കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി 

അട്ടപ്പാടി കാവുണ്ടിക്കലില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെകുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൃഷി മന്ത്രി പി.പ്രസാദ് കൈമാറി. മരിച്ച വീട്ടമ്മയുടെ വീട്സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി തുക കൈമാറിയത്.

ഏറ്റവും വലിയ വികസനം മനസ്സുകളുടെ വികസനമാണെന്ന് അബ്ദുസമദ് സമദാനി എം.പി . 

മനുഷ്യ മനസ്സുകളുടെ വികസനമാണ് ഏറ്റവും വലിയ വികസനമെന്ന് എം പി അബ്ദുസമദ്‌ സമദാനിഎം.പി .വളാഞ്ചേരി നഗരസഭയുടെ പ്രതിഭാദരം -22 പരിപാടിയിൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം ..വിദ്യാഭ്യാസം ഉള്ളത് കൊണ്ട്‌ ഒരു മനുഷ്യൻ നല്ലവ്യക്തിയാകണമെന്നില്ല അറിവ് ഉള്ളവനാകുക എന്നതാണ് പ്രധാനം .ഉന്നത വിദ്യാഭ്യാസം ഇല്ലാത്തഒരു വ്യക്തിക്ക് ചിലപ്പോൾ നല്ല അറിവുണ്ടായിരിക്കും .സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിയാത്തവിദ്യാഭ്യാസത്തിന് എന്തു പ്രസക്തിയാണ് ഉള്ളത് എന്ന് നാം മനസ്സിലാക്കണം ..വളാഞ്ചേരിനഗരസഭയിൽ SSLC ,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെഅനുമോദിച്ച ചടങ്ങ് പ്രതിഭാദരം 22 എം പി അബ്ദുസ്സമദ് സമദാനി MP ഉദ്ഘാടനം ചെയ്തുനഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽനഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു .വൈസ് ചെയർപേഴ്സൺറംല മുഹമ്മെദ്‌ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം എന്ന മണി,റൂബി ഖാലിദ്‌ ,ദീപ്തി ശൈലേഷ് ,കൗൺസിലർ ഫൈസൽ തങ്ങൾ ,പാറശ്ശേരി അസൈനാർ,ആബിദലി ടി കെ ,സലാം വളാഞ്ചേരി ,Dr റിയാസ് എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ നഗരസഭാകൗൺസിലർമാർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു ..

കടലിൻ്റെ മക്കൾ ഒന്നിച്ചു;പൊന്നാനി തീരസംരക്ഷണ സമിതി  നടത്തിയ പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. 

പൊന്നാനി: തീരദേശത്തെ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കടലിൻ്റെ മക്കൾഒന്നിച്ചു.പൊന്നാനി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. ശാസ്ത്രീയ കടൽഭിത്തി നിർമ്മിക്കുക കര കടലെടുക്കുന്ന പ്രതിഭാസങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് താലൂക്ക് ഓഫീസിലേക്ക് തീരസംരക്ഷണ സമിതി പൊന്നാനി മാർച്ച് നടത്തിയത്. 

നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം. 

പൊന്നാനി: നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെധൃതിപ്പെട്ട നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപ്പെട്ടു. പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരംപോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്. വ്യാഴാഴ്ചരാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾറിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടിസ്വീകരിക്കണമെന്നുമായിരുന്നു. പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന്മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്. സംഭവമറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു. ഒരു കടലാസ്പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടിതാത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തിസൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം.അതേസമയം പുതിയ കെട്ടിടംകണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശധാരണയിൽ എത്തിയതായും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. 

കുറ്റിപ്പുറം മിനി പമ്പയിൽ അഞ്ഞൂറിലധികം ആളുകൾ പിതൃതര്‍പ്പണം നടത്തി .

കുറ്റിപ്പുറം: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ നിനന്നുംഅഞ്ഞൂറിലധികം ആളുകളാണ് പൃതുക്കള്‍ക്ക് ബലിതര്‍പ്പണം നടത്താനെത്തിയത്. പുലര്‍ച്ചെ  നാലു മണിക്ക് തന്നെ കര്‍മ്മിയുടെ നേതൃത്വത്തില്‍ ബലി തര്‍പ്പണം നടത്താനുള്ള എള്ള്,ചന്ദനം, ചെരൂള പൂവ്, അരി, പവിത്ര മോതിരം, ദര്‍ഭ പുല്ല് എന്നിവ ഒരുക്കി വേണ്ട സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പൊലീസ് ,അഗ്നിസുരക്ഷാസേന, സിവിൽ ഡിഫൻസ്, സുരക്ഷാ തോണി, മുങ്ങല്‍ വിദഗ്ദ്ധര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി വന്‍ സുരക്ഷയാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നത്. കൂടാതെ സന്നദ്ധ സംഘടനകള്‍, പോലീസ് വളണ്ടിയേഴ്സ് എന്നിവരുടെ സേവനവും  ഭക്തര്‍ക്ക് ആശ്വാസമായിരുന്നു. കൊവിഡിന് ശേഷം…

എടപ്പാളിൽ അനധികൃത പാർക്കിങ്: ബൈക്കുകൾ പിടികൂടി 

എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾനിർത്തിയിടുന്നതിനെതിരേ പരാതിവ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.എടപ്പാളിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാനുള്ള സ്ഥലത്ത്വാഹനങ്ങൾ നിർത്തിയിട്ട്തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുംമറ്റു ദീർഘദൂരയാത്രകൾക്കുമെല്ലാംബൈക്കുകൾക്കെതിരേയും നടപടിയുണ്ട്. പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.

പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ്‌ എന്നവരുടെ മകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ്മരണപെട്ട വിവരം  അറിയിക്കുന്നു. 

പൂകാട്ടിരി വില്ലേജ് പടിയിൽ താമസിക്കുന്ന പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ്‌ എന്നവരുടെമകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ് മരണപെട്ട വിവരം  അറിയിക്കുന്നു. ( ലത്തീഫ് ,റാഷിദ്, നവാസ് .എന്നിവരുടെ ഉപ്പ, ഖബറടക്കം ഇന്നു രാവിലെ 10.30 നു പൂക്കാട്ടിരി മഹല്ല്ജുമാമസ്ജിദിൽ.

ചങ്ങരംകുളത്ത് പോക്കറ്റടി സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി .

ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെനാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപിച്ചു. നിരവധി കേസുകളിൽ പ്രതികളായ വെളിയംകോട് സ്വദേശി ഹനീഫ,ഫാറൂക്ക് എന്നിവരാണ്പിടിയിലായത്. വെള്ളിയാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ്സംഭവം സ്വകാര്യ ബസ്സിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പെഴ്സ് കവർന്ന സംഘം ചങ്ങരംകുളത്ത്ഇറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളി ഭഹളം വച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചസംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിസംഘത്തെ കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ്സുകളിൽ സ്ഥിരം പോക്കറ്റടി നടത്തുന്നവരാണ് സംഘമെന്നും സമാനമായ നിരവധികേസുകളിൽ ഇവർ പിടിയിലായിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽഹാജരാക്കും.