മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
പൊന്നാനി സർക്കിൾ സഹകരണ വാരോഘോഷം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: അറുപത്തി ഒമ്പതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച്പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ്റെ ആഘോഷം ചങ്ങരംകുളം ഷൈൻഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചപരിപാടിയിൽ ആലംകൊട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഭദ്ര ദീപം കുളത്തിആഘോഷത്തിന് തുടക്കം കുറിച്ചു. പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻഎം പി സി ഹരിദാസ്, ശ്രീധരൻ മാസ്റ്റർ, സിദ്ധീഖ് പന്താവൂർ, ആലംകൊട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, ടി പി ഉമ്മർ,ടി എം സിദ്ധിക്ക്, പിവിജയൻ, കുഞ്ഞിമുഹമ്മദ്, അഡ്വ. ഫൈസൽ, വി വി അസ്‌ലം എന്നിവർ സംസാരിച്ചു.
തെരുവ് നായകളുടെ ആക്രമണത്തിൽ ആടുകൾക്ക് പരിക്ക്
ചങ്ങരംകുളം: തെരുവ് നായകളുടെ ആക്രമണത്തിൽ ചിയ്യാനൂരിൽ മൂന്ന് ആടുകൾക്ക് പരിക്കേറ്റു.ചിയ്യാനൂർ വെട്ടെക്കരൻ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പിലാവളപ്പിൽ ബഷീറിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവ് നായകൾ കൂട്ടത്തോടെ അക്രമിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പത്തിലതികം വരുന്ന നായകൾ ആടുകളെ അക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആടുകളുടെ ജീവൻ രക്ഷിച്ചത്.പരിക്കേറ്റ ആടുകളെ ആലംകോട് മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മൂന്ന് ആടുകൾക്കും നായകളുടെകടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരു ആടിന്റെ നില അൽപം ഗുരുതരമാണ്.
ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയുംകുടുംബത്തിനെയും ആദരിച്ചു.
എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയഹരിതകർമ്മസേന പ്രസിഡന്റ് ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ചമാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കിചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.
സഹകരണ വാരാഘോഷം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
ചങ്ങരംകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. പൊന്നാനിഅസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി അസ്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വി.പി സിന്ധു, പ്രോഗ്രാംകണ്‍വീനര്‍ പി.പി യൂസഫലി, പി.വിജയന്‍, സിദ്ധീഖ് പന്താവൂർ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍അംഗങ്ങളായ കെ.കെ കൊച്ചുണ്ണി, മോഹനന്‍ കുറ്റീരി, സി രവീന്ദ്രന്‍, പി.രാജാറാം, എ.കെ അലി, പി.സവിത, സോമവര്‍മ, വി മുഹമ്മദ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊന്നാനി സഹകരണ സര്‍ക്കിള്‍ വാരഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന്ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘടാനം ചെയ്യും.
കെ.സുധാകരൻ രാജിയ്ക്ക്, രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെസുധാകരൻ. വയനാട് എംപി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നുംപ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവിനൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുംയുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകംപരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്നപൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലുംസുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന്ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്തപ്രതിഷേധത്തിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെകഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയംനടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതരനിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയസതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നുംഅറിയിച്ചിട്ടുണ്ട്. കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ്രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽസമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയസാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ചയായേക്കും.
തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുമരനല്ലൂർ : തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം വർധിക്കുന്നത്ക്ഷീരകർഷകർക്കു തിരിച്ചടിയാകുന്നു. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെഅസ്വസ്ഥരാക്കുന്നു.മുഴകൾ പൊട്ടി വ്രണങ്ങളിൽ അണുബാധയുണ്ടാവാനും പഴുക്കാനുമുള്ളസാധ്യതയും കൂടുതലാണ്. മുറിവുണങ്ങി പൂർവസ്ഥിതിയിലെത്താൻ ചികിത്സയ്ക്ക് വലിയ തുകതന്നെ കർഷകർ കണ്ടെത്തേണ്ട സാഹചര്യമാണ്. അസുഖം വന്ന പശുക്കളിൽ പാലുൽപാദനത്തിൽഗണ്യമായി കുറവു വരുന്നുണ്ട്. ഇതും കർഷകർക്ക് വലിയ തിരച്ചടിയാണ്.വായുവിലൂടെയുംപകരുന്നതിനാൽ അസുഖം കണ്ടെത്തിയ പശുക്കളെ ഉടൻ തന്നെ മറ്റുള്ളവയിൽ നിന്നു മാറ്റി കെട്ടാൻശ്രദ്ധിക്കണം.ബ്ലീച്ചിങ് പൗഡറും മറ്റു ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണവും നടത്തുന്നത്നല്ലതാണെന്നും വിദഗ്ധർ പറയുന്നു. വൈറൽ രോഗമായ ഇതിനു പ്രതിരോധ കുത്തിവയ്പ്പ്തന്നെയാണ് പ്രതിവിധിയെന്നു മൃഗചികിത്സാ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.രോഗംമരണകാരണമാകാറില്ലെങ്കിലും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കിയില്ലെങ്കിൽഗുരുതരമായേക്കും. രോഗം ബാധിച്ച പശുക്കൾക്കും കിടാരികൾക്കും മതിയായ ചികിത്സയും മരുന്നുംപ്രതിരോധ കുത്തിവയ്പ്പുകളും മൃഗാശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കാൻ ത്രിതലപഞ്ചായത്ത് അധികൃതരും സർക്കാരും തയാറാകണമെന്നും അസുഖം ബാധിച്ച് നഷ്ടം സംഭവിച്ചകർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.
*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*
കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺഅവാർഡ് ജേതാവ് കാസ്ക് മീഡിയ റിപ്പോർട്ടർ ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർനിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ഡി.സി.സി അംഗം കെ.വി നാരായണൻ ആദരിച്ചു. പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി രാജീവ്, ടി.പി ശ്രീജിത്ത്, വൈശാഖ്തൃപ്രങ്ങോട്, ദുൽ ഖിഫിൽ, ആബിദ് തറയിൽ, രതീഷ് ഉദിനിക്കര, വിപിൻ ദാസ് കണ്ടനകം, പ്രണവ്എന്നിവർ സംസാരിച്ചു.










