മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
രക്തദാൻ അമൃത് മഹോത്സവ്” സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന"രക്തദാൻ അമൃത് മഹോത്സവ്" ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർസന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോർഡിനേറ്റർമാരായ രഞ്ജിത്ത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോളലമ്പ്, ബ്ലഡ് സെന്റർ ഇൻചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി.
*‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്*
മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത്കുറ്റകരമാണ്: 1 അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്. 2 നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ2000 രൂപ.
*മുങ്ങിത്താഴുന്ന കുട്ടികളെ അത്ഭുകരമായി രക്ഷിച്ച് വിദ്യാർഥി*
കാക്കൂർ : കാക്കൂർ തോട്ടിലെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ടു കുരുന്നു ജീവനുകൾഅത്ഭുതകരമായി തന്റെ ആത്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് അഭിനന്ദന പ്രവാഹം. കാക്കൂർ കൂളിയേരിക്കൽ സാജിത് തസ്‌ലീന ദമ്പതി കളുടെ മകനും നന്മണ്ട ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിനാനാണ് ധീരമായ പ്രവർത്തനത്തിലൂടെ നാടിന്റെഅഭിമാനതാരമായത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ജിനാന്റെ ധീരമായ ഇടപെടലിന് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്.
*20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ അമ്മയുടെയും മകന്റെയും ലോകയാത്ര*
ഗുരുവായൂർ: അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ മകൻ കൃഷ്ണകുമാർ അമ്മയോടു ചോദിച്ചു: ‘അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ ഒരു കോർപറേറ്റ്കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ പറഞ്ഞു, ‘അമ്മയെ ഞാൻ ലോകം കാണിക്കാം..’ അങ്ങനെ 2018 ജനുവരി 16നു മൈസൂരിൽ നിന്ന് അമ്മയും മകനും ആരംഭിച്ച യാത്ര 4 രാജ്യങ്ങൾപിന്നിട്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് ഇവർ ഗുരുവായൂരിലെത്തി. ഇന്നു കാലടിയിലേക്കാണു യാത്ര.20 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് 72 വയസ്സുള്ള അമ്മചൂഡാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാറിന്റെ (44) യാത്രകൾ. മൈസൂരു ആണ് സ്വദേശം. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽഅരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനുപുറത്തേക്കും യാത്രകൾ നീണ്ടു. ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം. സർക്കാർഅനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂരുവിൽ തിരിച്ചെത്തിയത്. 6 ചെറുബാഗുകളിലാക്കി ലഗേജ് ഒതുക്കുന്നതാണ് ഇവരുടെ രീതി. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മികകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ താമസം. 20 വർഷം മുൻപ് അച്ഛൻ സമ്മാനിച്ചതാണ് ഈ സ്കൂട്ടറെന്ന്കൃഷ്ണകുമാർ സ്നേഹത്തോടെ ഓർക്കുന്നു.
*പൊന്നാനി പാലക്കാട് പാതയിൽ കുളപ്പുള്ളിയിൽ സ്വകാര്യ ബസ് അപകടം; പത്ത് പേർക്ക് പരിക്ക്*
ഷൊർണൂർ: കുളപ്പുള്ളി ഐ.പി.ടിക്ക് സമീപം ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്ന്ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെആശുപത്രിയിൽ പ്രവേശിപ്പിച്ചു.
*വാഹന പരിശോധനയ്ക്കിടെ എസ് ഐയെ തട്ടിമാറ്റി പോകാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർമറിഞ്ഞുവീണ് എസ്ഐക്കും വിദ്യാർത്ഥിക്കും പരിക്ക്.*
*കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരംകണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.* കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടർ മറിഞ്ഞ് എസ് ഐ ക്കുംവിദ്യാർത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മൽ അബ്ദുസ്സലാമിന്റെ മകൻ ഫിൽഷാദ് (17) എന്നിവർക്കാണ് പരുക്കേറ്റത്. ഫിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരിതാലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാർത്ഥികൾസഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്കൂട്ടർ നിർത്തുകയുംചെയ്തു. നിർത്തിയ ഉടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന് അടുത്തെത്തിയ എസ് ഐസ്കൂട്ടറിൽ പിടിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്തു. അൽപ്പ ദൂരം മുന്നോട്ടു നീങ്ങിയസ്കൂട്ടർ മറിയുകയായിരുന്നു. എസ് ഐ ക്ക് കൈക്കും കാലിനും പരുക്കേറ്റു. ഫിൽഷാദിന്കൈക്കാണ് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല.
*സ്നേഹോപഹാരം കൈമാറി*
പട്ടാമ്പി നൂറുൽ ഹിദായ ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിൽ നിന്നും ഒന്നര വര്‍ഷം കൊണ്ട് ഹിഫ്ള്പൂർത്തിയാക്കിഎടയൂരിന് അഭിമാനമായി മാറിയഹാഫിള് മുഹമ്മദ് സിയാദ് തുരുമ്പത്തിന് എടയൂര്‍പഞ്ചായത്ത് ജിസിസി കെ .എം. സി. സി യുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി.ചടങ്ങിൽ അയമു മച്ചിങ്ങൽ,ബക്കർ യു പി, ലത്തീഫ് മുത്തു,നിയാസ് പാലക്കൽ,മുജീബ് കരേക്കാട്,മുസ്തഫകമാല്‍ എടയൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
*വട്ടംകുളം പഞ്ചായത്തിൽ നിന്നും ഏഴ് ടൺ അജൈവ മാലിന്യം സംസ്കരണത്തിനായി കയറ്റിഅയച്ചു.*
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ വാർഡുകളിൽ നിന്നായി ശേഖരിച്ച ഏഴ് ടൺ അജൈവ മാലിന്യംസംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. പഞ്ചായത്തിലെ ഹരിതകർമ സേനയുടെപ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് ഇവ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽപറഞ്ഞു. ഹരിതകർമ സേനകൾ വീടുകളിലെത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ എല്ലാവീട്ടുകാരുടെയും പൂർണ സഹകരണം ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ജനവിഭാഗത്തിൻ്റെ ആരോഗ്യത്തേയും കുടിവെള്ളത്തെയും ബാധിക്കുന്ന പ്ലാസ്റ്റിക്, വീടുകളിൽനിന്നും ശേഖരിച്ച് കയറ്റി അയക്കുന്നത് ഏറെ പ്രശംസനീയമായിട്ടാണ് കാണുന്നതെന്നും പ്രസിഡൻ്റ്പറഞ്ഞു. അജൈവ മാലിന്യം ലോറിയിൽ കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് പ്രസിഡൻ്റ് മജീദ്കഴുങ്ങിൽ നിർവഹിച്ചു. എം എ നജീബ്, ഉണ്ണികൃഷ്ണൻ, സുഹൈല, ഹരിതകർമ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർഎന്നിവർ സംസാരിച്ചു.



