തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാടിന്മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ്കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടര്ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽവെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ റെഡ് അലർട്ട്പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. കോന്നി കൊക്കാത്തോട്മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്.
ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജ് ആയിരുന്നു
ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു.* സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയായിരുന്നു. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യഅധ്യക്ഷയാണ്. മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും. പ്രഥമ കേന്ദ്രമനുഷ്യാവകാശ കമ്മീഷൻ അംഗം ആയിരുന്നു. രാജ്യത്തെ ആദ്യ മുസ്ലിം വനിതാ ഗവർണറുംഫാത്തിമ ബീവിയായിരുന്നു. 3 ദിവസമായി കൊല്ലത്ത് ചികിത്സയിൽ ആയിരുന്ന ഫാത്തിമ ബീവിയുടെമൃതദേഹം മൂന്ന് മണിയോടെ പത്തനംതിട്ടയിൽ എത്തിക്കും.
കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണംപിടികൂടി.
യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പേരാമ്പ്രസ്വദേശി അഫ്സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സ്വർണ്ണ മിശ്രിതം അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന 200 ഗ്രാം ഉണ്ടായിരുന്നതായി കസ്റ്റംസ്അറിയിച്ചു. പിടികൂടിയ സ്വർണ്ണത്തിന് വിപണി മൂല്യം ഏകദേശം 12,00,000/- രൂപ മതിക്കും.
സൗദി അറേബ്യയില് ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽറിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണകമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന്ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
ലണ്ടനിൽ നിന്നും കരമാർഗം കരേക്കാട് എത്തിയ അഞ്ചംഗ യാത്രാസംഘത്തിന് വരവേൽപ് നൽകി
വളാഞ്ചേരി : 57 ദിവസങ്ങൾ കൊണ്ട് 13 രാജ്യങ്ങൾ പിന്നിട്ട് , 28,000 കിലോമീറ്റർ കരമാർഗം യാത്രചെയ്ത് ലണ്ടനിൽനിന്ന് കരേക്കാട് എത്തിയ 5 അംഗ സംഘത്തിന് നാട്ടുകാരുടെയുംസുഹൃത്തുക്കളുടെയും വരവേൽപ്. കരേക്കാട് വടക്കേപീടിയേക്കൽ മുസ്തഫയുടെ നേതൃത്വത്തിൽകൂട്ടുകാരായ മൊയ്തീൻ കോട്ടയ്ക്കൽ, ഷാഫി കുറ്റിപ്പാല, സുബൈർ കാടാമ്പുഴ, ഹുസൈൻ കുറ്റിപ്പാലഎന്നിവർ ലണ്ടനിൽ നിന്നും കാറിലായിരുന്നു യാത്ര. കരേക്കാട് വികാസ്, കാസ്കോ ക്ലബ്ബുകളും മറ്റുസംഘടനകളും നാട്ടുകാരും മുക്കിലപ്പീടിക വോസ് അക്കാദമി മൈതാനിയിലാണ് സ്വീകരണംഒരുക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു. വി.ടി.മുഹമ്മദ് റഫീഖ്, ഉമറലി കരേക്കാട്, പി.എം.മുഹമ്മദ്, .പി.അലി അക്ബർ, വി.പി.ഉസ്മാൻ, ഡോ.മുഹമ്മദ് ഷരീഫ്, വി.പി.അബ്ദുൽ സലാം, വിനു കല്ലായിൽ, അസീസ് കോടിയിൽ, തുടങ്ങിയവർ പങ്കെടുത്തു.
എം ഇ എസ് കെ വി എം കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോൾചാമ്പ്യൻഷിപ്പ്
തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ഇന്റർസോൺ ഫുട്ബോൾ ടൂർണ്ണമെന്റിൽ കൊടകരസഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് എം.ഇ.എസ്.കെ.വി.എംകോളേജിന് ചാമ്പ്യന്മാരായി.മുഹമ്മദ് ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടിയാണ്ചരിത്ര വിജയം നേടിയത്.
പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്.
പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ്പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻവാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ്രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ് സ്റ്റേജ്കാരേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയുംറോബിൻ ബസ്സിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ളഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.
കാസർകോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി.
മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്റെ ഉദ്ഘാടനം. നവകേരളബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ്ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ്വേദിയില് സ്വീകരിച്ചത്. ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനുംമുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ്‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരളസദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ്ബഹിഷ്കരിക്കുകയാണ്.
നവകേരള സദസ്സ്; അവലോകന യോഗം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു
എടപ്പാൾ: തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്ഡോ. കെ.ടി ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പൊന്നാനിബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ തവനൂർ മണ്ഡലം നവകേരള സദസ്സ്കൺവീനറായ പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെവിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവവിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്-മുനിസിപ്പൽ കൺവീനർമാർവിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവം
ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം ________________ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.…










