സ്കൂളിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്കൂളിലെ വിവിധ പരിപാടികളിൽപ്രത്യക്ഷമായും പരോക്ഷമായും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. നിരവധി തവണസ്കൂളിൽ സന്ദർശനം നടത്തിയ അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം സ്കൂളിലെവിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. അനുശോചന യോഗത്തിൽ മോണ്ടിസോറി മുതൽ പ്ലസ്ടു തലംവരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തിൻറെ ഛായാചിത്രത്തിൽപുഷ്പാഞ്ജലിയർപ്പിച്ച് മൗന പ്രാർഥന നടത്തി
അമ്മ മരിച്ചു,വേഗം വിടാമോ’; പരിശോധന ഒഴിവാക്കാൻ ‘നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണംപിടികൂടി കസ്റ്റംസ്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേഗംപോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ്കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പരിശോധനഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ഗ്രീൻ ചാനലിലൂടെകടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യംകണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റും 253 ഗ്രാം സ്വർണംകൂടി കണ്ടെത്തി.
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു.
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ പി നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്.
*സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദര്‍; സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി
മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെയാണ് വിയോഗം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയസംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെഅസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക്സമ്മാനിച്ചു സിദ്ദിഖ്. പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ്. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍നഗര്‍, റാംജി റാവു സ്പീക്കിങ്, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, നാടോടിക്കാറ്റ്അങ്ങനെയങ്ങനെ എത്രയെത്ര സിനിമകള്‍ അനശ്വരമാക്കിയ സംവിധാന മികവ്… സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ടപപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്സമ്മാനിച്ചു. എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ്എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ്അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ്വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലന്നത് തെറ്റായ വിവരം; സഹോദരങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം; അഭ്യര്‍ത്ഥനയുമായി മന്ത്രി സജി ചെറിയാന്‍
ബാങ്കുവിളി പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശംഎനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതുമനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി അഭയര്‍ത്ഥിച്ചു. ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെമനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയഅവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെപാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്നസ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്നും മന്ത്രിപുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽകിലോയോളം സ്വർണ മിശ്രിതം
മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ തൻ്റെശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 1172 ഗ്രാം തൂക്കം വരുന്നസ്വർണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1104 ഗ്രാംതൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഗണേശോത്സവം; ചങ്ങരംകുളത്ത് സംഘാടകസമിതി രൂപീകരിച്ചു
ചങ്ങരംകുളം: ആഗസ്റ്റ് 21ന് ചങ്ങരംകുളത്ത് നടത്തുന്ന ഗണേശോത്സവത്തിന് 501 അംഗസംഘാടകസമിതി രൂപീകരിച്ചു ഗണേശോത്സവ സംഘാടകസമിതി യോഗം ഒറ്റപ്പാലം ഗണേശോത്സവംകോഡിനേറ്റർ പി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. കെകെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഇളയത് രാമകൃഷ്ണൻ,കെ സുനിത്ത്, ജനപട്ടേരി, എന്നിവർപ്രസംഗിച്ചു. ഗണേശോത്സവ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ് അനീഷ് ചിയ്യാനൂർ,വിനീഷ്വാരിവളപ്പ് ജനറൽ സെക്രട്ടറി,പ്രസാദ് പടിഞ്ഞാക്കര കോഡിനേറ്റർ, രക്ഷാധികാരിമാരായി ഡോക്ടർസർ കെ വി കൃഷ്ണൻ,കെ കെ സുരേന്ദ്രൻ,ഷൈൻ ബാലൻ,കെ ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻഇളയത്,വിജയൻ കരുവടി എന്നിവരെ തെരഞ്ഞെടുത്തു.
നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ചു
എടപ്പാൾ: നാടൻ പാട്ട്കലാകാരനും സംഗിത സംവിധായകനും എഴുത്തുകാരനുമായ ജിതേഷ്കക്കിടിപ്പുറത്തെ അനുസ്മരിച്ചു. പോത്തന്നൂർ ഉമ്മർകുട്ടി സാംസ്കാരികകേന്ദ്രത്തിൻ്റെആഭിമുഖ്യത്തിലായിരുന്നു പരിപാടി. ടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽവാദ്യകലാകാരനും, വാദ്യകലാ അധ്യാപകനുമായ അപ്പുണ്ണി കണ്ടനകത്തെ ആദരിച്ചു. മുരളിമേലേപ്പാട്ട് ഉപഹാരം കൈമാറി. രതീഷ് ആലംങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. എടപ്പാൾ സിസുബ്രഹ്മണ്യൻ, ശശികുമാർ, ഹരിദാസ്, ഇടവേള റാഫി, സുരേഷ് കുമാർ,നാസർ സൗണ്ട്ട്രാക്ക്, മുഹമ്മദ്കുട്ടി മാസ്റ്റർ മദേർസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജിതേഷ് കക്കിടിപ്പുറത്തിന്റെ നടൻ പാട്ടുകളുടെ ആലാപനവും നടന്നു.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ മാറ്റങ്ങളുണ്ട്; നിർബന്ധമായുംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത്ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായഅനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്










