നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചു.

പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചുമലപ്പുറം: മലപ്പുറം മണ്ഡലം ദളിത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നീലകണ്ഠൻ കരുവട്ടകുത്തിനെ പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കൗൺസിലർ വില്ലൻ മൊയ്തീൻ ചടങ്ങിൽ നീലകണ്ഠന് മൊമെന്റോ നൽകി.പുളിയാട്ടുകുളം വാർഡ് മുസ്ലിം ലീഗ്…

സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍* സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്തയെന്തെന്ന് കേരളത്തിലെജനങ്ങൾക്ക് അറിയാമെന്നും സമസ്തയില്‍ ജനാധിപത്യ ഇടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തയ്ക്ക് കഴിയണമെന്നും പിണറായിവിജയന്‍ പറഞ്ഞു. 'സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്‌ തയ്യാറാക്കിയ കോഫി ടേബിൾബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നുമുഖ്യമന്ത്രിയുടെ പ്രതികരണം.

പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ. ജൂണ്‍ രണ്ടിനാണ് മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.…

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അപ്രതീക്ഷിത അതിഥി; പെരുമ്പാമ്പിനെ കണ്ട് ഭയന്നു വിറച്ച്യാത്രക്കാർ

തൃശൂർ:* ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച്യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽപെരുമ്പാമ്പിനെ  കണ്ടത്. ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ്ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെസ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി. ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെപിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

അനുമോദനം സംഘടിപ്പിച്ചു.

*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറംആലുക്കൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയും സുഹൃത്തുമായ മല്ലൂർക്കടവിലെ വരിക്കപുലാക്കിൽ അഷ്റഫിന്റെ വീട്ടു മുറ്റത്ത്നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻ്റെ മുൻ സീറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ച് പരിശോധന നടത്തി

ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽമൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് സോളമനെ കൊലപ്പെടുത്തിയത്. പ്രതിയെ അല്പസമയം മുൻപ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടി യിലേക്ക് പോകുന്ന വഴിയാണ്Feroke ACP A. M. Sidhique ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന്  പിടികൂടിയത്. പ്രതിയെ പിടികൂടാൻ ശനിയാഴ്ച രാത്രി മുതൽ മൂന്നുപേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി special squad  തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്പ്രതി പിടിയിലായത്. ത്രീ സ്റ്റാർ ലോഡ്ജിൽ, പ്രതിയുടെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിൽ അനീഷും മറ്റുമൂന്നുപേരും ആണ് താമസിച്ചുവന്നിരുന്നത്.  ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രംറൂമിൽ തന്നെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽ വച്ച് യാദൃശ്ചികമായി സോളമനെപരിചയപ്പെട്ടു.  കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ   3 km ദൂരം മാത്രമേ ഉള്ളൂ. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽകലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പ്രതിയെ വിശദമായി ചോദ്യംചെയ്താലലെ മറ്റു കാര്യങ്ങൾ കൂടി അറിയാൻസാധിക്കു.  കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലംറെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവും പോലീസിനെ തുടക്കത്തിൽകുഴക്കിയിരുന്നു. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെപ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചുകൊ ണ്ടേയിരുന്നു. ഇതിനിടയിൽ കായംകുളത്ത്  വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെവിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിപോയ സ്ഥലങ്ങളിൽ എല്ലാം പുറകെസഞ്ചരിച്ച് ആണ് പോലീസിന് ഇയാളെ പിടികൂടാൻ ആയത്.  പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറിതൂത്തുക്കുടിയി ലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.

മാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ

ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ"എന്ന പുസ്തകം പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു. എഴുത്തുകാരനും,സാംസ്കാരികപ്രവർത്തകനുമായമാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ"എന്ന പുസ്തകം പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു. കൂട്ടായ്മകളും, എഴുത്തും, വായനയും എല്ലാംഅന്യമായിക്കൊണ്ടിരിക്കുന്നവർത്തമാനകാലത്ത്സ്വന്തം അനുഭവങ്ങളേയുംസുഹൃത് വലയത്തേയുംഎല്ലാം ഓർമിക്കുന്ന പുസ്തകം പേര് പോലെതന്നെഉള്ളടക്കവുംവായനക്കാർക്ക്പുതിയഅനുഭൂതിനൽകുമെന്ന്ആലങ്കോട്പറഞ്ഞു.പുസ്തകത്തെMഗഫൂർപരിചയപ്പെടുത്തി.നഗരസഭാചെയർമാൻഅഷറഫ്അമ്പലത്തിങ്ങൽഅദ്ധ്യക്ഷനായിരുന്നചടങ്ങിൻ്റെഔപചാരികമായഉൽഘാടനംKT ജലീൽ MLA നിർവഹിച്ചു. Dr. N. മുഹമ്മദാലിവി.പി.എം. സാലിഹ്മുനവ്വർ പാറമ്മൽരാജൻ മാസ്റ്റർസലാം വളാഞ്ചേരി അഷറഫലി കാളിയത്ത്സുരേഷ് പാറ തൊടി Dr: റിയാസ്എന്നിവർ സംബന്ധിച്ചു വെസ്റ്റേൺപ്രഭാകരൻസ്വാഗതവുംമാനവേന്ദ്രനാഥ്മറുപടി പ്രസംഗവുംനടത്തി.

എടപ്പാളില്‍ സ്വകാര്യ ബാറില്‍ സംഘര്‍ഷം ബാര്‍ ജീവനക്കാരെ അക്രമിച്ച് പരിക്കേല്‍പിച്ചസംഭവത്തില്‍ 5 പേര്‍ പിടിയില്‍

എടപ്പാള്‍:എടപ്പാളില്‍ സ്വകാര്യ ബാറില്‍ നടന്ന സംഘര്‍ഷത്തിനിടെ ബാര്‍ ജീവനക്കാരെ അക്രമിച്ച്പരിക്കേല്‍പിച്ച സംഭവത്തില്‍ 5 പേര്‍ പിടിയില്‍.ചങ്ങരംകുളം സ്വദേശി 33 വയസുള്ളതന്‍സീര്‍,എടപ്പാള്‍ വട്ടംകുളം സ്വദേശി 26 വയസുള്ള മുഹമ്മദ് ഷെബീര്‍,പൊന്നാനി ചന്തപ്പടിസ്വദേശി 33 വയസുള്ള ശ്രീകാന്ത്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഷഹബാസ്മുഹമ്മദ്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഫക്രുദ്ധീന്‍ എന്നിവരെയാണ് ചങ്ങരംകുളംസിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്‌.വെള്ളിയാഴ്ചവൈകിയിട്ടാണ് എടപ്പാള്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ ബാറില്‍ സംഘര്‍ഷം ഉണ്ടായത്.ബാറിലെവെയിറ്റര്‍ക്കും,സെക്യൂരിറ്റി ഗാര്‍ഡിനും ആണ് അക്രമത്തില്‍ പരിക്കേറ്റത്.പരിക്കേറെറവരെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യപിക്കാന്‍ എത്തിയവരോട്മുമ്പ് തരാനുള്ള ക്യാഷ് ചോദിച്ചതോടെ സംഘം ജീവനക്കാരനെ അക്രമിക്കുകയായിരുന്നു.തടയാന്‍എത്തിയ സെക്യൂരിറ്റിയെയും സംഘം മർദ്ദിച്ചു.ബാറില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘംരക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികള്‍ പിടിയിലായത് മറ്റു പല കേസിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍.വധശ്രമം ഉള്‍പ്പടെയുള്ളഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ്കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ഹാജറാക്കി റിമാന്റ് ചെയ്തു.