സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
പ്രചാരണ സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി
*നോളജ് സിറ്റി*: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽസ്വീകരണം നൽകി. മർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിൽ വെച്ചാണ് കോഴിക്കോട്നിന്നും ആരംഭിച്ച് കോടഞ്ചേരി പുലിക്കയത്തേക്ക് നടത്തിയ സൈക്ലിങ്ങിന് സ്വീകരണം നൽകിയത്. ടൂറിസം വകുപ്പ്, ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചച്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻകയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെയാണ്അന്തർദേശീയ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്മർകസ് നോളജ് സിറ്റിയിലെ ഫേസ്ഇൻ ഹോട്ടലിന്റെ സഹായത്തോടെ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്‌സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽപ്രചരണ റൈഡ് സംഘടിപ്പിച്ചത്. സ്വീകരണ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻസൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, തുഷാരഗിരിഅഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ്, മർകസ് നോളജ് സിറ്റി സി എ ഒഅഡ്വ. തൻവീർ ഉമർ, ഫെസ്ഇൻ ഹോട്ടൽ എം ഡി ഷൗക്കത്ത് അലി, ഡയറക്ടർ മുഹമ്മദ് റിയാസ്, ജനറൽ മാനേജർ അഫ്സൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം:, എം ഡിഎഫ് നേതൃത്വത്തിൽ നാട്ടുകാർക്കായി യാത്രക്കാർആശുപത്രിക്ക് കെട്ടിടം പണിയുന്നു
കരിപ്പൂർ വിമാനപകടം നടന്ന രണ്ടാം വാർഷികത്തിൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർവിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും. കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃകകാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽപെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്. വിമാനത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്ക് പറ്റിയ മുഴുവൻപേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്രക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെനേതൃത്വത്തിൽ രൂപീകരിച്ച ആ 'ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട്നഷ്ട പരിഹാര തുക നേടിയെടുക്കാനായത് യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെഏറ്റവും വലിയ എസ്. സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്. മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ്ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത് പദ്ദതിയുടെ ധാരണാപത്രം ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർപേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കുംനൽകി നിർവ്വഹിച്ചു. തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു, പി ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി,
ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും പാലിയേക്കര ടോൾ പ്ലാസഉപരോധിച്ചു
തൃശ്ശൂർ : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധംശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച്പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളിവരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ്അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരംനൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന്കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനംകണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ളഅവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻപൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ്പറയുന്നത്. അതിനിടെ, ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രിമുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെകുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലുംമരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ്എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെകുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ചങ്ങരംകുളം ചിയ്യാനൂരിൽ വീട് തകർന്നു വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു.കിഴക്കെ ചിയ്യാനൂർ താമസിക്കുന്ന കൈപ്രവളപ്പിൽ താമിയുടെ ഓടിട്ട വീട് ആണ് പൂർണ്ണമായുംതകർന്ന് വീണത്.ഞായറാഴ്ച ഉച്ചയോടെ വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്താഴേക്ക് പതിച്ചത്.താമിയുടെ ഭാര്യയും മകളും പേരക്കുട്ടികളും പുറത്തായിരുന്നതിനാൽ വലിയദുരന്തമാണ് ഒഴിവായത്.
നാലമ്പലം” ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു .
പൊന്നാനി: രാമായണവും ഭക്തിയും കർക്കിടവും അനശ്വരമാക്കുന്ന കാലഘട്ടത്തിന്റെസവിശേഷതകൾ കൊണ്ട് സമ്പന്നമായ പ്രഗിലേഷ് ശോഭ രചിച്ച് ഈണമിട്ട് സുബൈർ ഗിന്നസ് ആലപിച്ച നാലമ്പലം എന്ന ഭക്തി ഗാന വീഡിയോയുടെ ബ്രോഷർ കേരള സംസ്ഥാന ഫയർറസ്ക്യൂ ഡി.ജി.പി ഡോക്ടർ ബി.സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു. EX എം.പി. സി. ഹരിദാസ് ബ്രോഷർ കൈമാറി.പൊന്നാനി കണ്ടു കുറുമ്പ കാവ് ക്ഷേത്രത്തിൽ ഇന്ന് രാമായണ പ്രഭാഷണം നടത്തിയത് ബി.സന്ധ്യ ആയിരുന്നു.മോഹനൻ നായർ, ഉദയൻ കാട്ടിലത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബക്കർക്രിയേറ്റീവ് സംഗീതം നൽകിയ നാലമ്പലത്തിന്റെ എഡിറ്റിംഗ് ഷുഹൈബ് എൻ.വിയാണ് .ആർ എം ക്രിയേഷൻസിലൂടെ ആൽബം ജനങ്ങളിലെത്തും.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം : സമർപ്പിച്ചു.
എടയൂർ :- പൂക്കാട്ടിയൂർ ശ്രീമഹാദേവ - മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്നഇരുപത്തി ഒന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭഗവാന് സമർപ്പണം നടത്തി. ജൂലായ് 31 ന്ഞായറാഴ്ച വൈകീട്ട് ആരംഭിച്ച യജ്ഞം ഏഴാം ദിവസമായ ഇന്നലെ 7/8/22 ന് ഞായറാഴ്ച രാവിലെ10.30 ന് താലപ്പൊലിയും വാദ്യമേളങ്ങളോടും കൂടി ഭഗവാന്റെ ആറാട്ട് ഉൽസവമാ ഘോഷിച്ചു. ശേഷംയജ്ഞ സമർപ്പണം നടത്തി. ഉദ്ധവോപദേശം, സ്വർഗ്ഗാരോഹണം, കൽക്യാവതാരം, പരീക്ഷിത്തിന്റെമുക്തി , മാർക്കണ്ഡേയ ചരിത്രം, ഭാഗവത സംഗ്രഹം എന്നീ ഭാഗങ്ങൾ പാരായണം ചെയ്തുകഥാകഥനം നടത്തി. മനശാന്തി, ജീവിത വിജയം എന്നിവയാണ് ശ്രവണ ഫലം. തേൻ മധുര പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ചു. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായി.... ബ്രഹ്മശ്രീ വയപ്രം വാസുദേവപ്രസാദ് നമ്പൂതിരിയായിരുന്നുയജ്ഞാചാര്യൻ.
ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.
എടപ്പാൾ: ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം എടപ്പാൾബിആർസിയിൽ നടന്നു. സാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാ സംവിധായകനുമായഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി സി.എസ് മോഹൻദാസ്അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾഅരങ്ങേറി. ചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാ ശില്പശാലനടത്തി. ഉപജില്ലാ കൺവീനർ സുബീന സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു.
എടയൂർ ഋഷി പുത്തൂർ വിഷ്ണു – ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം
എടയൂർ ഋഷി പുത്തൂർ വിഷ്ണു - ശിവക്ഷേത്രത്തിലെ അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമംമേൽശാന്തി രാമൻ ഏമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ 07.08.2022 ഞായർ കാലത്ത് 7 മണിക്ക് നടന്നു .... 300 പേർ പങ്കെടുത്ത വിശേഷാൽ പൂജക്ക് ശേഷം പ്രസാദ വിതരണം, പ്രഭാതഭക്ഷണം എന്നിവ ഉണ്ടായിരുന്നു. ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , ട്രസ്റ്റി . കെ.പി ഗോപിനാഥൻ, ക്ഷേത്ര സേവാ സമിതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർനേതൃത്വം നൽകി. വൈകീട്ട് 6.30 ന് ഭഗവത് സേവയും ഉണ്ടായിരിക്കും .... ഭക്തജനങ്ങളുടെനിറസാന്നിധ്യം കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞിരുന്നു ....



