്ത്‌ അധികൃതരുടെശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്കൂൾസമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായെങ്കിലും മതിലിന്റെ ബാക്കിയുള്ള ഭാഗംതകർച്ചയുടെ വക്കിൽ ആണെന്നും ഉടൻ പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം .

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .

പെരിന്തൽമണ്ണ, ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) പെരിന്തൽമണ്ണ മേഖലകമ്മിറ്റിയും എം ഇ. എസ് മെഡിക്കൽ കോളോജ് (പെരിന്തൽമണ്ണ) ഹോസ്പിറ്റലും സംയുക്തമായിരക്ത ദാന ക്യാമ്പ് സംഘടപ്പിച്ചു കൊളത്തൂർ സബ് ഇൻസ്പെക്ടർ ചന്ദ്രൻ കെ. പി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു, എം. ഇ. എസ് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ ഓഫീസർ പോൾസൺ ജോസ് , ലാബ് ഇൻ-ചാർജ്ലിനിമോൾ പോൾ, പി. ആർ. ഓ ഉസ്മാൻ ചാത്തോലി , നിഖിൽ വെങ്ങാട്, ജോണി വർഗീസ് എന്നിവർസംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി .

വളാഞ്ചേരി : കാർത്തല എ എൽ പി സ്കൂൾ കുഞ്ഞിപ്പ മെമ്മോറിയൽ യൂപി സ്കൂൾ 1990-2000 ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി കാർത്തല എൽ പി സ്കൂളിൽ വെച്ച് നടന്നപരിപാടി വളാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹീം മാരാത്ത്   ഉദ്ഘാടനം ചെയ്തു.   റിയാസ് അതവാനാട് അധ്യക്ഷത വഹിച്ചു. സഹ പാഠികളായിരുന്നവരിൽപ്രയാസമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാൻ സംഗമം ഐക്യകണ്ഠേനെതീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ ബഷീറ നൗഷാദ് അധ്യാപകരായ  പവിത്രൻ,മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു, പൂർവ്വ വിദ്യാർത്ഥികളായ ഇബ്രാഹീം, മുഹ്സിൻവടക്കുംമുറി, റിയാസുദ്ധീൻ കെ എം, ഫൗസിയ, സാജിറാ, എന്നിവർ സംസാരിച്ചു,  അരുൺ, ഹക്കീം, അൻസാർ ബാബു, അമീർ അലി,മുസ്ഥഫ നടു വഞ്ചേരി, നൗഫൽ, സുജല, പ്രജിത, ദിവ്യ എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.

കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതംതടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറിചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തും. ഗാന്ധിധാമില്‍നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലുംനിര്‍ത്തിയിട്ടിരിക്കുകയാണ്. *നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍* മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും(06602) കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും .

നാടുകാണി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

നിലമ്പൂർ: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാടുകാണി ചുരത്തില്‍ഗതാഗത നിയന്ത്രണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രികാല യാത്രക്കാണ് നിയന്ത്രണംഏര്‍പ്പെടുത്തിയത്. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാറാണ് ഉത്തരവിട്ടത്. വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ വഴിക്കടവ് ആനമറിയില്‍ പൊലീസ് ക്യാമ്ബ് ചെയ്യും. നാടുകാണി ചുരം ഉരുള്‍പൊട്ടല്‍ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി. 

*പൊന്നാനിയിൽ വലനിറയെ കിളിമീൻ; പക്ഷെ പ്രതീക്ഷ തകർത്ത്‌ കാലാവസ്ഥ 

പൊന്നാനി:ട്രോളങ്‌ നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക്വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. പ്രതീക്ഷയേകി കിളിമീൻ കൊട്ടനിറച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ബോട്ടുകൾ തീരമണഞ്ഞു. മത്സ്യ ലഭ്യതയനുസരിച്ച്രണ്ടും മൂന്നും ദിവസം ആഴക്കടലിൽ തങ്ങേണ്ടതായിരുന്നു ഇവ.   52 ദിവസത്തെ ട്രോളിങ് നിരോധം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ആഴക്കടൽ ലക്ഷ്യമാക്കിതുഴയെറിയാനുള്ള ഒരുക്കത്തിനിടെയാണ് രാത്രിയിൽ ഫിഷറീസിൽനിന്ന് കാലാവസ്ഥാ മുന്നറിയിപ്പ്വന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമായതിനാൽ പുലർച്ചെ ഒന്നോടെ ബോട്ടുകൾ കടലിലേക്ക്‌പുറപ്പെട്ടു. കിളിമീൻ വലനിറച്ചെങ്കിലും അന്തരീക്ഷം ഇരുണ്ടതോടെ   മടങ്ങി. ഉച്ചയ്‌ക്കുശേഷം ചെറുതുംവൈകിട്ടോടെ വലിയ ബോട്ടുകളും തിരിച്ചെത്തി. ആദ്യമെത്തിയ ബോട്ടുകളിലെ മത്സ്യത്തിന് നല്ല വിലകിട്ടി. കൊട്ടയ്‌ക്ക് 3200 രൂപയ്‌ക്കാണ്‌ വിറ്റത്‌. വൈകിട്ടോടെ 2600 രൂപവരെയായി.   ട്രോളങ്‌ നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക് വലയെറിഞ്ഞമത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. 

കേരള ക്ഷേത്രകലാ അക്കാദമി അവാർഡ് നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ 

അനുഷ്ഠാന കലയായ കളമെഴുത്തു പാട്ടിനെ ശില്പശാലകളിലൂടെ ജനകീയമാക്കുന്ന കലാകാരൻകടന്നമണ്ണ ശ്രീനിവാസന് 2021 ലെ കേരള ക്ഷേത്രകലാ അക്കാദമി യുവ പ്രതിഭ പുരസ്കാരം.7500 രൂപയും പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കളമെഴുത്തു പാട്ടിനെ ജാതിമതവ്യത്യാസമില്ലാതെ പരിചയപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനും   അശ്രാന്ത പരിശ്രമം ചെയ്യുന്നശ്രീനിവാസൻ 149 കളംപാട്ട് ശില്പശാലകൾ പൂർത്തിയാക്കിയിട്ടുണ്ട്.കലയെ പരിചയപ്പെടാനും, അടുത്തറിയാനും ജാതിമത വിഭാഗീയതയുടെ ആവശ്യമില്ല എന്നും,ഈയൊരു ചിന്തയാണ് തൻറെകളംപാട്ട് ശില്പശാലകൾക്കു പിന്നിലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കളമെഴുത്ത് പാട്ടിനും,കളംപാട്ട്ശില്പശാലകൾക്കും കിട്ടിയ പരമോന്നത ബഹുമതികളിൽ ഒന്നാണ് ക്ഷേത്രകല അക്കാദമി പുരസ്കാരംഎന്നും,ഈ പുരസ്കാരം തിരുമാന്ധാംകുന്നിലമ്മയ്ക്കും ഗുരുനാഥന്മാർക്കും സമർപ്പിക്കുന്നു എന്നുംശ്രീനിവാസൻ പറഞ്ഞു.

അഫ്ളലുൽ ഉലമ പാസായ അമൃതയെ ആദരിക്കാൻ കൈപ്പുറം അബ്ബാസ് എത്തി.

തൃത്താല: കരിങ്ങനാട് സലഫിയ്യ അറബിക്ക് കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ അഫ്ളലുൽഉലമ പാസായ തൃത്താല തെക്കേപ്പാട്ട് വീട്ടിൽ അമൃതയെ ആദരിക്കാൻ പരിസ്ഥിതി പ്രവർത്തകൻകൈപ്പുറം അബ്ബാസ് എത്തി അറബിക്ക് ടീച്ചറാകാനാണ് അമൃതയുടെ ആഗ്രഹമെന്ന് വീട്ടുകാർഅബ്ബാസിനോട് പറഞ്ഞു. തൃത്താല ഗവൺമെന്റ ആശുപത്രിക്ക് സമീപത്തെ അമൃതയുടെ വീട്ടിലെത്തിഉപഹാരം നൽകി അബ്ബാസ് അമൃതയെ ആദരിച്ചു.  അമ്മ സുനിത,അച്ചൻ ബ്രജീഷ് കുമാർ.