അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
കൈകോർക്കാം വയനാടിനായി
കൊളത്തൂർ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട്ദുരന്ത ബാധിത പുനരധിവാസ ഫണ്ടിലേക്ക് യൂണിറ്റ് മെമ്പർ പ്രഭാ ദാസ് ബ്രദേഴ്സ് ഏജൻസി യൂണിറ്റ്പ്രസിഡന്റ് പി പി ഹംസക്ക് നൽകി യൂണിറ്റ്തല കളക്ഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി നാണി അമ്പലപ്പടി, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ, ട്രഷർ ഹാരിസ്ഫാത്തിമ ഗോൾഡ്, ഹനീഫ പറവ, പ്രമീള സിയ ബ്യൂട്ടി പാർലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന…
കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ആദരിച്ച സംഭവം വാര്ത്തകളില്ഇടം നേടിയിരുന്നു. സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാര്‍ത്ത കേട്ടപ്പോള്‍ ഏറെസന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായിആസിഫ് പറഞ്ഞു. ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെതാഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂഎന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട്പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യംചെയ്തുകൊണ്ട് എല്ലാവര്ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയുംഅറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെവാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്നായിരുന്നുഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിഷയത്തില്വര്ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ്അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന്ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.
വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ.
മൂവാറ്റുപുഴ: വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ വികാരിയെ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുലർച്ചെ അഞ്ചിനാണ് പള്ളിയുടെ പാചകപുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല. ബുധനാഴ്ച നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക്ശതാബ്ദി ആഘോഷങ്ങളിൽ ഫാ. ജോസഫ് സജീവമായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമലമെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ പുളിമുത്തശ്ശൻ യാത്രയായി.
ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊഴിയൂർ ഭദ്രാസന പള്ളിയുടെ അങ്കണത്തിലെ വൻപുളിമരം കടപുഴകി വീണു. നിരവധി വിശ്വാസികൾക്ക് നേർക്കാഴ്ചയായി പടർന്നുപന്തലിച്ചുനിന്നിരുന്ന ഈ പുളിമരത്തിന് 300 വർഷത്തോളം പഴക്കമുണ്ട്.. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ്ബാവാമാർക്ക് ഹൈദ്രോസ് കുട്ടി മൂപ്പനിൽ നിന്നും തന്റെ മാതുലന് ലഭിച്ച സൗഖ്യത്തിന്പാരിതോഷികമായി ലഭിച്ച 200 ഏക്കറോളം വരുന്ന മണലാരണ്യത്തിൽ ദൈവാലയ നിർമ്മിതിക്കുമുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെആശ്രയിച്ചിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.ബാധ ദോഷങ്ങൾ ഒഴിപ്പിക്കൽ കാര്യത്തിന് പ്രസിദ്ധി കേട്ട തൊഴിയൂരിലെ വടക്കനച്ഛൻ ഈ പ്രവർത്തികൾ ചെയ്തിരുന്നത് ഈ പുളിമരത്തെസാക്ഷിയാക്കിയായിരുന്നു..ഇത്തരത്തിൽ പുളിമരവും വിശ്വാസത്തിൻ്റെ ഒരു പ്രതീകമായി.. തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ ഏറെ വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരവും. പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളും ആയി തൊഴിയൂർ ഭദ്രാസന പള്ളിഅങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്നഏവരും തന്നെ വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് ഒരുപതിവായിരുന്നു. 'ചെകുത്താൻ പുളി' എന്ന പേരിൽ എല്ലാം അറിയപ്പെട്ടിരുന്ന ഈ പുളിമരത്തെസംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നു. തൊഴിയൂർപള്ളിയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന ഒരുപാട് കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നപുളിമരം ആ ഓർമ്മകളെല്ലാം ബാക്കിയാക്കിക്കൊണ്ട് വിട പറഞ്ഞിരിക്കുന്നു. പുതിയ കാലത്തിന്റെപുതിയ തലമുറയ്ക്ക് എന്നും ഒരു കൗതുകമായി നിലകൊണ്ട നിലകൊണ്ട ആ പുളിമരം തൊഴിയൂർപള്ളിയെ അറിയുന്ന ഏവരുടെയും മനസ്സിൽ ഒരു വിശ്വാസ വൃക്ഷമായി തന്നെ നിലനിൽക്കും.
ഷോ ട്ടോഖാൻ കരാട്ടെ യോഗാ സ്പോർട്സ് ക്ലബ്ബ് ഗ്രാജുലേഷൻ പ്രോഗ്രാം
ബഹു കോട്ടക്കൽ മണ്ഡലം എംഎൽഎ. കെ കെ ഹാബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന തോടനുബന്ധിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുമാർഷൽ ആർട്സിന്റെ ആവശ്യകതയും വ്യക്തിത്വ വികസനവും മാർഷൽ ആർട്സ് കൊണ്ട്സാധിക്കുന്നതാണ് പെൺകുട്ടികൾ അടക്കം ബ്ലാക്ക് ബെൽറ്റ്കുട്ടികളെ അദ്ദേഹം എടുത്തുപറഞ്ഞുപ്രശംസിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹസീന ഇബ്രാഹിം. വാർഡ് മെമ്പർ ഫാത്തിമതസ്നി ആശംസകൾ അറിയിച്ചു മന്നത്തുപറമ്പ് നാനാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽഗ്രാൻഡ് മാസ്റ്റർ കാശിനാഥൻ ( തമിഴ്നാട് ) മുഖ്യാതിഥിയായിരുന്നു SKYS മലപ്പുറം ജില്ലാപ്രസിഡഡും. SANSAY. പ്രേം നസീർ. SANSAY മാരായ സുനീർ. ഷെമീം. മുഹമ്മദ് റിയാസ്. അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു തുടർന്ന് ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികളുടെഡെമോസ്ട്രേഷനും അരങ്ങേറി.
മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽആബിദീൻ അൽ ഷൈബി അന്തരിച്ചു
മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി.മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച…
വേങ്ങരയിൽ 26 ലക്ഷത്തിലേറെ രൂപയുടെ കുഴൽ പണം പിടികൂടി.
വേങ്ങര:*മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നു ഇന്ന് (20-05-2024 ) രാവിലെ വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടശേരിയാറ വെച്ച് വേങ്ങര ഐ.പി. ദിനേശ് കോറോത്തും സംഘവും നടത്തിയ വാഹനപരിശോധനയിൽ 26,95000 -രൂപയുടെ കുഴൽ പണം പിടികൂടി.പണം കൊണ്ട് വന്ന വള്ളുവമ്പ്രംസ്വദേശിയായ മഞ്ചേരിതോടി മുഹമ്മദ് മകൻ ഫസലു നഹീം (39)മിനെയാണ് പണവുമായികസ്റ്റഡിയിൽ എടുത്തത് . ഇയാൾ ഓടിച്ചിരുന്ന KL-10-BJ-0146 രജിസ്റ്റർ നമ്പർ സ്കൂട്ടറിൽസീറ്റിനടിയിൽ ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽവിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.










