ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
ബിജെപി ചങ്ങരംകുളത്ത് കെ ടി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു .
ചങ്ങരംകുളം: ഭാരതിയ ജനതാപാർട്ടി പ്രതിഷേധ ധർണ നടത്തി കെ ടി ജലീലിന്റെ രാജ്യവിരുദ്ധപരാമർശന ത്തിനെതിരെ യാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കെ ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപിചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുസംസാരിച്ചു ജനാർദ്ദനൻ പട്ടേരി അനീഷ് സുധാകരൻ നന്നംമുക്ക് കുഞ്ഞുണ്ണി കർമത്തിൽഅഖിലേഷ് സന്തോഷ് ചങ്ങരംകുളം എം വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു .
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ എടയൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതാകഉയർത്തലും ,മധുരം വിതരണവും നടന്നു .
ചീനി ചോടിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ബഷീർമാവണ്ടിയൂർ അധ്യക്ഷധവഹിച്ച ചടങ്ങിൽ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അലിസ്വാഗതവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ. മോഹനകൃഷ്ണൻ ഉൽഘടനവും ചെയ്തു . പരിപാടിയിൽ പതാക ഉയർത്തുകയും ജന്മദിന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മണ്ഡലംസെക്രട്ടറി സുധാകരൻ മാസ്റ്റർ മുഖ്യപ്രസംഗം നടത്തി , കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ശ്രീ. മോഹൻദാസ് ,INTUC മണ്ഡലം പ്രസിഡന്റ് ശ്രീ. ഫൈസൽ മാളിയേക്കൽ, യൂത്ത് കോൺഗ്രസ്ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ശ്രീമതി. അനുഷ സ്ലീമോവ്, KSU നിയോജകമണ്ഡലംസെക്രട്ടറി ശ്രീ. മുൻഷി, KSU എടയൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.അൻസാർ,മുതിർന്ന കോൺഗ്രസ്പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാന്നിധ്യമറിയിച്ചു.
നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി.
ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളംഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കിയത് ഗ്രാമത്തിന് പുതു കാഴ്ചയായി. ആഗസ്റ്റ് 15 ന്നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചരണാർത്ഥമാണ് ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖലഡിവൈഎഫ്ഐ യുവജന സംഘടനയുടെ നേതൃത്വത്തിൽ നീന്തൽ അറിയുന്ന അൻപതോളം പേർഅഞ്ചുമണിക്കൂർ സമയം എടുത്താണ് കുളത്തിലെ ചണ്ടിയും, പായലും, മറ്റു മാലിന്യങ്ങളും മാറ്റിഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്. കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെനാശത്തിന്റെ വക്കിലായിരുന്നു. പതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർത്തിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നുംനടന്നിരുന്നില്ല. ആദ്യകാലങ്ങളിൽ കർഷകർ രണ്ടും, മൂന്നും പൂവൽകൃഷി ചെയ്തിരുന്നത് ഈവെള്ളം ഉപയോഗിച്ചായിരുന്നു. കുളം വൃത്തിയാക്കിയതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുംഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും പാടശേഖരങ്ങളിലെനെൽകൃഷി, പച്ചക്കറി കൃഷി, സമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക് ഈ വെള്ളംഉപകരിക്കും. മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയും, വെളിച്ചവും നൽകി കുളംസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം വൃത്തിയാക്കിയ സംഘടന അംഗങ്ങൾക്ക്ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ടി.കെസുധീഷ് കുമാർ, പ്രസിഡന്റ് ഫ്ലെമിങ് പി.എ, ട്രഷറർ കെ.പി ദിപിൻ, കെ.എ അജിത്ത്, അരുൺകെ.എ എന്നിവർ നേതൃത്വം നൽകി.
ക്വിറ്റ് ഇന്ത്യദിന പരിപാടിക്ക് തുടക്കം കുറച്ചു..
Valanchery-യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ചുവളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ്പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ,മുഹമ്മദ് പാറയിൽ, ശബാബ് വക്കരത്ത്,രാജേഷ്കാർത്തല,മുസ്തഫ,ശ്രീ കുമാർ മാസ്റ്റർ, സുനിൽ,സുജിത്,അസറുദ്ധീൻ, സുബ്രഹ്മണ്യൻ, രമേശ്, റഷീദ് പാലാറ, സുഹേഷ്,ഹാരിസ് ബാബു,നിസാർ ബാബു എന്നിവർ പങ്കെടുത്തു..
ബര്ലിന് കുഞ്ഞനന്തന് നായര് അന്തരിച്ചു .
കണ്ണൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. കണ്ണൂർനാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായഅസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. കടുത്ത പ്രമേഹം മൂലംകാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയുംമകനായി 1926 നവംബർ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എൽ.പി.സ്കൂളിലായിരുന്നുപ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലുംതേഡ്ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ്സുവരെചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു. കോൺഗ്രസ്സിലൂടെരാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1943 മേയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. പി. കൃഷ്ണപിള്ളയാണ്രാഷ്ട്രീയ ഗുരു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത്കുഞ്ഞനന്തനേയായിരുന്നു. സി.പി.എമ്മിൽ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തൻനായർ. പതിമ്മൂന്നാം വയസ്സുമുതൽ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെരഹസ്യസംഘടനയിലും പാർട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലുംപ്രവർത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തൻ നായർ. 1957-ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായസമയത്ത് അദ്ദേഹത്തിന്റെ പാർട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത്എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1962 ജനുവരി മുതൽ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ്വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായിജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചു. ബർലിൻ മതിൽപൊളിയുകയും യൂറോപ്യൻ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെകുഞ്ഞനന്തൻ നായർ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് പേരിനൊപ്പം ബർലിൻഎന്നതും കൂടിചേർന്നത്. നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽസജീവമായി. എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ബർലിൻ കുഞ്ഞനന്തനെപ്രകോപിപ്പിച്ചു. പാർട്ടിക്കെതിരേയും പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെനിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു. പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടിയുടെനിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാൽ ബൂർഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിന്റെ കുഞ്ഞനന്തൻനായരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച്കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെയാണ് മേൽകമ്മിറ്റിതീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. 'മുതലാളിത്തത്തിന്റെ ദത്തുപുത്രൻ' എന്നാണ് പിണറായിയെ അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ'ഒളികാമറകൾ പറയാത്തത്'എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായിവിമർശിക്കുന്നതായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽവി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയകോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ'പൊളിച്ചെഴുത്ത്' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബർലിൻകുഞ്ഞനന്തൻ നായർ. പാർട്ടിയിൽനിന്ന് പുറത്താക്കിയ കുഞ്ഞനന്തൻ നായരെ കാണാൻ വി.എസ്. വീട്ടിൽപ്പോയതും ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളംമാത്രം കുടിച്ചു മടങ്ങുകയാണെന്ന്അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു. പിണറായി വിജയനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായിഅകന്നു. വി.എസ്സിന്റെ നടപടികൾ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നുംപിന്നീട് ബർലിൻ തിരുത്തി. പാർട്ടിയുമായി അടുക്കുകയും ചെയ്തു. ആർ.എം.പി.യുടെ വേദികളിൽ സക്രിയനായിരുന്നു കുഞ്ഞനന്തൻ നായർ. ടിപി ചന്ദ്രശേഖരൻവധത്തിന് ശേഷം ആർഎംപിയുടെ വേദികളിലും സ്ഥിരമായെത്തി. പിന്നെ ആർ.എം.പി.യുമായിമാനസികമായി അകന്നു. എന്നാൽ 2014 മുതൽ വീണ്ടും പാർട്ടി അനുകൂല നിലപാടുകൾ പ്രഖ്യാപിച്ച്രംഗത്തെത്തി. വി.എസിനൊപ്പം നിലകൊണ്ടിരുന്ന ബർലിൻ പിന്നീട് വിഎസ്സിനെ തള്ളിപ്പറഞ്ഞു. സിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പാർട്ടിയെ അറിയിച്ചു. തൊട്ടടുത്ത വർഷം 2015ൽബർലിൻ കുഞ്ഞനന്തനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു.
മുസ്ലിം യൂത്ത് ലീഗ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു .
ആനക്കര: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിംയൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടി മുസ്ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എംമുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ്കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും
കര്ഷകസംഘം എടപ്പാള് ഏരിയ സമ്മേളനം.
ചങ്ങരംകുളം: കര്ഷക സംഘം എടപ്പാള് ഏരിയ സമ്മേളനത്തിന് എം പി കുട്ടൻ നായർ നഗറിൽ(കോലിക്കര ബാമാസ് ഓഡിറ്റോറിയം) തുടക്കമായി. സി.രാമകൃഷ്ണന് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനന് പുളിക്കല് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി ഉണ്ണി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഇ.രാജഗോപാല് അനുശോചന പ്രമേയവുംകെ.വിജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി.ജ്യോതിഭാസ്, ടി.സത്യന്, അഡ്വ.പി.പി മോഹൻദാസ്, ആരിഫാ നാസർ തുടങ്ങിയവർപങ്കെടുത്തു.



