ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബിൽ ഒരുകെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽസംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ്കനിമൊഴി സഭയിലെത്തിയത്. മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ ശക്തികുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നൽകി. ഉയർന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെസ്ത്രീകൾ അവരുടെ അവകാശങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. 2023 ലെ വനിതാസംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെയും കനിമൊഴിവിമർശിച്ചു. നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ, പാർലമെൻ്റിലെ ചർച്ചയുടെ ഉദ്ദേശ്യംഎന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മൾ ഇവിടെ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്, അപ്പോൾ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങൾക്ക്എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറൽ ഘടനയ്ക്കെതിരായ ഏറ്റവും വലിയആക്രമണമാണെന്നും കനിമൊഴി പറഞ്ഞു.
പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍പാലഭിഷേകം നടത്താന്‍ ശ്രമം
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എംബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായികൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനംചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നുംസംഘടനാ നേതാവ് പറഞ്ഞു.
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയുംകൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍.
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല.…
കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ട്, സുരേഷ് ഗോപിയെ സ്കൂൾ കായിക മേളയിലേക്ക്ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രിവി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തുംവിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ 'തന്ത' പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെതന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.
രഹസ്യകൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.'എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍…
ഡിവൈഎഫ്ഐ ചിയ്യാനൂർ യൂണിറ്റ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണം കൈമാറി
ചങ്ങരംകുളം:വയനാട് ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ വെച്ച് നൽകുന്ന 25 വീടുകൾക്ക്വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി ചിയ്യാനൂർ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റ് കിട്ടിയ പണമായി 25,555 രൂപസമാഹരിച്ചു.ചിായ്യാനൂരിലെ വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റ് കിട്ടിയ പണം വീട് നിർമിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്കമ്മറ്റിക്ക് കൈമാറി.
കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെകെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്കെകെ ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട്പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾഅന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവുംഅന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകരപ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.
മൂന്നിയൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. കുത്തക തകർത്ത് വിജയിച്ചടി.പി.സുഹ്റാബി സത്യപ്രതിക് ജ്ഞ ചെയ്തു
മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 61 വർഷത്തെസി.പി. എം. കുത്തക തകർത്ത് യു.ഡി. എഫ്. പിന്തുണയോടെ മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ടി.പി. സുഹ്റാബി മെമ്പറായി സത്യപ്രതിക് ജ്ഞ ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.എം. സുഹ്റാബി മുമ്പാകെയാണ് സത്യപ്രതിക് ജ്ഞ നടന്നത്. രണ്ടാം വാർഡ് മെമ്പറായിരുന്ന സി.പി. എം. അംഗം ബിന്ദു ഗണേശന്റെ നിര്യാണം മൂലമാണ്ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളാണ്ഇവിടെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കായിരുന്നു ഇവിടെ ബിന്ദു ഗണേശൻവിജയിച്ചിരുന്നത്. എന്നാൽ 144 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 61 വർഷങ്ങൾക്ക് ശേഷംവാർഡ് യു.ഡി. എഫ് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രതി ക്ജ്ഞ ചടങ്ങ് ഇടതുപക്ഷ മെമ്പർ മാർബഹിഷ്കരിച്ചു. അന്തരിച്ച മുൻ അംഗത്തിന്റെ പേരിൽ പിരിച്ച ചികിൽസാ ഫണ്ട്നൽകിയില്ലെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി പ്രതീക്ഷാ ഭവനിലെ അശരണർക്ക്വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ്സ്
കുറ്റിപ്പുറം* : "പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളുമായി *ഹൃദയപൂർവ്വം യൂത്ത് കെയർ "* - കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി തവനൂർ പ്രതീക്ഷ ഭവനിലെ അശരണരായകുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ നൽകി യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി. യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി *മുഹമ്മദ് പാറയിൽ* ഉദ്ഘാടനംചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറിസൽമാൻ ഷറഫ് ,മണ്ഡലം പ്രസിഡൻ്റ് ബാസിൽ വി പി,സലാം പാഴൂർ,രമേശ്,റിയാസ് പലേത്ത്, സാബാകരീം,അഹമ്മദ് കുട്ടി ചെമ്പിക്കൽ,അഷ്‌റഫ് രാങ്ങാട്ടൂർ ,കെ.പി അസിസ്, സുൽഫിക്കർഎ.എ,മനോജ് പേരശന്നൂർ ,വേലായുധൻ ,ടിപി അബ്ദുള്ള കുട്ടി,സിഎം മുഹമ്മദ് കുട്ടി. ബാപ്പുതായങ്ങാടി,ഫൈസൽ,ഇസ്മായിൽ (intuc),ശിവ ശങ്കരൻ,നിഷാന്ത്, ഷലീജ് കുട്ടൻ തുടങ്ങിയവർസംബന്ധിച്ചു.










