അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമംഗലം സ്വദേശിയാണ് പരാതി നൽകിയത്. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ, സിനിമാനിര്‍മാതാവ് എകെ സുനില്‍, കുട്ടന്, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേകഅന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽഎറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.
ഡിവൈഎഫ്ഐ ചിയ്യാനൂർ യൂണിറ്റ് പാഴ്വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണം കൈമാറി
ചങ്ങരംകുളം:വയനാട് ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ വെച്ച് നൽകുന്ന 25 വീടുകൾക്ക്വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ചിയ്യാനൂർ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി പാഴ്വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണമായി 25,555 രൂപസമാഹരിച്ചു.ചിായ്യാനൂരിലെ വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റ് കിട്ടിയ പണം വീട് നിർമിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്കമ്മറ്റിക്ക് കൈമാറി.
*പാലിയേക്കരയില്‍ ടോൾ നിരക്ക് കൂട്ടി; പുതിയ നിരക്കുകൾ*
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. ഭാരമേറിയ വാഹനങ്ങൾക്ക് അഞ്ചുരൂപയാണ് കൂടിയിരിക്കുന്നത്. ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്. ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യുന്ന വാഹനയാത്രക്ക് നിലവിലെ നിരക്ക് തന്നെയായിരിക്കും. മാസനിരക്കുകള്ക്ക് എല്ലാ ഇനം വാഹനങ്ങള്‍ക്കും10 മുതല്‍ 40 രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.
*ബലാത്സംഗക്കേസില്‍ പ്രതിയായ നടന് മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യംഅനുവദിക്കരുതെന്ന് ആവശ്യപ്പെടാന്‍ പൊലീസ്*
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്സത്യവാങ്മൂലം സമര്‍പ്പിക്കും. മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നുംപൊലീസ് കോടതിയെ അറിയിക്കും. മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ വിശദമായഅന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും. നടിയുടെ ലൈംഗികപീഡന പരാതിയില്‍ കൊച്ചി മരട് പൊലീസാണ് ബലാത്സംഗക്കുറ്റം അടക്കംചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
പട്ടാമ്പിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
പട്ടാമ്പിയിലെ ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ ജീവനക്കാരനായിരുന്നയുവാവ് അറസ്റ്റിൽ. ദുബായ് ഗോൾഡ് ആന്റ് ഡയമണ്ട്സ് പട്ടാമ്പി ഷോറൂമിലെ മാനേജറായിരുന്നകൽപ്പറ്റ സ്വദേശി പിച്ചൻ നൗഫലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത്. തട്ടിപ്പ് സംബന്ധിച്ച്മാനേജ്മെന്റ് പോലിസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
സൗദി അറേബ്യയിലെ തുഖ്ബയില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍കണ്ടെത്തി.
കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ്കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില് കേട്ട അയല്‍വാസികള്‍എത്തിയപ്പോഴാണ് തൂങ്ങി നില്ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന്ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞതെന്നാണ്വിവരം. തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമംനടത്തിയതായും സൂചനയുണ്ട്. പിന്നീട് അച്ഛന് തൂങ്ങി നില്‍ക്കുന്നത് കണ്ടതോടെ കുഞ്ഞു വീണ്ടുംകരയുകയായിരുന്നു. അമ്മയുടെ മരണം നേരത്തെ നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.
പ്രത്യാശ അയിരൂർഎക്സിക്യൂട്ടീവ് ട്രെയിനിങ് ക്യാമ്പും ലോഗോ പ്രകാശനവും നടന്നു
അയിരൂർ : ഗ്രാമത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച പ്രത്യാശ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള പരിശീലനപരിപാടിയും ലോഗോ പ്രകാശനവും നടന്നു. അയിരൂർ മഹല്ല് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ലോഗോ പ്രകാശനംനിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാർ പി ഏറ്റുവാങ്ങി. പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിഎക്സൈസ് മുൻ പ്രിവന്റീവ് ഓഫിസർ ജാഫർ, എക്സൈസ് ഓഫിസർ ഗണേഷ് എന്നിവർക്ലാസുകൾ നയിച്ചു. ഭാരവാഹികളായ ഫാറൂഖ് അഹമ്മദ്, ടി സി കുഞ്ഞിമുഹമ്മദ്, ഒ കെ മുഹമ്മദ്, കെഷുക്കൂർ, രാജു കൈപ്പട, ഷാജഹാൻ പി, എം അബ്ദുൽ ലത്തീഫ്, വത്സല കുമാർ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി പ്രത്യാശ കൺവീനർ എ കെ കാസിം സ്വാഗതവും ജോ. കൺവീനർവി കെ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
ഒന്നര കിലോ കഞ്ചാവുമായി വല്ലപുഴയിൽ ഒരാൾ പിടിയിൽ
പട്ടാമ്പി: ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയിൽനിന്ന് ഒരാൾ പിടിയിൽ. വല്ലപ്പുഴചാക്കിരിപറമ്പത്ത് ഗിരീഷ് ബാബു (40)വിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ഓപറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ്മേധാവി ആർ. ആനന്ദിൻ്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ നടത്തിയ പ്രത്യേകപരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്മൊത്തത്തിൽ കൊണ്ടുവന്ന് പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യംവെക്കുന്ന ചില്ലറ വിൽപനക്കാർക്ക് വി ൽക്കുന്നതാണ് പ്രതിയുടെ രീതി. പ്രതി അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങിയ അര ഡസനോളം കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായിപൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കു മാർ, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, കെ. മണികണ്ഠൻ എന്നിവരുടെ നേ തൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോ ധനനടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കട്ടിലിനടിയിൽ പാക്ക് ചെയ്ത് ലഹരിമരുന്ന്’, കോഴിക്കോട് കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരിപിടിയിൽ
ലഹരി വില്പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമയക്കുമരുന്ന് വില്പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങരപുഷ്പ എന്ന റജീനയെയാണ് കോഴിക്കോട് റൂറല്‍ എസ്പി നിധിന് രാജ് പി ഐപിഎസിന്റെകീഴിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് ഇവര്‍ മയക്കുമരുന്ന്വില്‍പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. ബെംഗളുരുവില്‍ നിന്നുംഒഡിഷയില്‍ നിന്നും കൂട്ടാളികള്‍ എത്തിച്ചു നല്കുന്ന ലഹരിവസ്തുക്കള്‍ ഇവരാണ് പാക്ക് ചെയ്ത്ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. മുറിയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുമയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 2023 മെയില്‍ റജീന ഉള്‍പ്പെടെനാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്നും 9.100 കിലോ ഗ്രാംകഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ്ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട ലഹരി മാഫിയ സംഘമായിരുന്നു. ഇതുള്‍പ്പെടെ നിരവധികേസുകളില് റജീനയും കൂട്ടാളികളും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍പടന്നയില്‍, താമരശ്ശേരി ഡിവൈ എസ്പി പി. പ്രമോദ്, താമരശ്ശേരി ഇന്‍സ്പക്ടര്‍സായൂജ്കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം താമരശ്ശേരി എസ്ഐ ബിജു ആര്‍സി, സ്പെഷ്യല്‍സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പി, എഎസ്ഐ ശ്രീജ എടി, എസ്സിപിഒമാരായജയരാജന്‍ എന്‍എം, ജിനീഷ് പിപി, പ്രവീണ്‍ സിപി, സിപിഒ മാരായ ശ്രീജിത് സികെ, ജിജീഷ്കുമാര്‍എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല;
നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്, അയച്ചത് നടി ശീതള്‍ തമ്ബി* ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർക്ക് വക്കീല്‍ നോട്ടിസ് അയച്ച് നടി ശീതള്‍ തമ്ബി.തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുംചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. എന്നാല്നോട്ടീസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യംഒരുക്കിയിരുന്നുവെന്നും ഫുട്ടേജിന്റെ നിർമാതാക്കള്‍ വ്യക്തമാക്കി.










