നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു

എടപ്പാൾ: നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു. എം എൽഎ ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം നടത്തിയത്. കെ ടിജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ,  വാർഡ് മെമ്പർ രാജലക്ഷ്മിയും  നാട്ടുകാരും  പരിപാടിയിൽ സംബന്ധിച്ചു.

താനൂരിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയർന്നേക്കും

മലപ്പുറം: മലപ്പുറത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണനിരക്ക് ഉയർന്നേക്കുമെന്ന് സൂചന.നിലവിൽ 9 പേരെ മരണം സ്ഥിരീകരിച്ചു വെങ്കിലും ബോട്ട് ചില്ലുഗ്ലാസ് കളാൽ വലയം ചെയ്ത നിർമിതി ആയതിനാൽ രക്ഷ നീക്കം സങ്കീർണമാണ്...  . ഞായർഅവധി ചിലവഴിക്കുകയായിരുന്ന35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് ആണ് വിനോദ യാത്രബോട്ട് മുങ്ങിയത്. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധിദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ്രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹക്കീം, ഡോ.സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ്ഐ പി.ജെ.ആൽബർട്ട്, പി.…

*കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നു; വനം വകുപ്പ്*

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽഅരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ളസി​ഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.(Arikkomban back to kerala from tamil nadu) തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മോണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്വനം വകുപ്പ് അറിയിച്ചു.

ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽപക്ഷി ഇടിച്ചതിനെ തുടർന്ന് ചില്ല് തകർന്ന് അപകടം. കോപ്റ്ററിന്റെ മുൻഭാഗത്തെ ചില്ലാണ് തർന്നത്. തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവിൽ നിന്നും മുൾബഗളിലേക്കുള്ളയാത്രാമധ്യേയായിരുന്നു അപകടം.    അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക്നിസാര പരിക്കേറ്റു. ‘ജക്കൂർ വിമാനത്താവളത്തിൽ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽകഴുകൻ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉടൻ ലാൻഡ് ചെയ്തു, എല്ലാവരുംസുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.

Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു

എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു.. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പി. കമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, കെ. അഷറഫ്, പി. പി. ഹൈദ്രോസ്, വി. ടി. പൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമി, മുഹമ്മദ്‌ കോയ തങ്ങൾ, ടി. കെ. ശുഐബ് എന്നിവർപ്രസംഗിച്ചു. പ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണം, മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനം, മധുരവിതരണം എന്നിവനടന്നു എൻ. അബ്ദുറഹ്മാൻ മൗലവി, കെ. പി. അബൂബക്കർ, എം സിദ്ധീഖ്, കെ. പി. അബ്ദുൽ ബാസിത്ത്വാഫി, പി. മുഹമ്മദ്‌, കെ.മൊയ്‌തീൻ, എൻ. ടി. ഇർഷാദ്, പി. അബൂബക്കർ,ടി. കെ. ബാബു, പി മജീദ്എന്നിവർ നേതൃത്വം നൽകി.. സദർ മുഅല്ലിം എൻ. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, എൻ. ടി. ശിഹാബ് നന്ദിയും പറഞ്ഞു...

Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .

യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച   വി ,വി ശംസുദ്ദീൻ,  യൂസഫ് പി ,പിഅയ്യപ്പൻ, കെ ബാലൻ,കെ .പി മൊയ്തീൻ,  കെ .വി ,അലി, വി .കെ അബ്ബാസ്,  വി .പി കുഞ്ഞാലി, കെ ബഷീർ, ടി ,കുഞ്ഞുമുഹമ്മദ്, സി ,അബ്ദുള്ള, പി ,മൊയ്തീൻ, കെ സെയ്താലിക്കുട്ടി,  വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി   അംഗങ്ങളായി കെ ,വി നാസർ, കെ ,പി യൂനുസ്, മുസ്തഫ വി ,കെ, ഇബ്രാഹിം വി കെ, ഗഫൂർ പി, സിദ്ദീഖ് വി, നിസാർ ഇ ടി, സുബൈർ പി പി, ഖാലിദ് സി.ടി, ബബിനേഷ് എം, മുഹമ്മദ് റഫീഖ് ടി, റഷീദ്സി ,വി, ബഷീർ എം .കെ, കോയ എൻ .ടി, പി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർ, സുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു  .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ  ,ട്രഷറർ വി കെ മുസ്തഫ  ,എന്നിവർ സംസാരിച്ചു.

ഫുട്ബാൾ ഏറെയിഷ്ടം,​ അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്

മലപ്പുറം: "ഫുട്ബാൾ ടൂർണമെന്റല്ലേ, തീർച്ചയായും വരും". കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബാൾടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് സംഘാടകർ ക്ഷണിച്ചപ്പോൾ കുറച്ചുനാളായി അലട്ടുന്നശാരീരികാസ്വാസ്ഥ്യകൾ മാമുക്കോയ മറന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് രണ്ടര മണിക്കൂർ ദൂരമുണ്ട്മലയോരപ്രദേശമായ പൂങ്ങോട്ടേക്ക്. അഭിനയത്തിനൊപ്പം ഫുട്ബാളിനെ കൂടി നെഞ്ചോട് ചേർത്തമാമുക്കോയയുടെ അവസാന പൊതുപരിപാടിയായി അത്.24ന് രാത്രിഒമ്പതിനായിരുന്നുടൂർണമെന്റിന്റെ ഉദ്ഘാടനം. ഇതിന് രണ്ടുദിവസം മുമ്പാണ് മാമുക്കോയയെ ഫോണിലൂടെസംഘാടകർ ക്ഷണിച്ചത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വൈകിട്ട് 5.30ന് തന്നെ മകളുടെ മകനൊപ്പംകാറിൽ പുറപ്പെട്ടു. രാത്രി എട്ടിന് പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയപ്പോൾ കാണികൾ എത്തുന്നതേഉണ്ടായിരുന്നുള്ളൂ. മാമുക്കോയയുടെ വരവറിഞ്ഞ് സ്ത്രീകളും കുട്ടികളും എത്തിയിരുന്നു. ശരീരത്തിന്റെ ക്ഷീണം നടത്തത്തിലോ മുഖത്തോ പ്രകടമാക്കാതെ കാണികളെ അഭിവാദ്യം ചെയ്ത്ഗ്രൗണ്ടിലൂടെ അതിഥികൾക്കുള്ള ഇരിപ്പിടത്തിലേക്കെത്തി. എല്ലാവരോടും കുശലാന്വേഷണം. അഞ്ച്മിനിറ്റിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടെന്ന് മാമുക്കോയ സംഘാടകരോട് പറഞ്ഞു. ഉടനെ,​ ടൂർണമെന്റ് കമ്മിറ്റി സജ്ജമാക്കിയ ആംബുലൻസിൽ എട്ട് മിനിറ്റു കൊണ്ട് വണ്ടൂർ നിംസ്ആശുപത്രിയിലെത്തിച്ചു. സ്റ്റേഡിയത്തിൽ നിന്ന് ആശുപത്രിയിലെത്തുംവരെബോധരഹിതനായിരുന്നില്ലെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ നീലേങ്ങാടൻ പറഞ്ഞു. നിലഗുരുതരമായതോടെ രാത്രി ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്കൊണ്ടുപോവുകയായിരുന്നു.