എടപ്പാൾ: തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ. എടപ്പാൾനടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന മോഹനന്റെ ഭാര്യ സ്വർണാഭികയാണ് തൃശ്ശൂർ മെഡിക്കൽകോളേജിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച കാലത്ത് 11 മണിയോട് കൂടിയായിരുന്നു സംഭവം. വർഷങ്ങളായി എടപ്പാൾ നടുവട്ടത്ത് നടത്തിവന്നിരുന്ന ഇവരുടെ തട്ടുകട തട്ടുകട പൊളിച്ചു നീക്കാൻഎത്തിയ സമയത്തായിരുന്നു സംഭവം. ഇത് അറിഞ്ഞതോടെ അധികൃതർ പൊളിച്ച് നീക്കൽ നിർത്തിവെച്ച് തിരിച്ചുപോയി. സംഭവത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യുപ്രതിഷേധവുമായി രംഗത്തെത്തി. കൂടിയാലോചന കൂടാതെയാണ് അധികൃതർ കട പൊളിക്കാൻഎത്തിയതെന്ന് അവർ പറഞ്ഞു. അതേസമയം മുന്നറിയിപ്പ് നൽകിയാണ് നടപടിക്രമങ്ങൾആരംഭിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി.










