ചങ്ങരംകുളം: തെരുവ് നായകളുടെ ആക്രമണത്തിൽ ചിയ്യാനൂരിൽ മൂന്ന് ആടുകൾക്ക് പരിക്കേറ്റു.ചിയ്യാനൂർ വെട്ടെക്കരൻ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പിലാവളപ്പിൽ ബഷീറിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവ് നായകൾ കൂട്ടത്തോടെ അക്രമിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പത്തിലതികം വരുന്ന നായകൾ ആടുകളെ അക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആടുകളുടെ ജീവൻ രക്ഷിച്ചത്.പരിക്കേറ്റ ആടുകളെ ആലംകോട് മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മൂന്ന് ആടുകൾക്കും നായകളുടെകടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരു ആടിന്റെ നില അൽപം ഗുരുതരമാണ്.
ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയുംകുടുംബത്തിനെയും ആദരിച്ചു.
എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയഹരിതകർമ്മസേന പ്രസിഡന്റ് ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ചമാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കിചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.
സഹകരണ വാരാഘോഷം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
ചങ്ങരംകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. പൊന്നാനിഅസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി അസ്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വി.പി സിന്ധു, പ്രോഗ്രാംകണ്‍വീനര്‍ പി.പി യൂസഫലി, പി.വിജയന്, സിദ്ധീഖ് പന്താവൂർ, സര്‍ക്കിള്‍ സഹകരണ യൂണിയന്അംഗങ്ങളായ കെ.കെ കൊച്ചുണ്ണി, മോഹനന് കുറ്റീരി, സി രവീന്ദ്രന്, പി.രാജാറാം, എ.കെ അലി, പി.സവിത, സോമവര്‍മ, വി മുഹമ്മദ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പൊന്നാനി സഹകരണ സര്‍ക്കിള്‍ വാരഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന്ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘടാനം ചെയ്യും.
കെ.സുധാകരൻ രാജിയ്ക്ക്, രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെസുധാകരൻ. വയനാട് എംപി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നുംപ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവിനൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. അടിക്കടി സുധാകരന് നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്ഗ്രസിലുംയുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകംപരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്നപൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലുംസുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന്ന്യായീകരിക്കാന് സുധാകരന് ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്തപ്രതിഷേധത്തിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെകഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയംനടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതരനിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയസതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നുംഅറിയിച്ചിട്ടുണ്ട്. കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ്രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽസമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയസാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ചയായേക്കും.
തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുമരനല്ലൂർ : തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം വർധിക്കുന്നത്ക്ഷീരകർഷകർക്കു തിരിച്ചടിയാകുന്നു. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെഅസ്വസ്ഥരാക്കുന്നു.മുഴകൾ പൊട്ടി വ്രണങ്ങളിൽ അണുബാധയുണ്ടാവാനും പഴുക്കാനുമുള്ളസാധ്യതയും കൂടുതലാണ്. മുറിവുണങ്ങി പൂർവസ്ഥിതിയിലെത്താൻ ചികിത്സയ്ക്ക് വലിയ തുകതന്നെ കർഷകർ കണ്ടെത്തേണ്ട സാഹചര്യമാണ്. അസുഖം വന്ന പശുക്കളിൽ പാലുൽപാദനത്തിൽഗണ്യമായി കുറവു വരുന്നുണ്ട്. ഇതും കർഷകർക്ക് വലിയ തിരച്ചടിയാണ്.വായുവിലൂടെയുംപകരുന്നതിനാൽ അസുഖം കണ്ടെത്തിയ പശുക്കളെ ഉടൻ തന്നെ മറ്റുള്ളവയിൽ നിന്നു മാറ്റി കെട്ടാൻശ്രദ്ധിക്കണം.ബ്ലീച്ചിങ് പൗഡറും മറ്റു ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണവും നടത്തുന്നത്നല്ലതാണെന്നും വിദഗ്ധർ പറയുന്നു. വൈറൽ രോഗമായ ഇതിനു പ്രതിരോധ കുത്തിവയ്പ്പ്തന്നെയാണ് പ്രതിവിധിയെന്നു മൃഗചികിത്സാ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.രോഗംമരണകാരണമാകാറില്ലെങ്കിലും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കിയില്ലെങ്കിൽഗുരുതരമായേക്കും. രോഗം ബാധിച്ച പശുക്കൾക്കും കിടാരികൾക്കും മതിയായ ചികിത്സയും മരുന്നുംപ്രതിരോധ കുത്തിവയ്പ്പുകളും മൃഗാശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കാൻ ത്രിതലപഞ്ചായത്ത് അധികൃതരും സർക്കാരും തയാറാകണമെന്നും അസുഖം ബാധിച്ച് നഷ്ടം സംഭവിച്ചകർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.
*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*
കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
തെലുങ്ക് നടന് കൃഷ്ണ അന്തരിച്ചു.
മുതിര്‍ന്ന തെലുങ്ക് നടന് കൃഷ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെസ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80 വയസ്സായിരുന്നു. നടന് മഹേഷ് ബാബു മകനാണ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഘട്ടമേനനിശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. 350 ഓളം സിനിമകളില്‍ അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയ്ക്കപ്പുറം സംവിധാനത്തിലും നിര്‍മാണത്തിലും കഴിവുതെളിയിച്ചവ്യക്തിയായിരുന്നു കൃഷ്ണ. 2009ല്‍ പത്മഭൂഷനും ലഭിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980ല്‍ അദ്ദേഹംകോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷംരാഷ്ട്രീയം ഉപേക്ഷിച്ചു. കൃഷ്ണയുടെ ജീവിത പങ്കാളി ഇന്ദിരാദേവി കഴിഞ്ഞ സെപ്തംബറിലാണ്മരിച്ചത്.
ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺഅവാർഡ് ജേതാവ് കാസ്ക് മീഡിയ റിപ്പോർട്ടർ ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർനിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ഡി.സി.സി അംഗം കെ.വി നാരായണൻ ആദരിച്ചു. പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി രാജീവ്, ടി.പി ശ്രീജിത്ത്, വൈശാഖ്തൃപ്രങ്ങോട്, ദുൽ ഖിഫിൽ, ആബിദ് തറയിൽ, രതീഷ് ഉദിനിക്കര, വിപിൻ ദാസ് കണ്ടനകം, പ്രണവ്എന്നിവർ സംസാരിച്ചു.
ഒന്നര വയസുകാരൻ ദ്യുതിക്കിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
എടപ്പാൾ: കോലൊളമ്പ് സ്വദേശിയായ ഒന്നര വയസുകാരൻ ദ്യുതിക്കിന് റെക്കോർഡ് നേട്ടം. കോലത്തു സ്വദേശിയായ വിഷ്ണു വേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനായ ദ്യുതിക്.വി36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ, 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ, A – Z-ൽനിന്നുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിന് അഭിനന്ദനം അർഹിക്കുന്നറെക്കോർഡ് കരസ്തമാക്കിയത്. നേട്ടം കൈവരിച്ചതോടെ നാട്ടുകാരിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്.
ഉപജില്ലാ സംസകൃതോത്സവം വിജയചരിത്രം രചിച്ച് വട്ടംകുളം CPNUP സ്കൂൾ
എടപ്പാൾ: എടപ്പാൾ ഉപജില്ലാ യു പി വിഭാഗം സംസ്കൃതോത്സവത്തിൽ വിജയചരിത്രം രചിച്ച് വട്ടംകുളംസി പി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷമായി യു പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ. ഒന്നാം സ്ഥാനം നിലനിർത്തി വിജയക്കുതിപ്പ് തുടരുന്നു ഈ വർഷം മത്സരിച്ച 18 ഇനങ്ങളിൽ 17 എണ്ണത്തിലും A ഗ്രേഡ് നേടി ആകെ തൊണ്ണൂറിൽ 88 പോയിൻ്റ് നേടി വിജയംഉറപ്പിച്ചു കുട്ടികളുടെ മികവാർന്ന കഴിവും' സംസ്കൃതാധ്യാപിക കാഞ്ചന ടീച്ചറുടെ നേതൃത്വത്തിൽചിട്ടയായ പരിശീലനവും നൽകിയാണ് തുടർ വിജയം നേടാൻ കഴിഞ്ഞത് മുൻ കാലസംസ്കൃതാധ്യാപകൻ പി എൻ ഭവത്രാതൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ജൈത്രയാത്രഇന്നും തുടരുന്നു വിജയം നേടിയ കുട്ടികളെ സ്കൂളിൽ ഉപഹാരം നൽകി അനുമോദിച്ചു. പിടിഎപ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സി ലളിത അധ്യക്ഷത വഹിച്ചുകാഞ്ചന ടീച്ചർ ഉപഹാരം നൽകി സജി സി.നാരായണൻ കെ എം. ഗീത വി കെ മുഹന്മദാലി ശ്രീദൻകെ എൻ ഹരിശങ്കർ നസീമാബി കെ വി. സിൽജിജോസ് ഷാലി കെ.അബൂബക്കർ ഷനി ബ കെ വി. സൈനുദ്ദീൻ സി കെ മണികണ്ഠൻ.രമ്യ സുരേഷ് ഇ പി എന്നിവർ പ്രസംഗിച്ചു










