ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ ഈതിരിച്ചടിനേരിടുമായിരുന്നില്ല: സെബാസ്റ്റ്യൻ പോൾ
പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ നിയമസഭാതെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി നേരിടുമായിരുന്നില്ലെന്ന് മുൻ എംപിയും മാധ്യമപ്രവർത്തകനുമായസെബാസ്റ്റ്യൻ പോൾ. മൈക്ക് ഓപ്പറേറ്ററോട് നിരന്തരം ശാസിച്ചിരുത്തുകയും ചെയ്യുന്നതട്ടിക്കയറുകയും സ്വാഗതപ്രസംഗികയെ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് ഭയമാണ്. സ്നേഹത്തിൻ്റെപ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെങ്കിൽ ജനങ്ങളുടെ സ്നേഹിതനായി ഒരാളെ പാർട്ടിഉയർത്തിക്കൊണ്ടുവരണമെന്നും 'മാധ്യമ'ത്തിൽ എഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾപറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെതടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ലെന്ന് സെബാസ്റ്റ്യൻ പോൾചൂണ്ടിക്കാട്ടുന്നു. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്നഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. പിണറായിവിജയന് നൽകാവുന്നതിൻ്റെ പരമാവധി ജനം നൽകി. ഒടുവിൽ, "മറ്റാരുണ്ട്" എന്ന വെല്ലുവിളിയോടെനാടെങ്ങും ഹോർഡിങ്ങുകൾ ഉയർന്നപ്പോൾ ജനം ഭയചകിതരായി. എല്ലാവരിലും ജനം പിണറായിയെ കണ്ടു. വി.എസ് സൃഷ്ടിച്ച ശൂന്യത നികത്താൻ മറ്റൊരു മുഖംഉണ്ടായിരുന്നില്ല. ഏകാധിപത്യങ്ങളിൽ സംഭവിക്കുന്നതുപോലെ നേതാവ് ജനങ്ങളിൽനിന്ന്അകലുകയായിരുന്നു. നേതാവിന്റെ ഭാഷ ജനങ്ങൾക്ക് അപരിചിതമായി. അപരിചിതമായത്അവർക്ക് അരോചകമായി. ബിഷപ്പിനെ 'നികൃഷ്ടജീവി'യെന്നും മറ്റൊരു സംസ്ഥാനത്തെമുഖ്യമന്ത്രിയെ 'ഡാഷ് മോൻ' എന്നും വിളിക്കുന്ന മുഖ്യമന്ത്രിയെ അവർക്ക് ആവശ്യമില്ലാതായി.
കാത്തിരിക്കണം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല;
തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തുകളിലിറങ്ങുന്നതെന്ന് മൂന്ന് നേതാക്കളുംപ്രവർത്തകരോട് ആവശ്യപ്പെട്ടു എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന നാല് മണിക്കൂറിലേറെ നീണ്ടചർച്ചയിലും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല. തീരുമാനം ഉടനെന്ന് കേരളത്തിന്റെചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു. '23-ാം തിയതി വരെസമയമുണ്ട്, ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും'-ദീപാദാസ് മുൻഷി പറഞ്ഞു. വി.ഡിസതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെസാന്നിധ്യത്തിലാണ് ദീപാദാസ് മുൻഷി യോഗത്തിൽ തീരുമാനമാവാത്ത കാര്യം അറിയിച്ചത്.
‘പിണറായി വേണ്ട’; പ്രതിപക്ഷ നേതാവായി പുതുമുഖങ്ങൾ വരട്ടെയെന്ന് സി.പി.ഐ നേതൃയോഗം
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വേണ്ടെന്നും പുതുമുഖങ്ങൾ വരട്ടെയെന്നും സി.പി.ഐനേതൃയോഗം. പിണറായി വിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും നേതൃയോഗത്തിൽവിലയിരുത്തൽ. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്നതിൽ സാമൂഹ്യ യാഥാർത്ഥ്യങ്ങൾഉൾക്കൊണ്ടുള്ള തീരുമാനം വേണമെന്നും എല്ലാ പാർട്ടികളും തിരുത്തൽ നടത്തണം, ഇടതുമുന്നണികൂട്ടായും തിരുത്തൽ നടത്തിയാലേ മുന്നോട്ടു പോകാനാകൂ എന്നും സിപിഐ നേതാവ്സന്തോഷ്കുമാർ അഭിപ്രായപ്പെട്ടു. അതേസമയം, ഇടതുമുന്നണിയെ നിയമസഭയിൽ പിണറായി തന്നെ നയിക്കണമെന്നാണ് സിപിഎമ്മിൽ ഭൂരിപക്ഷം നേതാക്കൾക്കുംഅഭിപ്രായം. കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴുംപാർട്ടിയിൽ ഭൂരിപക്ഷത്തിനും താൽപര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻപിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അങ്ങിനെയെങ്കിൽ കനത്തപരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ളപിണറായിയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ ഉണ്ടാവില്ല.
വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ
വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നുംഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തിൽ എസ്.ഐ.ആർ അന്തിമ പട്ടികയായി; 2.69 കോടി വോട്ടർമാർ, കുറഞ്ഞത് 8.97 ലക്ഷം
ഹിയിറങ്ങും മാപ്പിങ് കടമ്പകളുമെല്ലാം പിന്നിട്ട് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ(എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ. ഒക്ടോബറിലെതെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 8.97 ലക്ഷംപേരുടെ കുറവുണ്ട്. അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിന്റെ കോപ്പിമണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചാകുംനിയമസഭതെരഞ്ഞെടുപ്പ് നടക്കുക.
ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല’; പർദ്ദ ധരിച്ചത്മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിൻകര
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ബിയോണ്ട് ദ കേരള സ്റ്റോറിഎന്നസിനിമക്കെതിരെഫേസ്ബുക്ക്കുറിപ്പുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വെറുപ്പ്ഉത്പാദിപ്പിക്കുന്ന കേരളസ്റ്റോറി'യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ 'ബിയോണ്ട് ദ കേരള സ്റ്റോറി' ട്രെയിലർറിലീസ്ചെയ്തിരിക്കുകയാണ്.മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന,വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ഇവർ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈസിനിമയ്ക്കെക്കെതിരെമതേതരകേരളത്തിൽശക്തമായ പ്രതിഷേധങ്ങൾ ഉയരണം.എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽകിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഷണം കഴിച്ചുംഅവരോടൊപ്പംരാപകൽവ്യത്യാസമില്ലാതെ യാത്ര ചെയ്മുള്ള എന്റെജീവിതത്തിൽ "ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ,നിങ്ങൾഞങ്ങളുടെ പ്രാർത്ഥനയിൽഉണ്ടെന്ന"ല്ലാത്ത സ്നേഹവാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരുംസംസാരിച്ചിട്ടില്ലെന്നും ഇവർപറഞ്ഞു.മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽകഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെനിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച്എന്നെബീഫ്കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്ടമുള്ളത് എന്താണോ അത്ചോദിച്ച്സ്നേഹത്തോടെഉണ്ടാക്കിതരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രംചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല.ഒരുസംഘ് പരിവാർ-നുണകൾക്കും വഴങ്ങില്ലെന്ന്പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പംഐക്യപ്പെടാനുമാണെന്നുംഇവർവ്യക്തമാക്കി
ലോക്സഭയിൽ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എംപിമാർക്ക് സസ്പെൻഷൻ
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈനവിഷയ ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കർ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക്പേപ്പർ കീറി എറിഞ്ഞ്പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജാവാറിങ്, ഗുർദീപ് സിങ് ഓജല, പ്രശാന്ത് പഡോലെ, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കട്ടരാമൻഎന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എംപിമാർ.
അൻവറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ
പി.വി.അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്. രണ്ടു പേരുടെ പാർട്ടികൾക്കുംഅസോഷ്യേറ്റ് അംഗത്വം നൽകാൻ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ യു.ഡി.എഫിൽഅസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ്തീരുമാനം. അതേസമയം, കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തിൽധാരണയായത്. അങ്ങോട്ട് പോയി ചർച്ച ചെയ്യില്ലെന്നാണ് തീരുമാനം.എന്നാൽ, ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചവിഷ്ണുപുരം ചന്ദ്രശേഖരൻഅസോസിയേറ്റ്അംഗമാകാനില്ലെന്നും വാർത്താസമ്മേളനം വിളിച്ച്യുഡിഎഫിലേക്കില്ലെന്നുംഅറിയിച്ചു. നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻപ്രതികരിച്ചു. ഫെബ്രുവരിയിൽ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കുംജാഥാ ക്യാപ്റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അറിയിച്ചു.










