താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
ഹരിതാഭമായി ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം
ഹരിതകേരളം, ശുചിത്വമിഷന്, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെപ്രദര്ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനംഹരിതകര്മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ ഹരിത സംഗമത്തിന്റെഉദ്ഘാടനവും ഹരിതമിത്രം അപ്ലിക്കേഷന്റെ ജില്ലാതല പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ. ബിനുമോള്‍ നിര്‍വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ധനരാജ് അധ്യക്ഷനായി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകാ ഹരിതകര്മ്മസേനകണ്സോര്ഷ്യം, ഹരിത കര്‍മ്മസേനക്ക് മികച്ച പിന്തുണ നല്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേനക്ക് പിന്തുണ നല്കുന്ന മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാകലക്ടര്‍ മൃണമയി ജോഷി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന് മുഖ്യപ്രഭാഷണം നടത്തി.
ത്രിവർണമണിഞ്ഞ് ചെറുതോണി അണക്കെട്ട്; അപൂർവ കാഴ്ച
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു._ തൊടുപുഴ കനത്ത മഴയെ തുടർന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട്ത്രിവർണമണിഞ്ഞു. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ചസംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻരാത്രി 11ഓടെ ഇതിൻ്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. 75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കിയത്രിവർണ പതാക എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ്ഇടുക്കി അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളത്തിലാണ്ദേശീയ പതാകയുടെ നിറങ്ങൾ പ്രതിഫലിച്ചത്.
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട് ബസ് സ്റ്റാൻഡിനുസമീപമാണ് വഴിതെറ്റിവന്നകാർ രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്. അപകടത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു. എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക് തിരിയാൻ നിർദേശം ലഭിച്ചു. വാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെ. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു. എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.
എടപ്പാൾ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് നിർമ്മാണം ആരംഭിച്ചു
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി മേൽപ്പാലത്തിന് താഴെ റൗണ്ട്എബൗട്ട് നിർമ്മാണം ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് റൗണ്ട് എബൗട്ട് നിർമ്മിക്കുന്നത് മേൽപാലത്തിന് താഴെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് അപകട സാധ്യതകൂടുതലാണ്.ഇത് ഒഴിവാക്കുന്നതിനാണ് റൗണ്ട് എബൗട്ട് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മേൽപാലത്തിന് താഴെയുള്ള ഗതാഗത കുരുക്കിന്പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വളാഞ്ചേരി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂളിലെ എൻഎസ്എസ് യൂണിറ്റ് യുദ്ധവിരുദ്ധ സംഗമം നടത്തി.
പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ പറത്തുകയും ഉണ്ടായി. വൈസ് പ്രിൻസിപ്പൽ ശ്രീമതിസി ആർ ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ് പി , എൻസിസിഓഫീസർ ശ്രീ ശിഹാബുദ്ദീൻ പി , എസ് പി സി ഇൻ ചാർജ് ശ്രീ. കെ ടി സജിത് , പിടിഎ മെമ്പർ ശ്രീനാലകത്ത് കരിം എന്നിവർ സംസാരിച്ചു. സമാധാന റാലി പിടിഎ പ്രസിഡൻറ് ശ്രീ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽഎൻഎസ്എസ്, എസ് പി സി , എൻസിസി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.
പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ.
പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾ. പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെനിള ഗാർമെന്റ്സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്. പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്. വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ, പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്. തിരുപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്. പതാകയൊന്നിന് 28 രൂപയാണ് വില. സ്കൂളുകൾ, പഞ്ചായത്ത്, സർക്കാർ-അർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക. ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.
വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായപരിപടികൾ സംഘടിപ്പിച്ചു.
ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ് തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.
ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി.
ചങ്ങരംകുളം: കോക്കൂർ ഗവ.ഹൈസ്ക്കൂൾ 1981-82 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം"ഓട്ടോഗ്രാഫ്" ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻസി.വി ഹുസൈൻ അധ്യക്ഷനായിരുന്നു. കെ.വി മുഹമ്മദ്, സി.എസ് മോഹൻ ദാസ്, എം.എം വീരാൻകോയ, പി.കെ വിജയൻ, പി.പി രാജൻ, പിടിഎ പ്രസിഡണ്ട് പി.പി സക്കീർ, പി.എ മൂസ, പി.ഐമുഹമ്മദുകുട്ടി, എന്നിവർ സംസാരിച്ചു.ഗുരുവന്ദനം, സൗഹൃദ സദസ്സ്, ഗസൽ, എന്നിവയുംഅരങ്ങേറി. എം.കെ നസീർ സ്വാഗതവും, കെ.വി ഹമീദ് നന്ദിയും പറഞ്ഞു.



